വിദ്യാര്‍ഥികള്‍ സാക്ഷി! കുട്ടികളുടെ മുന്നില്‍വച്ച് ടീച്ചര്‍മാര്‍ തമ്മില്‍ പൊരിഞ്ഞ അടി; കുട്ടികള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയാതെ പോകുന്നതിന്റെ കാരണം ഇതാണെന്ന് ചെയര്‍മാന്‍ (വീഡിയോ വൈറല്‍)

ക്ലാസ് റൂമിൽ വിദ്യാർഥികളെ സാക്ഷി‍കളാക്കി പ്രധാനാധ്യപികയും മറ്റൊരു അധ്യാപികയും തമ്മിൽ പോരടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. പഞ്ചാബിലെ ദെരാ ബാസിയിലാണ് ഇതിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലെ പ്രധാനാധ്യാപിക വീണ ബാസിയും സയൻസ് അധ്യാപിക കൈലാഷ് റാണിയും തമ്മിൽ ദീർഘ കാലമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ഇതാണ് കൈയാങ്കളിയിൽ അവസാനിച്ചത്.

പ്രധാനാധ്യപികയായ വീണ ബാസിയും സ്കൂളിലെ മറ്റ് ചില അധ്യാപകരും ജീവനക്കാരും ദീർഘ കാലമായി സ്കൂളിന്‍റെ ഫണ്ട് ദുർവിനിയോഗം ചെയ്യുന്നുണ്ടെന്നാണ് കൈലാഷ് റാണിയുടെ ആരോപണം. അതിൽ എതിർപ്പു പ്രകടിപ്പിച്ച തന്നെ സ്കൂളിൽ നിന്നും സ്ഥലം മാറ്റാൻ ശ്രമിച്ചെന്നും ഇതിനെതിരെ കോടതിയെ സമീപിച്ചപ്പോൾ തന്‍റെ സ്ഥലംമാറ്റം റദ്ദാക്കിയെന്നും അവർ ആരോപിച്ചു. വൈസ് ഹെഡ്മിസ്ട്രസിന്‍റെ സ്ഥാനം വഹിക്കാൻ തനിക്കാണ് യോഗ്യത, എന്നാൽ തന്നെക്കാളും ജൂണിയറായ മറ്റൊരാൾക്ക് ഈ സ്ഥാനം നൽകിയിരിക്കുകയാണെന്നും കൈലാഷ് റാണി പറഞ്ഞു. രണ്ടുദിവസതത്തെ അവധിക്കു ശേഷം സ്കൂളിലെത്തിയപ്പോൾ ഹെഡ്മിസ്ട്രസും മറ്റ് അധ്യാപകരും ചേർന്ന് തന്നെ മർദിക്കുകയായിരുന്നുവെന്നും അവർ പരാതിപ്പെട്ടു.

എന്നാൽ കൈലാഷ് റാണിയാണ് തന്നെയും അധ്യാപകരെയും ആക്രമിച്ചതെന്നാണ് ഹെഡ്മിസ്ട്രസിന്‍റെ വാദം. നടന്ന സംഭവത്തിൽ രണ്ടു പേർക്കും പൂർണ ഉത്തരവാദിത്വം ഉണ്ടെന്നാണ് സ്കൂളിന്‍റെ ചെയർമാൻ മൻജിത്ത് സിംഗ് പറയുന്നത് മാത്രമല്ല ഇത്തരത്തിലുള്ള സംഭവമാണ് സ്കൂളിന്‍റെ സൽപ്പേര് നഷ്ടമാകുന്നതിനും പരീക്ഷകളിൽ കുട്ടികൾക്ക് മികച്ച വിജയം നേടാൻ കഴിയാതെ പോകുന്നതിനും കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശ്നമുണ്ടാക്കിയ രണ്ട് അധ്യാപകരിൽ നിന്നും മറ്റ് അധ്യാപകരിൽ നിന്നും ഗ്രാമത്തിലെ ജനങ്ങളിൽ നിന്നും തനിക്ക് പരാതി ലഭിച്ചുവെന്ന് സംഭവമറിഞ്ഞെത്തിയ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യുക്കേഷൻ ഓഫീസറായ ഗുർപ്രീത് കൗർ അറിയിച്ചു മാത്രമല്ല തനിക്കു ലഭിച്ച പരാതികൾ ഉന്നതാധികാരികൾക്ക് കൈമാറുമെന്നും ഇവർ കൂട്ടിച്ചേർത്തു.

Related posts