മലയിന്‍കീഴില്‍ വൈദ്യുതി മുടക്കം പതിവ്

ktm-currentകാട്ടാക്കട : വൈദ്യുതി മുടക്കം മലയിന്‍കീഴില്‍ പതിവ് സംഭവം. പരാതി പറഞ്ഞാലും പരിഹാരമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ മണിക്കൂറില്‍ പത്തും പതിനഞ്ചും തവണയാണ് വൈദ്യുതി നിലയ്ക്കുന്നത്. മലയിന്‍കീഴ്, പേയാട്, മാറനല്ലൂര്‍ എന്നീ ഇലക്ട്രിക് സെക്ഷന്റെ പരിധിയിലാണ് വൈദ്യുതി മുടക്കം പതിവായത്. പരാതിപ്പെട്ടാല്‍ പോലും കെഎസ്ഇബി അധികൃതര്‍ അനങ്ങാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

11 കെവിയുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന ഘട്ടത്തില്‍ പകല്‍ സമയങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് മുന്‍കൂട്ടി അറിയിക്കാറുണെ്ടങ്കിലും വൈകുന്നേരവും മഴ കണ്ടാലും കാറ്റ് വീശിയാലും ഉടന്‍ വൈദ്യുതി മുടങ്ങല്‍ പതിവാണ്. മുന്‍കൂട്ടിയുള്ള അറിയിപ്പിന് പുറമേ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വൈദ്യുതി മുടക്കമുണ്ടാകാറുണ്ട്. ഓഫീസിലേക്ക് വിളിച്ചാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാറില്ല. പേയാട് ചീലപ്പാറ കെഎസ്ഇബിയുടെ കസ്റ്റമര്‍ കെയര്‍ ഫോണ്‍ നമ്പരില്‍ വിളിച്ചാല്‍ എപ്പോഴും തിരക്കിലെന്നാകും മറുപടി. വൈദ്യുതി മുടങ്ങുന്നതും ലൈന്‍ പൊട്ടിവീണ വിവരമറിയിക്കാനും കഴിയാറില്ല.

ഫോണ്‍ ബോധപൂര്‍വം തകരാറിലാക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ വൈദ്യുതി നിലച്ചാല്‍ എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമായ മറുപടി കിട്ടാറേയില്ല. ജീവനക്കാരുടെ അപര്യാപ്തതയുണെ്ടന്നാണ് ചില ജീവനക്കാര്‍ നല്കുന്ന വിവരം. വൈദ്യുത കമ്പി പൊട്ടി വീണ വിവരം അറിയിക്കാനായി ഫോണ്‍ ചെയ്ത് ഒടുവില്‍ നാട്ടുകാര്‍ എഇയുടെ സ്വകാര്യ ഫോണ്‍ നമ്പരില്‍ വിവരമറിയിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

ഫോണ്‍ റിസീവര്‍ മാറ്റി വയ്ക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. മലയിന്‍കീഴ്, ബ്ലോക്ക്‌നട, മണപ്പുറം, പാലോട്ടുവിള, ശാന്തുമൂല, കരിപ്പൂര്, തച്ചോട്ടുകാവ്, മാറനല്ലൂര്‍, പോങ്ങുംമൂട്, കണ്ടല, ചീനിവിള, ഊരൂട്ടമ്പലം, വണ്ടനൂര്‍, എരുത്താവൂര്‍, പേയാട്, ചീലപ്പാറ, വിളപ്പില്‍ശാല, പുളിയറക്കോണം, പൊറ്റയില്‍, ഈഴക്കോട്, വിളവൂര്‍ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി നിലയ്ക്കുന്നത് പതിവായിട്ടുണ്ട്. വോള്‍ട്ടേജ് കൂടി വന്ന് വയറിംഗ് നശിക്കുകയും ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടാവുകയും ചെയ്യുന്നതും പതിവാണ്.

Related posts