തുളസീദാസന്‍പിള്ള വധക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

PKD-COURTകോട്ടയം: ബിസിനസുകാരനായ തുളസീദാസന്‍പിള്ള വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തരവായി.  ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ ഭാര്യ കൈവശപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്.  തുളസീദാസന്‍ പിള്ളയുടെ ഭാര്യ ചങ്ങനാശേരി തൃക്കൊടിത്താനം ചാഞ്ഞോടി ലീലാഭവനില്‍ ലീലാമണിക്കേസിലെ എട്ടാം പ്രതിയാണ്.

ഫാത്തിമാപുരം കുന്നക്കാട് ഭാഗത്തു ളാക്കുളത്ത് ഷാജുദ്ദീന്‍(മൊബൈല്‍ ഷാജി), പീരുമേട് കരടിക്കുഴി പുത്തന്‍വീട്ടില്‍ ഷെമീര്‍, പീരുമേട് കരടിക്കുഴി ഭാഗത്ത് ആന്താംപറമ്പില്‍ നാസര്‍, മന്ദിരം വെള്ളൂക്കുന്ന് തെക്കനാല്‍ നിരപ്പേല്‍ പ്രസാദ്, ഫാത്തിമാപുരം കുന്നക്കാട് ളാക്കുളത്ത് നജീബ്, നാലുകോടി അമ്പിത്താഴേ പി. സത്യ, ചങ്ങനാശേരി പുതുപ്പറമ്പില്‍ സിനോജ് എന്നിവരാണു മറ്റു പ്രതികള്‍.2006 ഫെബ്രുവരി നാലിന് രാത്രി 8.30ന് ചങ്ങനാശേരി-മല്ലപ്പള്ളി റോഡിലുടെ വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തുളസീദാന്‍ പിള്ളയെ ടാറ്റാ സുമോ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

Related posts