കുമരകം: അന്തരീക്ഷ താപനിലയിലുള്ള വ്യതിയാനം നാനാവിധ കൃഷികളെ ബാധിക്കാൻ സാധ്യത ഏറെയാണെന്നും കർഷകർ ജാഗ്രത പാലിക്കണമെന്നും കൃഷി വിജ്ഞാനകേന്ദ്രം അറിയിച്ചു. നെല്ല്, വാഴ, തെങ്ങ്, പച്ചക്കറി തുടങ്ങി എല്ലാ കൃഷികൾക്കും നിലവിലെ കൂടിയ താപം ദോഷം ചെയ്യുമെന്നും അതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്. വേനൽക്കാല മുന്നറിയിപ്പുകൾചുടുകൂടിയ കാലാവസ്ഥയിൽ ആവശ്യാനുസരണം വൈകുന്നേരങ്ങളിൽ ജലസേചനം നൽകുക. മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ലഭ്യമായ ജൈവ വസ്തുക്കൾക്കൊണ്ട് പുതയിടുക.വിളകൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാൻ തണൽ നൽകുക. ചൂടു കൂടിയ ഈ സാഹചര്യത്തിൽ മണ്ണ് അധികം ഇളക്കാതിരിക്കുക. വൃക്ഷങ്ങളിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ കട മുതൽ കവര വരെ കുമ്മായം പൂശുക. തീ പടരാനുള്ള സാധ്യത ഉള്ളതിനാൽ കരിയില കത്തിക്കാതിരിക്കുക. പറമ്പിൽ ഫയർ ബെൽറ്റ് നിർമിക്കുക. കീടങ്ങളുടെആക്രമണം കൂടുന്നുപച്ചക്കറി വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം കൂടുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന് മണ്ഡരി, ഇലപ്പേൻ, മുഞ്ഞ, വെള്ളീച്ച…
Read MoreTag: krishi
മട്ടുപ്പാവിന് അഴക് പകരും ഡ്രാഗണ്‍ പഴത്തോട്ടം
എറണാകുളം-പറവൂർ റൂട്ടിൽ തീരഗ്രാമമായ എടവനക്കാട്ടെത്തുന്പോൾ നിറയെ ഡ്രാഗണ്‍ പഴങ്ങളുമായി പിങ്കു നിറത്തിൽ നിൽക്കുന്ന ആ ടെറസിൽ ആരുടെയും കണ്ണുടക്കാതിരിക്കില്ല. ടെറസിൽ ശാസ്ത്രീയമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്തു മികച്ച വരുമാനം ഉറപ്പാക്കുകയാണ് 58 കാരനായ കൊല്ലിയിൽ കുടുംബാംഗം കെ.എം. അബ്ദുൾ ഷുക്കൂർ. ഒന്നര വർഷം മുന്‍പാണ് ടെറസിൽ അമേരിക്കൻ ബ്യൂട്ടി എന്ന പിങ്ക് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിചെയ്തു തുടങ്ങിയത്. അബ്ദുൾ ഷുക്കൂറിന്റെ കുടുംബക്കാർ പരന്പരാഗതമായി കർഷകരാണ്. ആദ്യകാലത്തൊക്കെ ചെമ്മീൻ കൃഷിയായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം. പറന്പിൽ നട്ടു വളർത്തിയിരുന്ന ജാതി, തെങ്ങ്, തുടങ്ങിയവയിൽ നിന്നു തെറ്റില്ലാത്ത വരുമാനം വേറെയുമുണ്ടായിരുന്നു. വീടിനോട് ചേർന്നുള്ള പുരയിടത്തിൽ ഇരുപതിൽപരം വ്യത്യസ്ത ഇനം ഫലവൃക്ഷങ്ങളുണ്ട്. മണൽ പ്രദേശത്ത് വളർത്താൻ കഴിയുന്ന ഒട്ടുമിക്ക ഫലവൃക്ഷത്തൈകളും അദ്ദേഹം ശേഖരിച്ചു നട്ടു പരിപാലിക്കുന്നു. ജാതിയിലുമുണ്ട് പരീക്ഷണം. പുരയിടത്തിൽ നട്ടു വളർത്തിയ കാട്ടുജാതിയിൽ ബഡ് ചെയ്ത ജാതിത്തൈകൾ വിളവെടുപ്പാകുന്പോഴേക്കു…
Read Moreസ്ത്രീശക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് സരിത സോമന്
ചിപ്പിക്കൂണ്‍, പാല്ക്കൂണ് കൃഷിയില്‍ സ്ത്രീശക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് അനേകര്‍ക്കു വഴികാട്ടിയായി മാറുകയാണ് ഇടുക്കി ജില്ലയില്‍ തൊടുപുഴ പുതുപ്പരിയാരം സ്വദേശിനി സരിത സോമന് കൃഷ്ണ തീര്‍ഥം. എരമല്ലൂര്‍ സ്വദേശിനി ഷിജി വര്‍ഗീസുമായി പരിചയപ്പെട്ടതോടെയാണു സരിത കൂണ് കൃഷിയിലെത്തിയത്. 2017ല്‍ അവര്‍ നല്കിയ ബെഡില്‍ നിന്നാണു തുടക്കം. ഇതിന്റെ വിളവെടുപ്പിനോടനുബന്ധിച്ചു പുതുപ്പരിയാരം മഷ്റൂം എന്ന പേരില്‍ സരിത ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഇതുകണ്ടു തൊടുപുഴയിലെ ബിസിനസുകാരനായ ഇഎപി അനുമോനാണ് ആദ്യം കൂണ് വാങ്ങാനെത്തിയത്. 200 ഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കി 70 രൂപ ക്രമത്തിലായിരുന്നു വില്പന. വ്യാപാരം പച്ചപടിച്ചതോടെ പുതുപ്പരിയാരത്തെ വീട് കൂണ്‍ശാലയാക്കി മാറ്റുകയായിരുന്നു. പിന്നീട് 600 ചതുരശ്ര അടി വലുപ്പമുള്ള ഹൈടെക് ഫാം തന്നെ ആരംഭിച്ചു. സംരംഭം കൂടുതല്‍ വിപുലമക്കുന്നതിന്റെ ഭാഗമായി തൊടുപുഴ യ്ക്ക് സമീപം ഇറക്കുംപുഴയില്‍ 300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മറ്റൊരു ഫാം കൂടി…
Read More