ദേശികോത്തമ ഡോ. ജി.ആറിന്റെ സ്മരണയില്‍; ജന്മനാട്ടിലെ വിദ്യാലയത്തില്‍ ഇന്ന് സ്ഥാപകദിനാഘോഷം

tvm-deshiഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര: മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറുമായിരുന്നു ഈ മനുഷ്യസ്‌നേഹിയുടെ ജീവിത യാത്രയിലെ പ്രകാശഗോപുരങ്ങള്‍. സബര്‍മതിയും ശാന്തിനികേതനും അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും പ്രവൃത്തി കള്‍ക്കും കരുത്തു പകര്‍ന്ന സങ്കേത ങ്ങളായി. സ്വാതന്ത്ര്യസമരസേനാനി, ഗാന്ധിയന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നിങ്ങനെ വൈവിധ്യ മാര്‍ന്ന കര്‍മമേഖലകളില്‍ കയ്യൊപ്പ് ചാര്‍ത്തിയ ഡോ. ജി.ആര്‍ എന്ന സാമൂഹ്യ പരിഷ്കര്‍ത്താവിന്റെ സ്മരണകള്‍ വീണ്ടും. ദേശികോത്തമ ജി. രാമചന്ദ്രന്റെ ജന്മദിനവും വിദ്യാഭ്യാസമാണ് എല്ലാ നല്ല ഗുണങ്ങള്‍ക്കും അടിസ്ഥാനമെന്ന ആശയവുമായി അദ്ദേഹം സ്ഥാപിച്ച വിദ്യാലയത്തിന്റെ വാര്‍ഷികവും ഇന്ന് സമുചിതമായി ആഘോഷിക്കുന്നു.

ഗോവിന്ദപ്പിള്ളയുടെയും മാധവിത്തങ്കച്ചിയുടെയും മകനായി 1907 ഒക്‌ടോബര്‍ ഏഴിന്, കന്നിമാസത്തിലെ ചോതിനക്ഷത്രത്തിലാണ് ജി. രാമചന്ദ്രന്റെ ജനനം. സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ മഹാകവി രബീന്ദ്രനാഥ ടാഗോറിനെയും വിശ്വഭാര തിയെയും കുറിച്ചറിയുകയും അതില്‍ മനസ്സ് അര്‍പ്പിക്കുകയും ചെയ്തു. കോട്ടയം സിഎംഎസ് എച്ച്എസ്എസ്, തിരുവനന്തപുരം മോഡല്‍ എച്ച്എസ്, പരവൂര്‍ ഗവ. എച്ച്എസ് എന്നിവിട ങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം വിശ്വഭാരതിയില്‍ ഉപരിപഠനം നടത്തി. ടാഗോറും മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു.

ശാന്തിനികേതന്‍ ജി. രാമചന്ദ്രന് വിജ്ഞാനപ്രദവും സാംസ്കാരി കവുമായതും സബര്‍മതി മന:ശുദ്ധീ കരണത്തിനുള്ള അനുഭവങ്ങളും സമ്മാനിച്ചു. ഗാന്ധിജിയുടെ പ്രശസ് തമായ 21 ദിവസ നിരാഹാര സത്യാഗ്രഹ ഘട്ടത്തിലെ പ്രാര്‍ഥനായോഗത്തില്‍ ഈശ്വരന്‍ സത്യമാണെന്നും സ്‌നേഹമാ ണെന്നും തിരിച്ചറിഞ്ഞ രാമചന്ദ്രന്‍ ആ ഈശ്വരഹിതമനുസരിച്ച് താന്‍ ജീവിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഹിന്ദു- മുസ്ലീം ഐക്യത്തിനു ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച രാമചന്ദ്രന്‍ സ്വാതന്ത്ര്യസമരത്തിലെ പ്രധാന അധ്യായമായ ഉപ്പുസത്യാഗ്രഹത്തിലും പങ്കു ചേര്‍ന്നു.

രാമചന്ദ്രന്‍ ഹരിജന്‍ സേവക് സംഘിന്റെ സെക്ര ട്ടറിയായിരി ക്കുമ്പോഴാണ് സൗന്ദ്രവു മായുള്ള വിവാഹം നടന്നത്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിപ്ലവാത്മ കമായ ആ വിവാഹം. വളരെ ലളിതമായ ജീവിത ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. മദ്രാസ് സ്റ്റേറ്റിലെ രാജാജി ഗവണ്‍മെന്റ് രൂപം നല്‍കിയ ബേസിക് എഡ്യൂക്കേഷന്‍ അസസ്‌മെന്റ് കമ്മിറ്റിയുടെ ചെയര്‍മാനായും തിരുവിതാംകൂറില്‍ പട്ടം താണുപിള്ള മന്ത്രിസഭയിലെ അംഗമായും അദ്ദേഹം നിയോഗിക്കപ്പെട്ടു. മന്ത്രിപദം അലങ്ക രിച്ചപ്പോഴും അദ്ദേഹത്തിന്റെ വസ്ത്രധാരണ ത്തി ലോ ജീവിത രീതി യിലോ മാറ്റമു ണ്ടാ യില്ല. മദ്രാസിലെ അഡ യാറില്‍ ഇന്ത്യ ന്‍ എക്‌സ് പ്രസ് പത്ര ത്തിന്റെ യും ഗാന്ധി മാര്‍ഗ് എന്ന ഇംഗ്ലീ ഷ് പ്രസി ദ്ധീകരണ ത്തിന്റെ യും എഡിറ്റ റായും അദ്ദേഹം കര്‍മ നിരത നായി രുന്നു.

തിരുവന ന്തപുരം മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യ മായത് ജി.ആറിന്റെ കഠിനപ്രയത് നത്താ ലാണ്. മധുര ഗാന്ധിഗ്രാം യൂണിവേഴ ്‌സിറ്റി യുടെ സ്ഥാപകനായ ഈ ഗാന്ധിയനാണ് ഗാന്ധി പീസ് ഫൗ ണ്ടേ ഷന്‍ ആരം ഭിച്ചത്. ഗാന്ധി സ്മാരക നിധി സെക്രട്ടറി, അഖില ഭാരത ഗ്രാമീണ വ്യവസാ യത്തിന്റെ ജനറല്‍ സെക്രട്ടറി, അഖില ഭാരത ഖാദി വ്യ വസായ ത്തിന്റെയും ഗ്രാമീണ  വ്യവസായ കമ്മിഷന്റെയും ചെയര്‍മാന്‍, ഗാന്ധിഗ്രാം യൂണി വേഴ് സിറ്റി യുടെ സ്ഥാപക വൈസ് ചാന്‍സലര്‍ എന്നീ പദവികളില്‍ സേവനം അനുഷ്ടിച്ചു. ആറു വര്‍ഷം രാജ്യസഭാംഗമായിരുന്നു. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ ലോക മാകെ വ്യാപിപ്പി ക്കാന്‍ നിരവധി വിദേശരാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

തന്റെ ജീവിതസായാഹ്നത്തിലാണ് നെയ്യാറ്റിന്‍കരയിലെ മാതൃഗൃഹമായ മാധവിമന്ദിരത്തിലേയ്ക്ക് ജി ആര്‍ തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരങ്ങളിലൊന്നാണ് 1980-ല്‍ തുടക്കം കുറിച്ച മാധവിമന്ദിരം ലോക്‌സേവാ ട്രസ്റ്റ്. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനമായിരുന്നു ലക്ഷ്യം. വിശ്വഭാരതി സര്‍വകലാശാല അദ്ദേഹത്തിന് ഉത്തമഗുരുനാഥനുള്ള ദേശികോത്തമ പുരസ്കാരം നല്‍കി ആദരിച്ചു. കുട്ടികളെ വിശ്വപൗരന്മാരായി വളര്‍ത്തണം എന്ന താത്പര്യത്തോടെ 1990 -ലാണ് അദ്ദേഹം ഡോ. ജി.ആര്‍ പബ്ലിക് സ്കൂള്‍ സ്ഥാപിക്കുന്നത്. ഭാഷ, സാഹിത്യം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പൊതുവായ പഠനം കൂടാതെ, മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും അദ്ദേഹം നടപ്പിലാക്കി.

താഴ്‌വാരത്തിന്റെ മനോഹാരിത നിറഞ്ഞ ഈ വിദ്യാലയത്തിലെ അന്തരീക്ഷം ഗുരുകുല വിദ്യാഭ്യാസ മാതൃക പ്രദാനം ചെയ്യുന്നു. സത്യമാണ് മാര്‍ഗം, സേവനമാണ് ലക്ഷ്യം എന്ന മഹത്കര്‍ മത്തെ മനസ്സാ വരിച്ച ജി ആറിന്റെ പ്രിയശിഷ്യ സിസ്റ്റര്‍ മൈഥിലിയാണ് സ്കൂള്‍ മാനേജിംഗ് ട്രസ്റ്റി. അറുപത് വിദ്യാര്‍ഥികളുമായി പ്രയാണം ആരംഭിച്ച സ്കൂളില്‍ ഇന്ന് മൂവായിരത്തോളം കുട്ടികളും നൂറിലേറെ അധ്യാപകരുമുണ്ട്.  ഇന്ന് വൈകുന്നേരം 5.30 ന് ഡോ. ജി.ആര്‍ ഹാള്‍ ഓഫ് കള്‍ച്ചറില്‍ ചേരുന്ന സ്കൂള്‍ സ്ഥാപക ദിനാഘോഷത്തില്‍ പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍ വിശിഷ്ടാ തിഥിയായിരിക്കും. മാനേജിംഗ് ട്രസ്റ്റി സിസ്റ്റര്‍ മൈഥിലി അനുഗ്രഹസന്ദേശം നല്‍കും.  ട്രസ്റ്റ് സെക്രട്ടറി അഡ്വ. ആര്‍.എസ് ഹരികുമാര്‍, സ്കൂള്‍ മാനേജര്‍ പി. രവിശങ്കര്‍, പിടിഎ പ്രസിഡന്റ് എം.കെ പ്രമീഷ്, പ്രിന്‍സി പ്പല്‍  മരിയ ജോ ജഗദീഷ്, സീനി യര്‍ പ്രിന്‍സിപ്പല്‍ ഗൗരിനായര്‍, ജൂനിയര്‍ പ്രിന്‍സിപ്പല്‍ ആശാ ഗോപിനാഥ് എന്നിവര്‍ പ്രസംഗിക്കും.

Related posts