വസ്ത്രത്തിലും ബെഞ്ചിലും ആര്‍ത്തവ രക്തം പുരണ്ടതിന് അധ്യാപിക ശകാരിച്ചു; അയല്‍വീടിന്റെ ടെറസില്‍ നിന്ന് ചാടി 12കാരി ആത്മഹത്യ ചെയ്തു

ചെന്നൈ: ക്ലാസില്‍ ഇരിക്കുമ്പോള്‍ വസ്ത്രത്തിലും ബെഞ്ചിലും ആര്‍ത്തവ രക്തം പുരണ്ടതിന് അധ്യാപിക ശകാരിച്ചതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ നിന്ന് ചാടിയാണ് 12കാരി പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. യൂണിഫോമില്‍ ആര്‍ത്തവ രക്തം പുരണ്ടുവെന്ന് പറഞ്ഞ് അധ്യാപിക തന്നെ ക്രൂരമായി കളിയാക്കിയതായി വിദ്യാര്‍ഥിനി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. യൂണിഫോമിലും ബെഞ്ചിലും ആര്‍ത്തവ രക്തമായിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് വിശ്രമമുറിയില്‍ പോയിയിരിക്കാന്‍ അധ്യാപികയോട് അനുവാദം ചോദിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

എന്നാല്‍, അധ്യാപിക ക്ലാസുമറിയിലേക്ക് വിളിച്ചു വരുത്തി. കൃത്യമായി പാഡ് വെക്കാന്‍ പോലും നിനക്ക് കഴിയില്ലേ എന്നു ചോദിച്ച് ശകാരിച്ചു. പ്രിന്‍സിപ്പലിന്റെ റൂമിലും കൊണ്ടുപോയി. അദ്ദേഹവും ശകാരിച്ചുവെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. ഇതുവരെ എനിക്കെതിര ആരും ഒരു പരാതിയും പറഞ്ഞിട്ടില്ല. പിന്നെ അധ്യാപിക എന്തിനാണ് ഇത്തരത്തില്‍ പരാതിപ്പെട്ടതെന്നും വിദ്യാര്‍ഥിനി കത്തില്‍ ചോദിക്കുന്നു. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിനു മുന്നില്‍ പ്രതിഷേധിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്.

 

Related posts