ഒരു വർഷമായി സഹിക്കാൻ പറ്റാത്ത തൊണ്ടവേദനയാൽ പുളഞ്ഞ് വിദ്യാർഥി; ആറ് വയസുകാരന്‍റെ തൊണ്ടയിൽ നിന്നെടുത്തത് കളിപ്പാട്ടത്തിലെ പ്ലാസ്റ്റിക്

ഹൈദരാബാദ്: അസഹനീയമായ തൊണ്ടവേദന മൂലം ആശുപത്രിയിലെത്തിയ ആറ് വയസുകാരന്‍റെ തൊണ്ടയിൽ നിന്ന് പ്ലാസ്റ്റിക്ക് വസ്തു കണ്ടെടുത്തു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഷണ്മുഖ എന്ന കുട്ടിയുടെ തൊണ്ടയിൽ നിന്നാണ് പ്ലാസ്റ്റിക് വസ്തു കണ്ടെടുത്തത്.

കഴിഞ്ഞഒരു വർഷമായി നിരന്തരം തൊണ്ട വേദന എടുക്കാറുണ്ടായിരുന്നു. നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും വേദനയ്ക്ക് കാരണമെന്താണെന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല. അവസാനം ഖമ്മത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് കാര്യം മനസിലായത്.

ഒരു വർഷം മുൻപ് കളിക്കുന്നതിനിടെ ഷണ്മുഖ അറിയാതെ കളിപ്പാട്ടത്തിൽ നിന്നുള്ള ഒരു പ്ലാസ്റ്റിക് വസ്തു വിഴുങ്ങിയിരുന്നു. ഇതാണ് തൊണ്ടവേദനയ്ക്ക് കാരണമായത്. എൻഡോസ്കോപ്പ് ഉപകരണത്തിലൂടെയാണ് പ്ലാസ്റ്റിക് വസ്തു പുറത്തെടുത്തത്. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അതികൃധർ പറഞ്ഞു.

Related posts

Leave a Comment