സൂര്യ കൊലക്കേസ് : കുറ്റപത്രം സമര്‍പ്പിച്ചു

klm-CRIMEആറ്റിങ്ങല്‍ : വെഞ്ഞാറമ്മൂട് സ്വദേശിനിയായ സൂര്യ എസ്. നായരെ  പട്ടാപ്പകല്‍ നാട്ടുകാരനാ യ  കാമുകന്‍ പി. എസ്.ഷിജു  വെട്ടികൊലപ്പെടുത്തിയ കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.  കൊല പാതകം നടന്നു 114 ദിവസത്തിന് ശേഷം ആണ് പോലീസ് കുറ്റപ ത്രം നല്‍കിയത്.കൊലപാതകത്തിന് ശേഷം കൊല്ലത്തുള്ള  ലോഡ്ജില്‍ എത്തി മുറിയെടുത്ത ഷിജു  ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.  ഇരു കൈയിലും മുറിവുമായി കണ്ട പ്രതിയെ ലോഡ്ജുടമ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു.

ഗുരുതര മായ അവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞു വന്ന  പ്രതിയെ കസ്റ്റടിയില്‍ ആവശ്യപെട്ടു പോലീസ് നാലു തവണ അപേക്ഷ നല്‍കി യെങ്കിലും കോടതി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കാത്ത തിനെ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകി യത്. ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തില്‍ ശാസ്ത്രീയ കുറ്റാന്വേഷണത്തിലൂടെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി ചന്ദ്രശേഖരപിള്ള,  ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായി രുന്ന എം. അനില്‍ കുമാര്‍, വി.എസ്.ബിജു, ഇപ്പോഴത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.സുനില്‍കുമാര്‍, എസ് ഐ രാധാകൃഷ്ണന്‍ എന്നിവര്‍ ക്കായി രുന്നു കേസിന്റെ അന്വേഷണ ചുമതല.

Related posts