മൈക്രോഫിനാന്‍സ് പദ്ധതി; മുഖ്യമന്ത്രിക്കു നിവേദനം നല്കാന്‍ എസ്എന്‍ഡിപി യോഗം കൗണ്‍സില്‍

vellapaliചേര്‍ത്തല: എസ്എന്‍ഡിപി യോഗം നേതാക്കള്‍ പിന്നോക്ക വികസന കോര്‍പറേഷന്റെ കോടികള്‍ തിരിമറി നടത്തിയെന്ന ആരോപണത്തിന്റെ നിജസ്ഥിതി സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കാന്‍ യോഗം കൗണ്‍സില്‍ തീരുമാനിച്ചു. യോഗ ത്തിന്റെ മൈക്രോ ഫിനാന്‍സ് പദ്ധതിക്കെതിരെ ചില ദുഷ്ടശക്തികള്‍ വി.എസ്. അച്യുതാനന്ദനെ തെറ്റിദ്ധ രിപ്പിച്ചു നടത്തുന്ന പ്രചരണങ്ങള്‍ സംബന്ധിച്ചാണ് നിവേദനം നല്‍കാന്‍ തീരുമാനിച്ചതെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണിച്ചുകുളങ്ങരയില്‍ കൂടിയ യോഗം കൗണ്‍സിലിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയാ യിരുന്നു അദ്ദേഹം. ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും പരാതി നല്‍കി യോഗം നേതാക്കളെ തകര്‍ക്കാനും തളര്‍ത്താനുമാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതില്‍ യോഗം ഒരുതിരിമറിയും നടത്തിയിട്ടില്ല.

2001 മുതല്‍ പലഘട്ടങ്ങളിലായാണ് 15 കോടി പിന്നോക്ക വികസനക്ഷേമ കോര്‍പറേഷന്‍ വായ്പ നല്‍കിയത്. ഇതില്‍ 10 കോടി നേരത്തെ അടച്ചുതീര്‍ ത്തിരുന്നു. ബാക്കിവന്ന അഞ്ചുകോടി ചെക്കായിട്ടാണ് ലഭിച്ചത്. ഇവ ചെക്കായിട്ടുതന്നെയാണ് അപേക്ഷകര്‍ക്കു നല്‍കിയതും. എന്നാല്‍ യോഗത്തിന്റെ 39 യൂണിയനുകള്‍ക്കായി ചെക്ക് മുഖാന്തിരം നല്‍കിയ പണം വകമാറ്റി ചിലവഴിച്ചതായും മേല്‍പലിശ വാങ്ങിയതായുമാണ് ആക്ഷേപം ഉയര്‍ന്നത്. ചില യൂണിയനുകള്‍ അപേക്ഷ നല്‍കാതെ പണം അനുവദി ക്കുകയും ചിലര്‍ പലിശ വാങ്ങാതെയുമുണ്ട്. ഇതെല്ലാമാണ് ക്രമക്കേടായി പറയുന്നത്.

സാധാരണക്കാരായ പന്നോക്ക സ്ത്രീകളെ സാമ്പത്തികമായി ഏറെ സഹായിക്കുന്ന പദ്ധതിയാണി ത്. എസ്എന്‍ഡിപിക്ക് ഒപ്പം മറ്റു സമുദായങ്ങള്‍ക്കും കോര്‍പറേഷന്‍ വായ്പ നല്‍കിയിട്ടുണ്ട്. എന്നാല്‍ എസ്എന്‍ഡിപിയെ ഒറ്റതിരിഞ്ഞു വേട്ടയാടുന്നത് ശരിയല്ല. ഇതിനെ ശക്തമായി നേരിടാനാണ് തീരുമാനം. തെറ്റിദ്ധാരണ നീക്കുന്നതിനു യൂണിയനുകള്‍ കേന്ദ്രീക രിച്ച് വിശദീകരണസമ്മേളനങ്ങളും പ്രചരണങ്ങളും സംഘടിപ്പിക്കും. വി.എസ്. അച്യുതാനന്ദനു പ്രായമാകു ന്തോറും എന്തോ കുഴപ്പം സംഭവിക്കുന്നുണ്ട്. എസ്എന്‍ ഡിപിക്ക് എതിരെ എന്തെങ്കിലും പരാതി കേട്ടാല്‍ എന്നെ വിളിച്ചു ചോദിച്ച് നിജസ്ഥിതി മനസിലാക്കാവു ന്നതേ ഉണ്ടായിരുന്നുള്ളൂ. വാദിഭാഗം മാത്രം കേട്ട് വിധി പറയുന്നതുപോലെയായി ഇപ്പോള്‍ അദ്ദേഹത്തി ന്റെ പ്രവൃത്തി.

ലാവ്‌ലിന്‍, ഐസ്ക്രീം കേസുകളുടെ പിറകേ എത്ര വര്‍ഷമായി നടക്കുന്നു. കോടതി പോലും വിഎസിനെ തള്ളിപ്പറഞ്ഞു. ഭരണാധികാരിയായതോടെ പിണറായി വിജയന്‍ പുതിയ ആളായിമാറി. പക്വതയും മാന്യതയുമുള്ള പ്രവര്‍ത്തനമാണ് പിണറായി കാഴ്ച വയ്ക്കുന്നത്. പ്രതിപക്ഷം എന്നൊരു പക്ഷമില്ലാ ത്തതിനാല്‍ ഭരണപക്ഷത്തിന്റെ സുവര്‍ണകാലമാണിതെന്നും വെള്ളാപ്പള്ളി . പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകാനി രുന്നതാണെങ്കിലും അന്ന് കേസിന്റെ അവധിക്കു കോടതിയില്‍ പോവേണ്ടിവന്നതിനാലാണ് പങ്കെടുക്കാ ന്‍ സാധിക്കാതെ വന്നത്.

അവഗണന അനുഭവിക്കുന്ന ആലപ്പുഴയ്ക്ക് പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ നല്ല പരിഗണനയാണ് ലഭിച്ചിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ ആസ്ഥാനമന്ദിര ത്തിന്റെ ഉദ്ഘാടനം രണ്ടുമാസത്തിനുള്ളില്‍ നടത്തുവാനും ശ്രീനാരായണ ഗുരുദേവന്റെ  ആശയങ്ങ ളും കീര്‍ത്തനങ്ങളും രാജ്യത്തും വിദേശത്തും പ്രചരിപ്പി ക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.  യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവര്‍ ജനറല്‍ സെക്രട്ടറിക്കൊ പ്പമുണ്ടായിരുന്നു.

സമവായത്തിന് സാധ്യതയാരാഞ്ഞ് വെള്ളാപ്പള്ളി
ആലപ്പുഴ: മൈക്രോഫിനാന്‍സ് വിഷയത്തില്‍ സമവായത്തിനു സാധ്യതയാരാഞ്ഞ് വെള്ളാപ്പള്ളി നടേശന്‍. ഇതിന്റെ ഭാഗമായാണ് നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക്് നിവേദനവുമായി പോകുന്നതെന്നാണ് പൊതുസംസാരം. വി.എസിനെതിരെ കേന്ദ്രീകരിച്ച് മുഖ്യമന്ത്രി പിണറായിയെ പ്രീതിപ്പെടുത്താനുള്ള നീക്കം നടത്തി തിരിമറി ആരോപണ വിഷയത്തില്‍ നിന്നും രക്ഷനേടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നാണ് സൂചന.

വെള്ളാപ്പള്ളിയുടെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിക്കപ്പെട്ടപ്പോഴും ആലപ്പുഴയിലെ സിപിഎമ്മിനോടു കാര്യമായ വിദ്വേഷം വെള്ളാപ്പള്ളി വച്ചു പുലര്‍ത്തിയിരുന്നില്ല. ഇതിന്റെ ഭാഗമായി കൂടി പ്രമുഖ സിപിഎം നേതാക്കള്‍ മത്സരിച്ചയിടങ്ങളില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ടായിട്ടുകൂടി അതിനു ശ്രമിക്കാതെ മാറിനിന്നിരുന്നു. നിലവില്‍ ഭരണപക്ഷത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സംസാരങ്ങളും ഇടയ്ക്കിടെ വെള്ളാപ്പള്ളി നടത്തുന്നുമുണ്ട്. ഇന്നലെ നടന്ന ബജറ്റിനെയും അദ്ദേഹം അനുമോദിച്ചിരുന്നു. ഒപ്പം പിണറായി പക്വതയുള്ള ആളായെന്നും മാന്യതയുള്ള പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റേതെന്നുമുള്ള പ്രഖ്യാപനങ്ങള്‍ സമവായശ്രമങ്ങളുടെ ഭാഗമായി തന്നെ കാണേണ്ടിയും വരും.

ഇതിനോടൊപ്പം വിജിലന്‍സ് നീക്കത്തിനെതിരെ പ്രതിരോധം തീര്‍ക്കാനും ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതിഷേധ സംഗമം ഒരുക്കുന്നത്. പ്രതിഷേധസംഗമത്തില്‍ കൂടുതല്‍ സമുദായാംഗങ്ങളെ ഇറക്കാന്‍ തന്നെയാണ് തീരുമാനവും. ഇതിനായി ശാഖാ നേതൃത്വങ്ങള്‍ക്കു നിര്‍ദേശവും നല്കിയിരുന്നു.  ഇതുകൂടാതെ 11നു ജില്ലാകേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമവും നടത്തും. ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായാണ് ഇത്തരം സംഗമങ്ങള്‍.  ഇതിനു മുന്നോടിയായി ഇന്ന് ആലപ്പുഴയില്‍ നേതൃയോഗവും ചേരുന്നുണ്ട്.

Related posts