കണ്ണൂര്‍: വടകരയിലെ സൈബര്‍ ആക്രമണ പരാതിയില്‍ പ്രതികരണവുമായി കെ.കെ ശൈലജ. മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് ശൈലജ പ്രതികരിച്ചു. പോസ്റ്ററില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് വികൃതമായി കൊടുത്തിട്ടുണ്ടെന്നാണ് പറഞ്ഞത്. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് വേണ്ടി ഇറങ്ങിത്തിരിച്ചിട്ടുള്ള ഒരു സംഘമുണ്ട്. അവരാണ് ഇത് ചെയ്യുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ശൈലജ പറഞ്ഞു.
Read MoreDay: April 20, 2024
രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ഒരുങ്ങി നെതര്‍ലന്‍ഡ്സ് ; പൂജകള്‍ക്കായി അയോധ്യയില്‍ എത്തിക്കും
അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ രാംലല്ലയുടെ വിഗ്രഹത്തിന്റെ മാതൃകയിൽ പുതിയ വിഗ്രഹം ഒരുക്കി നെതർലൻഡ്സ്. കാശിയിലെ കനയ്യ ലാൽ ശർമ്മയാണ് വിഗ്രഹത്തിന്റെ ശിൽപി. നെതർലൻഡ്സിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനായാണ് ഈ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുൻപ് പൂജകൾക്കായി വിഗ്രഹം അയോധ്യയിൽ എത്തിക്കും. എറ്റർബ്ലിസ് ഫൗണ്ടേഷൻ എന്ന സംഘടനയാണ് വിഗ്രഹ നിർമ്മാണത്തിന് പിന്നിൽ. രാംലല്ലയുടെ വിഗ്രഹങ്ങൾ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും സ്ഥാപിക്കുക എന്നതാണ് ഫൗണ്ടേഷന്റെ പദ്ധതി. ആംസ്റ്റർഡാമിലെ ഹനുമാൻ ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആംസ്റ്റർഡാമിന് ശേഷം, ബ്രസൽസ് (ബെൽജിയം), ജർമനി, ഫ്രാൻസ്, യൂറോപ്പിന്റെ മറ്റ് ഭാഗങ്ങൾ, കൂടാതെ തെക്കേ അമേരിക്കൻ രാജ്യങ്ങളിലും പോലും ശ്രീരാമ വിഗ്രഹങ്ങൾ സ്ഥാപിക്കുമെന്ന് ഫൗണ്ടേഷൻ ഡയറക്ടർ രാഹുൽ മുഖർജി പറഞ്ഞു. കൃത്യമായ പകർപ്പ് ഉറപ്പ് വരുത്തുന്നതിനായി അയോധ്യയിൽ പ്രതിഷ്ഠിച്ച വിഗ്രഹത്തിന് ഉപയോഗിച്ച അതേ മെറ്റീരിയൽ തന്നെ തെരഞ്ഞെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreവര്ഗീയവാദികളാക്കിയുള്ള പ്രചാരണത്തിനെതിരേ കേസ്
പയ്യന്നൂര്‍: മുസ്ലീം വോട്ടര്‍മാരേയും കാസര്‍ഗോഡ് തളങ്കര നിവാസികളേയും വര്ഗീയവാദികളാക്കിയുള്ള പ്രചരണത്തിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷജീര്‍ ഇഖ്ബാലിന്റെ പരാതിയിലാണ് കേസ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വിദ്വേഷജനകമായ വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് പ്രചാരകര്‍ക്കെതിരെ പോലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോ മൂന്ന് എംഎല്‍എമാരും സ്ഥാനാര്‍ഥിയും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമുള്‍പ്പെടെ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെ ഡിജിപിക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിരുന്നു.
Read Moreപനിച്ച് വിറച്ച് കോഴിക്കോട്; ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപിക്കുന്നു
കോഴിക്കോട്: കത്തിക്കാളുന്ന ചൂടിനൊപ്പം ജില്ലയുടെ പല ഭാഗത്തും പനി പടരുന്നത് ആശങ്കയുണര്‍ത്തുന്നു. സാധാരണ പനിക്ക് പുറമെ ഡെങ്കിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ അയ്യായിരത്തോളം പേരാണ് പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത്. ശരാശരി 300 ലധികം പേരാണ് ഒരു ദിവസം മാത്രം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്നത്. നൂറുകണക്കിന് ആളുകള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്. മുതിര്‍ന്നവരും കുട്ടികളും പനി ബാധിച്ച് ചികിത്സയിലാണ്. വൈറല്‍ പനിയായതിനാല്‍ വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും ചികിത്സ തേടേണ്ടിവരുന്നു. പനി നിയന്ത്രണാതീതമായതോടെ മലയോര മേഖലകളിലടക്കം ആശുപത്രികളില്‍ ഒപി വിഭാഗത്തോടൊപ്പം പനി ക്ലിനിക്കുകളും തുടങ്ങിയിട്ടുണ്ട്. പനി ബാധിതര്‍ക്ക് വിട്ടുമാറാത്ത ചുമയും ജലദോഷവും കടുത്ത ക്ഷീണവും അനുഭവപ്പെടുന്നുണ്ട്. വേനല്‍ ചൂടിനൊപ്പം പനിയെത്തിയത് ജില്ലയില്‍ ആശങ്ക പരത്തുന്നുണ്ട്. പനിക്കുപുറമേ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപിക്കുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് സ്വകാര്യ ആശുപത്രികളില്‍ നിരവധിപേര്‍ ചികില്‍സയിലാണ്. ഒരാഴ്ച്ചക്കിടെ…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു മദ്യം നല്കി പീഡനം; ബന്ധുവീട്ടിലെത്തിയ കുട്ടികളെ വളച്ച് ബംഗളൂരിവിലേക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നു; രണ്ടു യുവാക്കള്‍ അറസ്റ്റില്‍
വണ്ടൂര്‍: വിദ്യാര്‍ഥിനികളായ രണ്ടു പേരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നല്കി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ വണ്ടൂര്‍ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികളെ കാണാതായതോടെ വീട്ടുകാര്‍ വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടന്നു വണ്ടൂര്‍ എസ്ഐ ടി.പി. മുസ്തഫയുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്നു നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ബേസില്‍ ബേബി (23), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് മുഹമ്മദ് റമീസ്(22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ പ്രതികളുമായിഒരു വര്‍ഷത്തിലധികമായി പരിചയത്തിലാണ്. ഇരുവരും ബൈക്കില്‍ എത്തിയാണ് പെണ്‍കുട്ടികളെ വണ്ടൂരില്‍ നിന്നു കൊണ്ടുപോയത്. തുടര്‍ന്ന് ബംഗളൂരുവില്‍ ഒരു ദിവസം വീട് സംഘടിപ്പിച്ച് താമസിക്കുകയായിരുന്നു. അവിടെ വച്ചാണ് പെണ്‍കുട്ടികളെ മദ്യം നല്കി പീഡിപ്പിച്ചത്. തിരിച്ചുവരുന്നതിനിടെ ആനമറി ചെക്കുപോസ്റ്റില്‍ വച്ച് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read Moreകർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റം; ആശങ്കയില്ലെന്ന് ബിജെപി
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്നു സർവേ പ്രവചനം. 15 മുതൽ 17 സീറ്റ് വരെ കോൺഗ്രസിന് കിട്ടുമെന്നാണ് ലോക്പോൾ സർവേ പ്രവചനം. ബിജെപിക്ക് 11 മുതൽ 13 സീറ്റ് വരെ കിട്ടാമെന്നും സർവേ ഫലം. 28 സീറ്റാണ് കർണാടകയിലുള്ളത്. കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഏജൻസിയാണ് ലോക്പോൾ. തെലങ്കാനയിലും കോൺഗ്രസ് വൻ നേട്ടമുണ്ടാക്കുമെന്നും ലോക്പോൾ പ്രവചിക്കുന്നു. 13 മുതൽ 15 സീറ്റ് വരെ കോൺഗ്രസിനു ലഭിക്കാം. ബിആർഎസ് ഒരു സീറ്റിലൊതുങ്ങും. അല്ലെങ്കിൽ അതുമുണ്ടാകില്ല. ബിജെപിക്ക് 2 മുതൽ 3 സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം. 17 സീറ്റാണ് തെലങ്കാനയിലുള്ളത്. അതേസമയം, സർവേ ഫലത്തിൽ ബിജെപിക്ക് ആശങ്കയില്ലെന്ന് കർണാടക ബിജെപി അധ്യക്ഷൻ പറഞ്ഞു. സംസ്ഥാനത്തെ ബിജെപി-ജെഡിഎസ് സഖ്യം പരസ്പരം സഹായിക്കും. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.
Read Moreവീട്ടിൽ അതിക്രമിച്ചു കയറി പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്കനെതിരേ പോക്സോ കേസ്
പഴയങ്ങാടി: പ്രായപൂർത്തിയാകാത്ത പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കനെതിരേ പഴയങ്ങാടി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ചെങ്ങൽ കൊവ്വപുറം സ്വദേശി കെ.പി. രാജ(65)നെതിരേയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പാടത്ത് പണിയെടുക്കുന്നതിനിടെ ഉച്ചയോടെ സമീപത്തെ വീട്ടിൽ എത്തിയ ഇയാൾ ഇവിടെ തനിച്ചായിരുന്ന കുട്ടിയെ വീടിനകത്തുകയറി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ എത്തിയപ്പോൾ രാജൻ രക്ഷപ്പെട്ടിരുന്നു. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചതോടെ ചൈൽഡ് ലൈൻ അധികൃതർ എത്തുകയും കോസെടുക്കാൻ പഴയങ്ങാടി പോലീസ് നിർദേശം നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreമുറിയിൽ പൂട്ടിയിട്ട് യുവതിക്കു ക്രൂരപീഡനം; യുവാവ് അറസ്റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ 23 കാരിയെ ബന്ദിയാക്കി ഒരു മാസത്തോളം പീഡിപ്പിച്ച അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും പ്ലാസ്റ്റിക് പൈപ്പും ബെൽറ്റും ഉപയോഗിച്ച് മർദിക്കുകയും കണ്ണിലും വായിലും മുളകുപൊടി എറിയുകയും തുടർന്ന് പശ ഉപയോഗിച്ച് വായ ഒട്ടിക്കുകയും ചെയ്തുവെന്ന കേസിൽ അയൽവാസിയായ അയാൻ പഠാൻ ആണ് പിടിയിലായത്. പ്രതിയുമായി യുവതി അടുപ്പത്തിലായിരുന്നു. ഇയാളിൽനിന്നു മാറിനിൽക്കാൻ താക്കീത് ചെയ്തിരുന്നതായും മറ്റൊരിടത്തേക്കു മകളെ കൊണ്ടുപോയെന്നും പ്രതി നിർബന്ധിച്ചാണ് മകളെ വിവാഹം കഴിച്ചതെന്നും യുവതിയുടെ അമ്മ പറഞ്ഞു. പ്രതിയുടെ വീട്ടിൽ താമസം തുടങ്ങിയ യുവതിയെ കുറച്ചുനാളുകൾക്കു ശേഷം പീഡിപ്പിക്കാൻ തുടങ്ങി. യുവതിയുടെ പേരിലുള്ള സ്വത്ത് എഴുതിൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം. പ്രതിയുടെ കുടുംബക്കാരും യുവതിയെ ക്രുരമായി ആക്രമിച്ചിരുന്നു. യുവതിയെ ബന്ദിയാക്കിയ മുറിയിൽ നിന്ന് ഫെവി ക്വിക്ക്, ബെൽറ്റ്, പ്ലാസ്റ്റിക് പൈപ്പ്…
Read Moreവീടുകളിൽ നിന്നും നാടോടികൾ ശേഖരിക്കുന്ന പഴയ വസ്ത്രം വഴിയരികിൽ ഉപേക്ഷിക്കുന്നു
ഇരിട്ടി: ഇരിട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിൽ നിന്നും ശേഖരിക്കുന്ന പഴയ വസ്ത്രങ്ങൾ സംഘങ്ങൾ വഴിയരുകിലും മറ്റുമായി ഉപേക്ഷിക്കുന്നു. പഴയ വസ്ത്രം ശേഖരിക്കാൻ എത്തുന്ന നാടോടി സ്ത്രീകൾ അടങ്ങുന്ന സംഘങ്ങളാണ് തുണികൾ കെട്ടുകളാക്കി വഴിയരുകിൽ ഉപേക്ഷിച്ചു കടന്നുകളയുന്നത്. ഇതിന് പിന്നിൽ വീടുകളിൽ നിന്നും പഴയ വസ്ത്രങ്ങൾ ശേഖരിച്ച് വില്പന നടത്തുന്ന സംഘം തന്നെ പ്രവർത്തിക്കുന്നതായി സംശയം.ശേഖരിക്കുന്നതിൽ നിന്നും നല്ല വസ്ത്രങ്ങൾ മാത്രം തെരഞ്ഞെടുത്ത ശേഷം പഴയ വസ്ത്രങ്ങൾ റോഡരുകിലോ മറ്റെവിടെങ്കിലും ഉപേക്ഷിച്ചു കടന്നുകളയുകയാണ് സംഘത്തിന്റെ പതിവ് . ഇത്തരത്തിൽ പായം പഞ്ചായത്തിന്റെ പരിധിയിൽ ഇരിട്ടി പഴയ പാലത്തിന് സമീപവും ഇരിട്ടി ഗസ്റ്റ് ഹൗസിന് സമീപവുമാണ് വസ്ത്രങ്ങൾ കെട്ടുകളാക്കി ഉപേക്ഷിച്ചിരിക്കുന്നത്.കേരളത്തിന് അകത്തും പുറത്തുമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും അഗതിമന്ദിരങ്ങളുടെ പേരിലാണ് സംഘം വസ്ത്രങ്ങൾ ശേഖരിക്കുന്നത് . നല്ല വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് അലക്കി ഇസ്തിരി ഇട്ട് ഭംഗിയാക്കിയ ശേഷം തിരക്കേറിയ ടൗണുകളിലും അന്യ…
Read Moreരാഹുലിന്റെ കോട്ടയം സന്ദർശനം വിവാദമാക്കി ഇടത്-വലത് മുന്നണികൾ
കോട്ടയം: രാഹുല്‍ ഗാന്ധി കോട്ടയത്ത് എത്തിയത് ഏതു സ്ഥാനാര്‍ഥിക്കുവേണ്ടി ? രാഹുലിന്റെ കോട്ടയം സന്ദര്ശനത്തുടര്ന്നു വാദപ്രതിവാദങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും. വ്യാഴാഴ്ച വൈകുന്നേരം തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തിലെ പ്രസംഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പേരു പരാമര്‍ശിക്കാതിരുന്നതാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നിരന്തരമായ രാഷ്ട്രീയ മാറ്റം, നിലപാടില്ലായ്മ എന്നീ കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധിയ്ക്കു ബോധ്യമുള്ളതിനാല്‍ ഇക്കാര്യങ്ങള്‍ പറയാതിരുന്നതെന്നാണ് എല്‍ഡിഎഫ് വാദം. കോട്ടയത്ത് രാഹുല്‍ ഗാന്ധി വോട്ടു ചോദിച്ചത് ഇന്ത്യാമുന്നണി സ്ഥാനാര്‍ഥിക്ക് വേണ്ടിയെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി പറഞ്ഞു. ഇന്ത്യ മുന്നണിയുടെ അഭിവാജ്യ ഘടകമാണു കേരള കോണ്‍ഗ്രസ്-എം. മുന്നണി രൂപീകരണം മുതല്‍ താനും തോമസ് ചാഴികാടന് എംപിയും പാര്‍ലമെന്റിലും പുറത്തും ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനത്തിനു പിന്തുണ നല്കി. ഇക്കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് അറിയാം. അതുകൊണ്ടാണു രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയെ…
Read More