കോട്ടയം: കൂണുപോലെ മുളച്ചുപൊന്തുന്ന വഴിയോരങ്ങളിലെ തട്ടുകടകളിലും പലഹാരക്കടകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നില്ലെന്നു പരാതി. മഴക്കാലമായതോടെ ഒട്ടുമിക്ക തട്ടുകടകളിലും ബജിക്കടകളിലും പരിസരശുചിത്വം പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്.കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരവധി തട്ടുകടകളും ബജികടകളുമുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ പരിശോധന നടക്കുന്നില്ല.
തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളും പരിസരപ്രദേശങ്ങളും മാലിന്യത്തില്‍ മുങ്ങിയിരിക്കുകയാണ്. മിക്കതട്ടുകടകളുടെ ചുറ്റം മലിനജലം കെട്ടിക്കിടക്കുന്നു സാഹചര്യമാണുള്ളത്.ഇതു നീക്കം ചെയ്യാനോ വൃത്തിയാക്കാനോ ഉടമകള്‍ തയാറാകാതെ മലിനജലത്തിനു മുകളില്‍ തട്ടുകട നടത്തുന്നവരാണ് ഏറെയും. തട്ടുകടയിലെ മാലിന്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നീക്കം ചെയ്യേണ്ടത് നടത്തിപ്പുകാരാണ്. മിക്ക തട്ടുകടയിലെയും മാലിന്യങ്ങള്‍ വില്പ്പനശാലയ്ക്കുസമീപം നിക്ഷേപിച്ചശേഷം നഗരസഭ ശുചീകരണ തൊഴിലാളികളാണു നീക്കം ചെയ്യുന്നത്.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് തട്ടുകടയില്‍ ഭക്ഷണം പാകം ചെയ്യുന്നതെന്ന ആരോപണത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല തട്ടുകടയിലും വൈകുന്നേരം മാവ് കുഴച്ചുവയ്ക്കുന്നത് റോഡിനു സമീപത്താണ്.പൊറാട്ടയ്ക്കു കുഴച്ചുവച്ചശേഷം രാത്രിയില്‍ എത്തിയാണ് ഇവ പാചകം ചെയ്യുന്നത്. തട്ടുകടകള്ക്കുസമീപം എലി, പാറ്റ, പല്ലി തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രങ്ങളാണ്. ഇതിനു പുറമെ തെരുവു നായ്ക്കളും ധാരാളമുണ്ട്.
തട്ടുകടകളും പാചകംചെയ്യുന്ന സ്ഥലങ്ങളും മുന്‍പ് നഗരസഭ, പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്താറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പരിശോധനകളില്ല.മിക്ക തട്ടുകടകളും പ്രവര്‍ത്തിക്കുന്നത് ഉന്നത ഇടപെടലിന്റെ മറവിലാണ്. ഇതാണ് ആരോഗ്യവിഭാഗം പരിശോധന നടത്തുവാന്‍ മടിക്കുന്നത്. അടിയന്തരമായി തട്ടുകടകളിലും പലഹാരക്കടകളിലും ആരോഗ്യവകുപ്പ് അധികൃതര്‍ നിശ്ചിതസമയങ്ങളില്‍ പരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.