കള്ളായി മാന്ദാമംഗലം വല്ലൂര്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപം പ്ലാസ്റ്റിക്മാലിന്യം നിറയുന്നു

TCR-Carപുതുക്കാട്: പുത്തൂര്‍ പഞ്ചായത്തി ലെ കള്ളായി മാന്ദാമംഗലം വല്ലൂര്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപം പ്ലാസ്റ്റിക്മാലിന്യം നിറയുന്നു. പീച്ചി-വാഴാനി വന്യജീവി സങ്കേതത്തില്‍പ്പെടുന്ന ഓലക്കയം കുത്ത് മുതല്‍ എലിഞ്ഞിപ്പാറ കുത്തുവരെയുള്ള നാലുകിലോമീറ്റര്‍ കാട്ടുപാതയോരത്തും വെള്ളച്ചാ ട്ടത്തിന് സമീപവും ഒഴിഞ്ഞ മദ്യകുപ്പികളും വെള്ളകുപ്പികളും വന്‍തോതില്‍ വലിച്ചെറിഞ്ഞിരിക്കു കയാണ്.

വല്ലൂര്‍ കുത്ത് വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തുന്നവരാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് പരിഷത്ത് പ്രവര്‍ത്തകര്‍ പറഞ്ഞു. മദ്യവുമായി വെള്ളച്ചാട്ടം കാണാനെ ത്തുന്ന യുവാക്കള്‍ താഴെ റോഡിനി രുവശവും താമസിക്കുന്ന നാട്ടു കാര്‍ക്കും ശല്യമായിരിക്കുകയാണ്. വനപാലര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയാല്‍ കാടിനു ള്ളില്‍ സന്ദര്‍ശകരുടെ മദ്യപാനവും പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്ന പ്രവണതയും ഒരുപരിധിവരെ തടയാന്‍ കഴിയുമെന്നും പരിഷത്ത് പ്രവര്‍ത്തകര്‍ പറയുന്നു.

വനത്തിലും റോഡരികിലും മാലിന്യവും പ്ലാസ്റ്റിക്കും നിക്ഷേപിക്കുന്നതും വലിച്ചെറിയുന്നതും ശിക്ഷാര്‍ഹ മാണെന്നുകാണിച്ച് വല്ലൂര്‍ റോഡിനുസമീപം വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെന്ന തല്ലാതെ മറ്റൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാരും ആരോപിക്കുന്നു.

Related posts