ഗോദയിലിറങ്ങാന്‍ മടിക്കുമ്പോഴും 75,000 വോട്ടിന്‍റെ അവകാശവാദവുമായി അന്‍വര്‍

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ ഗോദയിലേക്ക് ഇറങ്ങാന്‍ മടിക്കുമ്പോഴും അവകാശവാദവുമായി പി.വി. അന്‍വര്‍. താന്‍ എത്ര വോട്ടുകള്‍ നേടുമെന്നും അത് ആര്‍ക്കൊക്കെ തിരിച്ചടിയാവുമെന്നും വിശദീകരിക്കുകയാണ് അന്‍വര്‍. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് 75,000 വോട്ട് താന്‍ നേടുമെന്നാണ് അന്‍വറിന്‍റെ അവകാശ വാദം.

പ്രിയങ്കാഗാന്ധിക്ക് 97,000 വോട്ടാണ് നിലമ്പൂരില്‍ നിന്ന് ലഭിച്ചത്. അതില്‍ നിന്ന് ചുരുക്കം വോട്ട് കുറയും. അങ്ങനെയാണ് 75,000 വോട്ട് ലഭിക്കുക. സിപിഎമ്മിന് 29,000 വോട്ടാണ് നിലമ്പൂരിലുള്ളത്. ലീഗിന്‍റെ ഉറച്ച വോട്ട് 30,000 ആണ്. കോണ്‍ഗ്രസിന്‍റെ ഉറച്ച വോട്ടുകള്‍ 45,000 വും-അന്‍വര്‍ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ലെന്നും അന്‍വര്‍ ആവര്‍ത്തിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നടക്കുന്നതിനിടെ ആര്യാടന്‍ ഷൗക്കത്തിനോട് നീ ജയിക്കില്ലെന്ന് പറഞ്ഞിരുന്നു. പരാജയപ്പെടുമെന്ന് കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. ചില ഇടങ്ങളില്‍ നിന്ന് ഷൗക്കത്തിന് തീരെ വോട്ട് കിട്ടില്ല.

എനിക്ക് വി.എസ്. ജോയിയോട് പ്രത്യേക താല്‍പര്യമില്ല. പക്ഷെ, അദേഹം മലയോര കര്‍ഷകനാണ്. അവരുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാം. പിന്നെ എടക്കര പഞ്ചായത്ത് പ്രസിഡന്‍റ് ഒ.ടി. ജയിംസിന്‍റെ പേര് പറഞ്ഞു. ജയിംസ് ഷൗക്കത്തിന്‍റെ വലം കൈയാണ്. അദ്ദേഹമാണെങ്കില്‍ പോലും കുഴപ്പമില്ല. 2026ല്‍ മത്സരിച്ചോളാന്‍ ഷൗക്കത്തിനോട് ഞാന്‍ പറഞ്ഞതാണ്. അതിനുവേണ്ടി കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാന്‍ കഴിയില്ലെന്നായിരുന്നു ഷൗക്കത്തിന്‍റെ മറുപടിയെന്നും അന്‍വര്‍ ആരോപിക്കുന്നു.

Related posts

Leave a Comment