പാതിരാത്രിയില്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതി നേരെ പോയത് ഹൈവേയിലേക്ക്; യുവതിയെക്കണ്ട് വശപ്പിശക് തോന്നിയ പോലീസുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് പരസ്പര വിരുദ്ധമായ മറുപടി

പാതിരാത്രിയ്ക്ക് വീടുവിട്ടിറങ്ങി ഹൈവേയിലെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ(21) മണിക്കൂറുകള്‍ക്കകം വീട്ടുകാരെ ഏല്‍പ്പിച്ച് അയിരൂര്‍ പോലീസ് മാതൃകയായി. എഎസ്‌ഐ ജെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതിയെ വീട്ടുകാരുടെ പക്കല്‍ എത്തിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ജയകുമാര്‍ ഹോംഗാര്‍ഡ് അനില്‍കുമാറിനൊപ്പം പട്രോളിങ്ങിനു ചാവര്‍കോട് എത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ സഞ്ചിയുമായി നടന്നു വന്ന യുവതിയെ ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്.

ചില സ്ഥല പേരുകളുടെ സൂചന പ്രകാരം ഒന്നര മണിക്കൂറോളം പൊലീസ് വാഹനം ചാവര്‍കോട് മുതല്‍ മൂന്നു കിലോമീറ്റര്‍ അകലെയുള്ള പാരിപ്പള്ളിയിലെ നീരോന്തി വരെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പരിസരവാസികളില്‍ നിന്നു ലഭിച്ച സൂചനപ്രകാരം അന്വേഷിച്ചാണ് വീട്ടുകാരെ കണ്ടെത്തിയത്.

അന്നേ ദിവസം രാവിലെ മകളെ ആശുപത്രിയില്‍ ചികിത്സയ്ക്കു കൊണ്ടു പോയി മടങ്ങിയതായും രാത്രി ഇറങ്ങിപ്പോയത് അറിഞ്ഞില്ലെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.

Related posts

Leave a Comment