തൊടുപുഴ: കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടലിന്റെ നേർക്കാഴ്ചയും പരിഹാരമാർഗങ്ങളും അവതരിപ്പിച്ച് സാമൂഹ്യശാസ്ത്രമേളയിൽ വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിലെ ദേവനന്ദ സുനീഷ്, മേഘ്ന ഷിജുമോൻ എന്നിവർ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
അശാസ്ത്രീയമായ നിർമാണം, ഭൂമിശാസ്ത്രപരമായ പ്രത്യേകത, സോയിൽ പൈപ്പിംഗ്, മേഘവിസ്ഫോടനം എന്നിവയാണ് ദുരന്തനിടയാക്കിയതെന്ന് ഇവർ മോഡലിലൂടെ വരച്ചുകാട്ടി. ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങളും ഇവരുടെ നിർദേശത്തിലുണ്ട്. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് തത്സമയമായിരുന്നു നിർമാണം.

