ആറാട്ടുപുഴ പൂരം: കേന്ദ്ര ടൂറിസം ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ സഹായധനം അനുവദിക്കണം

TCR-RUPEESചേര്‍പ്പ്: ഭൂമിയിലെ ദേവ സംഗമമായ ആറാട്ടുപുഴ  പൂരത്തിന്  കേന്ദ്ര ടൂറിസം ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ സഹായധനം അനു വദിക്കണ മെന്ന് ആറാട്ടുപുഴ  ക്ഷേത്ര  ഉപദേശക  സമിതി കേന്ദ്ര  സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര  ടൂറിസം വകുപ്പ് മന്തിക്ക് തൃശൂര്‍ എം.പി സി. എന്‍. ജയദേവന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിച്ചത്.ആറാട്ടുപുഴ  ശാസ്താവ്  ആതിഥ്യ മരുളുന്ന ഈ ദേവമേളക്ക് 1433 വര്‍ഷത്തെ  പഴമയും പാരമ്പര്യവുമുണ്ട്. പരമ്പരാഗതമായ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും പ്രാധാന്യം നല്‍കി ക്കൊണ്ട് ടൂറിസ്റ്റുകളെ ആകര്‍ഷിക്കത്തക്കതരത്തിലുള്ള കാഴ്ചകള്‍ ഒരുക്കിയാണ് പ്രസിദ്ധവുമായ ആറാട്ടുപുഴ പൂരം അരങ്ങേറിക്കൊണ്ടിരിക്കുന്നത് .

തൃശൂര്‍ ജില്ലയിലെ രണ്ടു ലോകസഭാമണ്ഡലങ്ങളിലും ആറ്  നിയോജക മണ്ഡലങ്ങളിലും  ഉള്‍പ്പെട്ട 24 ക്ഷേത്രങ്ങളിലും കൂടി 28 ദിവസത്തോളമുള്ള ആഘോഷങ്ങള്‍ക്ക് രണ്ടു കോടി രൂപയോളം ചെലവ് വരുന്നുണ്ട്.ഇതില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന ടൂറിസം വകുപ്പിന്റേയും ധനസഹായം ലഭിക്കുന്നുണ്ട്. കൂടാതെ  അതാത് ക്ഷേത്രങ്ങള്‍ കേന്ദ്രീ കരിച്ച് പ്രവര്‍ത്തിക്കുന്ന  പ്രാദേശിക കമ്മിറ്റികളും ക്ഷേത്ര സമിതികളും മാസങ്ങളോളം നടന്ന് പിരിവെടുത്താണ് പൂരത്തിന്  ഫണ്ട് കണ്ടെത്തു ന്നത്.  ഇതില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഒമ്പതു ക്ഷേത്രങ്ങളും 15 സ്വകാര്യ ക്ഷേത്രങ്ങളും ഉള്‍പ്പെടുന്നുണ്ട്.

പൂരത്തിന്റെ  കാലയളവില്‍ ദേവീദേവന്മാര്‍ തട്ടകവാസികളെ അനുഗ്രഹിക്കുന്നതിനും പൂരങ്ങളില്‍ പങ്കെടുക്കുന്നതിനും വേണ്ടി 1600 കിലോമീറ്ററോളം സഞ്ചരിക്കുന്നുണ്ട്. 465 എഴുന്നെള്ളിപ്പുകളും ഇതോടനുബന്ധിച്ച് അരങ്ങേറും.ക്ഷേത്ര  പത്തായപ്പുരയില്‍ കൂടിയ ആറാട്ടുപുഴ  ക്ഷേത്ര  ഉപദേശക സമിതിയുടേയും വിവിധ  സബ് കമ്മറ്റി കണ്‍വീനര്‍മാരുടേയും സംയുക്ത  യോഗത്തില്‍ സമിതി  പ്രസിഡന്റ് എം. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Related posts