കരുനാഗപ്പള്ളിയിൽ പൂവാലശല്യം രൂക്ഷമാകുന്നു;  ബൈക്കിൽ കറങ്ങി നടന്ന് വിദ്യാർഥിനികളെ ഉപദ്രപിച്ച രണ്ടുപേർ പോലീസ് പിടിയിൽ

കരുനാഗപ്പള്ളി: സ്കൂൾ വിദ്യാർത്ഥിനികളെ നിരന്തരമായി ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ രണ്ടു പേർ പിടിയിലായി. തൊടിയൂർ മഹാദേവർ കോളനിയിൽ ശ്യാം (20), വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്.
തൊടിയൂർ കല്ലേലിഭാഗത്തെ സ്കൂളിനു സമീപം ആളൊഴിഞ്ഞ വഴികൾ കേന്ദ്രീകരിച്ച് പെൺകുട്ടികളെ നിരന്തരമായി ശല്യം ചെയ്തു വരുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി പോലീസ് നിരീക്ഷണം നടത്തിവരുകയായിരുന്നു.

കഴിഞ്ഞ 15 ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നാക്രമിക്കാൻ ശ്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. പ്രത്യേകതരം ബൈക്കിൽ കറങ്ങി നടന്നാണ് പ്രതികൾ പെൺകുട്ടികളെ ശല്യം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഷാഡോ പോലീസിന്‍റെ നേതൃത്വത്തിൽ സ്കൂളിനു സമീപത്തു നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.പ്രതികൾ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇവർക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.കരുനാഗപ്പള്ളി എസ് ഐ ബി മഹേഷ്പിള്ളയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.

Related posts