ജപ്തി ഭയന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു

FIREമുളങ്കുന്നത്തുകാവ്: വീടിന്റെ ജപ്തി ഭയന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് ചെമ്പുക്കാട് കുമ്മാന്‍കുഴി വീട്ടില്‍ രാമന്റെ ഭാര്യ വിശാലം(45) ആണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്ക് വീട്ടില്‍ വെച്ചാണ് വിശാലം ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

അഞ്ചുവര്‍ഷം മുമ്പ്് കുഴല്‍മന്ദത്തുള്ള സഹകരണ ബാങ്കില്‍ നിന്നും മൂത്ത മകളുടെ വിവാഹത്തിനുവേണ്ടി വായ്പയെടുത്തത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബത്തിന് തിരിച്ചടയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഇതെ തുടര്‍ന്ന് മൂന്നുതവണ ജപ്തി നടപടികള്‍ വന്നിരുന്നു. അവസാന നടപടിക്കായുള്ള ഉത്തരവ് വന്നപ്പോള്‍ മനോവിഷമം മൂലം ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.  ഇക്കാര്യം മരണമൊഴിയില്‍ ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.  മക്കള്‍: പ്രിയ, പ്രീത.

Related posts