രവി ശാസ്ത്രി-അമൃത സിംഗ് പ്രണയം ആരാധകര്‍ക്ക് ഇന്നും മറക്കാനാവാത്ത കഥ ! വിവാഹ നിശ്ചയം വരെയെത്തിയ ആ പ്രണയത്തിന് പിന്നീട് സംഭവിച്ചത്…

ഇന്ത്യന്‍ ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ രണ്ടു മേഖലയിലുള്ള താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ ഇന്നും തുടരുന്നു. ഷര്‍മിള ടാഗോറും ടൈഗര്‍ പട്ടൗഡിയും മുതല്‍ വിരാടും അനുഷ്‌കയും വരെ നീണ്ടു കിടക്കുകയാണ് ആ പട്ടിക. ഇത്തരത്തില്‍ എണ്‍പതുകളിലെ ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു രവി ശാസ്ത്രിയും അമൃത സിംഗും. ആ സമയത്ത് ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളായിരുന്നു അമൃത സിംഗ്. രവി ശാസ്ത്രിയാകട്ടെ ഇന്ത്യന്‍ ടീമിലെ സുന്ദരനായ സൂപ്പര്‍ താരവും. ഇരുവരും തമ്മിലുള്ള പ്രണയം വിവാഹ നിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പിന്നീട് ഈ പ്രണയ ബന്ധം അവസാനിക്കുകയായിരുന്നു. തുടര്‍ന്ന് നടന്‍ സെയ്ഫ് അലി ഖാനെ അമൃത വിവാഹം കഴിച്ചു. രവി ശാസ്ത്രിയും വിവാഹിതനായി. എങ്കിലും ആരാധകരില്‍ പലരും ഇപ്പോഴും ആ പഴയ പ്രണയ കഥ ഓര്‍ക്കുന്നുണ്ട്.…

Read More