ട്രെയിനില്‍നിന്ന് അഞ്ചുകോടി കൊള്ളയടിച്ച സംഭവം; അന്വേഷണസംഘം കൊച്ചിയില്‍; സംഭവത്തിന് രണ്ടും ദിവസം മുമ്പ് അറ്റകുറ്റപ്പണികള്‍ക്ക് കോച്ച് കൊച്ചില്‍ എത്തിച്ചിരുന്നു

trainകൊച്ചി: സേലം-ചെന്നൈ റൂട്ടില്‍ ഓടുന്ന ട്രെയിനില്‍നിന്ന് അഞ്ചുകോടി രൂപയുടെ പഴയ നോട്ടുകര്‍ കവര്‍ന്ന സംഭവത്തില്‍ കൊച്ചിയിലും അന്വേഷണം. കവര്‍ച്ചാസംഘം ദ്വാരമുണ്ടാക്കിയ കോച്ച് അറ്റുകുറ്റപ്പണികള്‍ നടത്തിയത് കൊച്ചിയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ക്രൈം ബ്രാഞ്ചിന്റെയും സിഐഡിയും സംയുക്ത സംഘം കൊച്ചിയില്‍ എത്തി പരിശോധന നടത്തിയത്.

പരിശോധനയില്‍ സുരക്ഷ വീഴ്ച്ചയൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊള്ള നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് അറ്റകുറ്റപ്പണികള്‍ക്കായി കോച്ച് സൗത്ത് യാര്‍ഡില്‍ എത്തിച്ചിരുന്നു. അറ്റകുറ്റപ്പണി നടക്കുന്ന സമയത്താണോ മോഷ്ടാക്കള്‍ ട്രെയിനില്‍ ദ്വാരം ഇട്ടതെന്ന സംശയത്തിന്റെ പേരിലാണ് കൊച്ചിയില്‍ പരിശോധന നടത്തിയത്. സിസിടിവി ദൃശ്യങ്ങളും ഫോണ്‍കോളുകളും പരിശോധിച്ചു. നാലു ദിവസം മുമ്പാണ് സംഘം ക്രൈം ബ്രാഞ്ച് സംഘം കൊച്ചിയില്‍ എത്തിയത്.

സേലത്തുനിന്ന് 226 തടിപ്പെട്ടികളിലായി മൂന്നു ബോഗികളില്‍ കൊണ്ടുവന്നിരുന്ന 320 കോടി രൂപയില്‍ 5.78 കോടി രൂപയാണ് മോഷ്ടിക്കപ്പെട്ടത്. ബോഗിയുടെ മേല്‍ക്കൂര അറുത്തുമാറ്റിയശേഷം അകത്തു പ്രവേശിച്ചാണു മോഷ്ടാക്കള്‍ പണം കവര്‍ന്നത്. മുഷിഞ്ഞതും വിപണിയില്‍നിന്ന് പിന്‍വലിച്ചതുമായ നോട്ടുകളാണു ട്രെയിനില്‍ ഉണ്ടായിരുന്നത്.

Related posts