ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനപരീക്ഷ ‘നീറ്റ് 2025’ ഇന്നു നടത്തും. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെയുള്ള പരീക്ഷയ്ക്കായി 23 ലക്ഷത്തോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 552 നഗരങ്ങളിലെ 566 കേന്ദ്രങ്ങള്‍ക്കൊപ്പം രാജ്യത്തിനു പുറത്തെ 14 കേന്ദ്രങ്ങളിലും പരീക്ഷ നടത്തും.
മൊത്തം 1.20 ലക്ഷം മെഡിക്കല്‍ സീറ്റുകളാണ് ഇത്തവണ ലഭ്യമായിട്ടുള്ളത്. വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡ് ഉൾപ്പെടെ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കിയിരുന്നു.
കഴിഞ്ഞതവണ ചോദ്യപേപ്പർ ചോർന്നതുൾപ്പെടെ വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിൽ പഴുതടച്ച സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇന്നലെ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും മോക്ഡ്രിലും നടത്തി. പരീക്ഷാ ദിവസം ജില്ല, സംസ്ഥാന, കേന്ദ്ര തലങ്ങളിലുള്ള നിരീക്ഷണവും ഉണ്ടാകും.
മൊബൈൽ സിഗ്നൽ ജാമറുകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക, വിദ്യാർഥികളെ പരിശോധിക്കാൻ ആവശ്യമായ ജീവനക്കാരെ ഒരുക്കുക, ബയോമെട്രിക് പരിശോധനകൾക്കുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കുക തുടങ്ങിയയാണ് ഇന്നലെ പരിശോധിച്ചത്.
നീറ്റ് യുജി പരീക്ഷ ഇന്ന്; 23 ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതും, പഴുതടച്ച സുരക്ഷ
