കുന്നിക്കോട് ഗവ.എല്‍പി സ്കൂളിന്റെ മതില്‍നിര്‍മാണം മുടങ്ങി

KLM-MATHILകുന്നിക്കോട്: അനുമതിയില്ലാതെ പൊളിച്ചുമാറ്റിയസര്‍ക്കാര്‍ സ്ക്കൂളിന്റെ മതിലും ഗേറ്റും പുനര്‍നിര്‍മിച്ചില്ല.ബാറുകാരെ സഹായിക്കാന്‍ വീണ്ടും താല്‍ക്കാലിക പ്രവേശനകവാടം  നിര്‍മിക്കാന്‍ നീക്കം.കഴിഞ്ഞ29നാണ്കുന്നിക്കോട്ടെ സര്‍ക്കാര്‍ എല്‍പിസ്ക്കൂളിന്റെ പ്രധാന കവാടം അടച്ചുകൊണ്ട് കരാറുകാരന്‍ മതില്‍ നിര്‍മ്മിച്ചത്.സ്ക്കൂളിന്റെ ശതാബ്ദി സ്മാരകഗേറ്റായിരുന്നു അടച്ചത്.കൊല്ലംകരുനാഗപ്പള്ളി ഇടക്കുളങ്ങരആസ്ഥാനമാക്കിപ്രവര്‍ത്തിക്കുന്ന ഒരു സൊസൈറ്റിസ്ക്കൂളിലേക്ക് പാര്‍ക്കുംപൂന്തോട്ടവും നിര്‍മിക്കാനായിട്ടാണ് പ്രവേശനകവാടം അടച്ചത്.

ഓണാവധിക്ക്‌നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ആരംഭിക്കാനുള്ള അനുവാദംതരാമെന്ന് വിദ്യാഭ്യാസ വകുപ്പ്അറിയിച്ചിട്ടും കരാറുകാരന്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ആരംഭിക്കുകയായിരുന്നു.എന്നാല്‍ പഞ്ചായത്തോ വിദ്യാലയ അധികൃതരോഅറിയാതെയാണ് പ്രധാനകവാടം അടച്ചതത്രെ. സംഭവമറിഞ്ഞ്സ്ഥലത്തെത്തിയ വിളക്കുടി പഞ്ചായത്ത് അധികൃതര്‍ രാത്രി പത്തോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌പൊളിച്ചുമാറ്റി.ഇതിനെ തുടര്‍ന്ന് സ്ക്കൂളില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ മൂന്ന് ദിവസത്തിനകംപ്രവേശനകവാടം പുതുക്കി നിര്‍മ്മിക്കാമെന്ന് അധികൃതര്‍ഉറപ്പ്‌നല്‍കിയിരുന്നു.

എന്നാല്‍ആഴ്ചകള്‍പിന്നിട്ടിട്ടുംനിര്‍മാണപ്രവര്‍ത്തനങ്ങള്‍എങ്ങുംഎത്തിയിട്ടില്ല. ഓണം അവധി കാരണമാണ്   നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിയാത്തതെന്ന് കരാറുകാരന്‍ പറയുന്നു. ഇതിനിടെ കമാനം ഉള്‍പ്പെടെയുള്ള കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ചിരുന്നപ്രവേശനകവാടം അലുമിനിയം ടിന്‍ ഷീറ്റ് ഉപയോഗിച്ച്പുനര്‍നിര്‍മിക്കാമെന്ന് കരാറുകാരന്‍ സ്ക്കൂള്‍ അധികൃതരെഅറിയിച്ചിരുന്നു.എന്നാല്‍ അതിന് പി ടിഎ തയാറായില്ല.ഇതിനിടെ പഞ്ചായത്ത് കരാറുകാരന് നല്‍കാനുള്ള രേഖകള്‍ നല്‍കാത്തതുകൊണ്ടാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസംനേരിടുന്നതെന്നും അക്ഷേപം ഉണ്ട്.

Related posts