മനസിനും ശരീരത്തിനും യോഗ


ഓരോ ദിവസവും കുറച്ചു മിനിറ്റുകള്‍ പോലും യോഗ ചെയ്യുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും രക്തത്തില്‍ പഞ്ചസാരയുടെ നിയന്ത്രണത്തിനും സഹായിക്കും.

ഒരു ഭൂമി, ഒരു ആരോഗ്യം എന്ന പ്രമേയം നമ്മെ ഓര്‍മിപ്പിക്കുന്നത് നമ്മുടെ ക്ഷേമം പ്രപഞ്ചത്തിന്‍റെ ആരോഗ്യവുമായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ്.

യോഗ വെറും വ്യായാമമല്ല

മനസ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്ന യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇന്നത്തെ യോഗ ദിനാചരണത്തിന്‍റെ ലക്ഷ്യം. മനസിന്‍റെയും ശരീരത്തിന്‍റെയും ചിന്തയുടെയും പ്രവൃത്തിയുടെയും ഐക്യത്തെ യോഗ ഉള്‍ക്കൊള്ളുന്നു. യോഗ വെറും വ്യായാമമല്ല, മറിച്ച് പ്രകൃതിയുമായി ഒരു ഐക്യബോധം കണ്ടെത്തുന്നതിനുള്ള മാര്‍ഗമാണ്.

ജീവിതശൈലീരോഗങ്ങൾ കുറയ്ക്കാം

ജീവിതശൈലീരോഗങ്ങള്‍ കുറയ്ക്കുന്നതിനും അതിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിനും യോഗ നല്ലൊരുപാധിയാണ്. വിഷാദവും ഉത്കണ്ഠയും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു യോഗ അനിവാര്യമാണ്. മനസിന്‍റെയും ശരീരത്തിന്‍റെയും ശരിയായ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഒരാളുടെ ശാരീരികവും മാനസികാവുമായ ആരോഗ്യത്തിനു യോഗ പ്രയോജനകരമാണ്.
രോഗപ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ യോഗ സഹായിക്കുമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പ്രത്യക്ഷത്തില്‍ അനുഭവിച്ചറിയാം

മാനസികാരോഗ്യം മെച്ചപ്പെടുത്തുക, സമ്മര്‍ദം കുറയ്ക്കുക, ജീവിതത്തോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കുക, ഹൃദയാരോഗ്യം വര്‍ധിപ്പിക്കുക, എല്ലുകള്‍ക്കും സന്ധികള്‍ക്കും ബലം നല്‍കുക എന്നിവയെല്ലാം യോഗയിലൂടെ പ്രത്യക്ഷത്തില്‍തന്നെ നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. പ്രായ ഭേദമെന്യേ എല്ലാവര്‍ക്കും അഭ്യസിക്കാവുന്ന ഒന്നാണ് യോഗ.

വിവരങ്ങൾക്കു കടപ്പാട്:

ഡോ.എസ്.കെ. നിഷാദ്
എംബിബിഎസ്, എംഡി
(ജനറല്‍ മെഡിസിന്‍),
എസ്‌കേയ്‌സ് സെന്‍റര്‍ ഫോര്‍
ഇന്‍റേണല്‍ മെഡിസിന്‍ ആന്‍ഡ്
ഡയബറ്റോളജി, ആലംകോട്.

Related posts

Leave a Comment