കുംഭാവുരുട്ടി വിനോദസഞ്ചാര കേന്ദ്രം വികസനമില്ലാതെ വീര്‍പ്പുമുട്ടുന്നു

KLM-TOURISHTPLACEപത്തനാപുരം : കിഴക്കന്‍ മേഖലയില്‍ വിനോദസഞ്ചാരികളുടെഒ ഴുക്കുണ്ടായിട്ടും അപര്യാപ്തതകളില്‍ വീര്‍പ്പുമുട്ടുകയാണ്കുംഭാവുര ുട്ടി. അച്ചന്‍കോവില്‍ ചെങ്കോട്ടപാതയിലെ കുംഭാവുരുട്ടിവെള്ളച്ചാട്ടത്തിലേക്ക് ദിവസേന നിരവധി സഞ്ചാരികളാണ്എത്തുന്നത്.കാലവര്‍ഷം ശക്തമായപ്പോള്‍ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് ക്രമാതീതമായിരുന്നു. പക്ഷേ സഞ്ചാരികള്‍ക്ക് വേണ്ടുന്നഅടിസ്ഥാനസൗകര്യങ്ങള്‍ഒരുക്കിനല്‍കാന്‍അധികൃതര്‍ഇനിയും തയാറായില്ല.

മണലാര്‍കുംഭാവുരുട്ടിപദ്ധതിയുടെഭാഗമായാണ്ഇവിടെവിനോദസഞ്ചാരികള്‍ക്കായിതുറന്ന്‌നല്‍കിയത്.
വനസംരക്ഷണസമിതിക്കാണ്കുംഭാവുരുട്ടിവിനോദസഞ്ചാരകേന്ദ്രത്തിന്റെചുമതല. പ്രതിദിനം ആയിരത്തിലധികമാളുകളെത്തുന്നഇവിടെലക്ഷങ്ങ ളാണ്ഓരോ സീസണിലെയും വരുമാനം.വര്‍ഷത്ത ില്‍ മൂന്നു സീസണുകളിലാണ് ഇവിടം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നത്.

എന്നാല്‍വാ ഹനപാര്‍ക്കിംഗിനുള്ള സൗകര്യംപോലും ഒരുക്കിനല്‍കാന്‍ അധികൃതര്‍തയാറായിട്ടില്ല. ചിലദിവസങ്ങളില്‍ അച്ചന്‍കോവില്‍ ചെങ്കോട്ട പാതയില്‍ കിലോമീറ്ററുകളോളം വാഹനതട സമുണ്ടാകുന്ന തരത്തില്‍ വാഹനങ്ങളുടെ നീണ്ടനിരദൃശ്യമാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വസ്ത്രംമാറുന്നതിനും, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സൗകര്യങ്ങളൊരുക്കി നല്‍കാനും അധികൃതര്‍ തയാറായിട്ടില്ല. അധിക സൗകര്യ ങ്ങളൊരുക്കി നല്‍കികൂടുതല്‍സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന ആവശ്യവും ശക്തമാണ്.

Related posts