പത്ത് കോടിയുടെ സമ്മർ ബംപർ അടിച്ച ഭാഗ്യവാൻ കാണാമറയത്ത് തുടരുന്നു;  ചൂണ്ടിലെ കോടിപതി ഇതരസംസ്ഥാനക്കാരനോ? കടയുടമ പറഞ്ഞത് ഇങ്ങനെ


ആലുവ: കേരള സർക്കാരിന്‍റെ പത്ത് കോടിയുടെ സമ്മർ ബംപർ ടിക്കറ്റ് വിറ്റത്ത് ആലുവയിലാണെങ്കിലും ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്ത്. മാഞ്ഞൂരാൻ ലോട്ടറി ഏജൻസിയുടെ ചൂണ്ടി ശാഖയിൽ വിറ്റ എസ് ഇ 222282 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന മാഞ്ഞൂരാൻ കുടുംബത്തിൽപ്പെട്ട ജോൺ, ജോസഫ്, സുധീഷ്, ലിജു എന്നിവർ ചേർന്ന് രണ്ടുവർഷം മുമ്പ് ആരംഭിച്ച സ്ഥാപനമാണിത്.

ആലുവ-പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ ചൂണ്ടിയിലെ കടയിൽനിന്ന് ലോട്ടറികൾ വാങ്ങിയ സബ് ഏജന്‍റായിരിക്കണം ടിക്കറ്റ് വിറ്റതെന്നാണ് കരുതുന്നത്.

ചൂണ്ടി ഭാഗത്ത് ഇതരസംസ്ഥാനക്കാർ ധാരാളം ഉള്ളതിനാൽ സമ്മാനാർഹൻ ഇതരസംസ്ഥാനക്കാരനാകാനും സാധ്യതയുണ്ടെന്ന് ഉടമകൾ പറയുന്നു.

കോവിഡിന് ശേഷം ആരംഭിച്ച പുതിയ സംരംഭമാണ് ചൂണ്ടിയിലെ ഏജൻസി. ആദ്യമായാണ് ഒന്നാം സമ്മാനം ഇവിടെ ലഭിക്കുന്നത്.

Related posts

Leave a Comment