സർവീസിൽ നിന്ന് പടിയിറങ്ങുന്നത് അഭിമാനത്തോടെ; നേട്ടങ്ങൾ അക്കമിട്ട് നിരത്തി ഷേഖ് ദര്‍ബേഷ് സാഹിബിന്‍റെ വിടവാങ്ങൽ പ്രസംഗം 

തിരുവനന്തപുരം: കേരള പോലീസ് ഇന്ത്യയിലെ മികച്ച സേനയാണെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദര്‍ബേഷ് സാഹിബ്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും ഇന്ന് പടിയിറങ്ങുന്നതിന് മുന്നോടിയായി എസ്എപി ഗ്രൗണ്ടില്‍ നല്‍കിയ വിടവാങ്ങല്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രമസമാധാനം, കുറ്റാന്വേഷണം, സൈബര്‍ തട്ടിപ്പ് എന്നിവയുടെ മികച്ച അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യയിലെ മികച്ച അഞ്ചാമത്തെ പോലീസ് സേനയായി കേരള പോലീസിന് അംഗീകാരം ലഭിച്ചു.

കേരള പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ള പ്രൊഫഷണലുകളും ഉന്നത വിദ്യാസമ്പന്നരുമാണ്. ഇവരുടെ സേവനം സേനയ്ക്ക് കുടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ സഹായകകരമായെന്നും അദ്ദേഹം വ്യക്തമാക്കി.

സൈബര്‍ കുറ്റകൃത്യവും ലഹരി വ്യാപനവുമാണ് ഇനി പോലീസ് നേരിടാന്‍ പോകുന്ന വെല്ലുവിളി. പരാതിക്കാരോട് മാന്യമായി പെരുമാറണമെന്ന് നിരവധി തവണ താന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയത്. തന്നെ പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്ത സേനയിലെ എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

കേരള പോലീസിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അഭിമാനത്തോടെയാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നതെന്നും പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്ത എല്ലാവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Related posts

Leave a Comment