കടിയേറ്റവര്‍ക്ക് യാതൊരു ആനുകൂല്യവുമില്ല; നായ്ക്കള്‍ക്കു രണ്ടു കോടി

dogതൊടുപുഴ: നൂറുകണക്കിനാളുകള്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രികളില്‍ കഴിയുമ്പോള്‍ ഇവരുടെ ചികിത്സാ കാര്യങ്ങളില്‍ തിരിഞ്ഞു നോക്കാത്ത അധികൃതര്‍ നായ്ക്കളുടെ വന്ധ്യംകരണത്തിനായി കോടിക്കണക്കിന് രൂപ മുടക്കാന്‍ ഒരുങ്ങുന്നു.   സംസ്ഥാനത്ത് ആദ്യമായി ഇടുക്കി ജില്ലാ പഞ്ചായത്താണ് തെരുവുനായ്ക്കളെ വലവീ ശി പിടിച്ച് വന്ധ്യംകരിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. രണ്ടു കോടി രൂപയുടെ മൊബൈ ല്‍ യൂണിറ്റാണ് രണ്ടു ലോറികളിലായി തയ്യാറാക്കുന്നത്. തെരുവുനായ്ക്കളെ പിടികൂടാ ന്‍ ആളെ കിട്ടാത്ത പ്രതിസന്ധി പരിഹരിക്കാ ന്‍ ആന്ധ്രാപ്രദേശില്‍ നിന്നും നായപിടുത്ത ത്തില്‍ വിദഗ്ധരായവരുടെ സംഘത്തെയാണ് ഇതിനായി നിയോഗിക്കുക.

ഒന്നും രണ്ടും നായ്ക്കളെ ഓടിച്ചിട്ട് പിടിക്കു ന്നതിന് പകരം നായ്ക്കള്‍ കൂട്ടം ചേരുന്ന സ്ഥലങ്ങളില്‍ എത്തി നിരവധിയെണ്ണത്തെ ഒരേസമയം വലവീശി പിടിക്കുന്ന മാര്‍ഗത്തിനാണ് രൂപം നല്‍കുക. ഇങ്ങനെ പിടികൂടുന്ന പട്ടികളെ വന്ധ്യംകരിക്കാനും പാര്‍പ്പിക്കാനുമുള്ള സജ്ജീകരണങ്ങ ളോടു കൂടിയ രണ്ട് ലോറികളും ഉണ്ടാകും. ഒരു ലോറിയില്‍ നായകളെ വന്ധ്യംകരിക്കുന്നതിനുള്ള ഓപ്പറേഷന്‍ തിയറ്ററും മറ്റൊരു ലോറിയില്‍ ശസ്ത്രക്രിയ നടത്തിയവയെ പാര്‍പ്പിക്കുന്നതിനുള്ള പ്രത്രേകം തയാറാ ക്കിയ കൂടും ആയിരിക്കും. ഒരേസമയം നാലു പട്ടികളെ വരെ ശസ്ത്രക്രിയ ചെയ്യാന്‍ കഴിയും വിധത്തിലുള്ള സജ്ജികരണങ്ങ ളോടെയാണ് ലോറിയില്‍ ഓപ്പറേഷന്‍ തിയറ്റര്‍ തയാറാക്കുക.

വെറ്ററിനറി ഡോക്ടര്‍ അടക്കം ശസ്ത്രക്രിയയ്ക്ക് വേണ്ട ജീവനക്കാര്‍ അടങ്ങിയ മെഡിക്കല്‍ സംഘമായിരിക്കും ഉണ്ടാവുക. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വിരമിച്ചവര്‍, ഹൗസ് സര്‍ജന്‍സി കഴിഞ്ഞവര്‍ എന്നിവരുടെ സേവനവും ഇതിനായി നിയോഗിക്കും. ഇവര്‍ക്കുള്ള ശമ്പളം ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്നു നല്‍കും. ശമ്പളത്തിനു പുറമെ ദിവസേന 100 രൂപ ബത്തയും നല്‍കും.ഓരോ ദിവസവും ഓരോ സ്ഥലത്തു കേന്ദ്രീക രിച്ചാവും മൊബൈല്‍ യൂണിറ്റുകളുടെ പ്രവര്‍ത്ത നം. നായ്ക്കളെ കൂട്ടമായി പിടികൂടി കൂട്ടിലടച്ച ശേഷം വന്ധ്യംകരിക്കും. തുടര്‍ന്ന് ഇവയെ രണ്ടുദിവസം കൂടി കൂടുകളില്‍ നിരീക്ഷണത്തിനു വിധേയമാക്കിയശേഷം തുറന്നുവിടും.     വന്ധ്യംകരിച്ച തെരുവുനായ്ക്കളെ തിരിച്ചറിയാന്‍ ചെവിയില്‍ പ്രത്യേക അടയാളവും കുത്തും. ഓപ്പറേഷന്‍ തീയറ്ററില്‍ ആണ്‍പട്ടികളെയും പെണ്‍പട്ടികളെയും ഒരുപോലെ വന്ധ്യംകരിക്കാ നാകും.

ആറുമാസം കൂടുമ്പോള്‍ വീതം ജില്ലയിലെ ഓരോ മേഖലയിലും സംഘം പരിശോധന നട ത്തും. ഓരോ നായയേയും പിടികൂടുന്ന സ്ഥല ങ്ങളില്‍ തന്നെ ഓപ്പറേഷന്‍ നടത്തി രണ്ടുദിവസം കൂടി കൂടുകളില്‍ നിരീക്ഷണത്തിനു വിധേയമാ ക്കിയശേഷം തുറന്നുവിടും. രണ്ടാമത്തെ ലോറിയില്‍ ഓപ്പറേഷന്‍ നടത്തിയ നായ്ക്കളെ പാര്‍പ്പിക്കുന്നതിനാണ് ഉപയോഗിക്കുക. 50 നായ്ക്കളെ വരെ പാര്‍പ്പിക്കാവുന്ന വിധത്തിലുള്ള കൂടാണ് നിര്‍മിക്കുക. സംസ്ഥാനത്ത് ആദ്യമായാണ് ലോറികളിലെത്തി പട്ടികളെ പിടികൂടി വന്ധ്യംകരിക്കുന്ന പദ്ധതി ഒരു ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്.

ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഈ മാസം നായയുടെ കടിയേറ്റു ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയവരുടെ എണ്ണം 190 ആണ്. ഈ വര്‍ഷത്തെ കണക്കനുസരിച്ച് 1,989 പേരും. വളര്‍ത്തു നായയുടെ കടിയേറ്റവരും ഇതിലുണ്ട്. ജില്ലയില്‍ ആകെയുള്ളത് 5,827 തെരുവുനായ്ക്കള്‍ മാത്രമാണെ ന്നായിരുന്നു മൃഗസംരക്ഷണവകുപ്പിന്റെ സര്‍വേയിലെ കണ്ടെത്തല്‍. വളര്‍ത്തുനായ്ക്കള്‍ 61,047 എണ്ണവും. എന്നാല്‍ ചുരുങ്ങിയത് 25,000 നായ്ക്കളെങ്കിലും തെരുവില്‍ അലയുന്നുണ്ടെന്ന് ഉദ്യോസ്ഥര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു.

Related posts