അയാളും ഞാനും തമ്മിൽ എന്ന പേര് അന്ന് ആ സിനിമയ്ക്ക് ഇട്ടിട്ടില്ല. തുടക്കത്തിൽ കഥയെക്കുറിച്ച് സംസാരിക്കാൻ നടൻ പൃഥ്വിരാജിന്റെ അടുത്തേക്കാണ് പോയതെന്ന് ലാൽ ജോസ്. ആ സമയത്ത് ഡയമണ്ട് നെക്ലെയ്സ് റിലീസ് ആയിരുന്നു. അപ്പോൾ പൃഥ്വിരാജ് ആദ്യം എന്നോട് ചോദിച്ചത്. ലാലേട്ടാ, ഡയമണ്ട് നെക്ലെയ്സ് എന്ന സിനിമ ചെയ്യുമ്പോൾ ആ ഡോക്ടർ അരുൺ കുമാർ എന്ന് പറയുന്ന ക്യാരക്ടറിന് എന്നെ എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നത് എന്നാണ്.
ഫഹദ് അസലായിട്ട് അത് ചെയ്തിട്ടുണ്ട്. പക്ഷേ നമ്മൾ തമ്മിൽ ഒരു പടം ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്ത്, ഒരു കഥ വരുമ്പോൾ എന്തുകൊണ്ടാണ് എന്റെ മുഖം ലാലേട്ടന്റെ മനസിൽ വരാതിരുന്നതെന്നാണ് രാജു ചോദിച്ചത്.
ഞാൻ പറഞ്ഞു, രാജുവിന് ചെയ്യാൻ പറ്റുന്ന ക്യാരക്ടർ ആണ് അതെന്ന് എനിക്ക് ഇപ്പോൾ മനസിലായി. പക്ഷേ ആ കഥ ഇക്ബാൽ എന്നോട് പറയുമ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് ഫഹദിന്റെ മുഖും ഫഹദിന്റെ എക്സ്പ്രഷനും ഫഹദിന്റെ കള്ളച്ചിരിയും ഓക്കെയാണ്. ഫഹദ് ഓക്കെ പറയുകയും കൂടി ചെയ്തു കഴിഞ്ഞപ്പോൾ പിന്നെ വേറെ ഒരു ഓപ്ഷൻസിനെ കുറിച്ചൊന്നും നമ്മൾ ആലോചിച്ചില്ല. അത് തന്നെ ഉറപ്പിച്ചു. ഞാൻ രാജുവിനോട് പറഞ്ഞു എന്ന് ലാൽ ജോസ്.