തിരുവനന്തപുരം: ജമാ അത്തെ ഇസ് ലാമിയെ യുഡിഎഫ് വെള്ളപൂശുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. യുഡിഎഫിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷ വര്‍ഗീയതയില്‍ ഊന്നിയാണെന്നും കോണ്‍ഗ്രസും ലീഗും നടത്തുന്ന ശ്രമങ്ങള്‍ കേരളത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ജമാ അത്തെ ഇസ് ലാമിയെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കി. വര്‍ഗീയതയ്ക്കെതിരെയുള്ള നിലപാടാണ് എല്‍ഡിഎഫിനുള്ളത്. ആര്‍എസ്എസുമായി സിപിഎം ഒരു കുട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍തന്നെ പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷ -ഭൂരിപക്ഷ വര്‍ഗീയത ഒരുപോലെയാണെന്നാണ് എല്‍ഡിഎഫ് നിലപാടെന്നും ഗോവിന്ദന് വ്യക്തമാക്കി.
വിമോചനസമരകാലത്ത് ആര്‍എസ്എസുമായി ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ചരിത്രത്തെ ചരിത്രമായി കാണണം. വര്‍ഗീയ ശക്തികളുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ട. വ്യാജ പ്രചാരവേലയാണ് സിപിഎമ്മിനെതിരെ നടക്കുന്നതെന്നും ഗോവിന്ദന് പറഞ്ഞു.