നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരോട് വലിയ കടപ്പാട്: ഉമ്മന്‍ചാണ്ടി

tvm-ummanchandyസ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് നിര്‍ണായ കമാ ണെന്നും കേരളം എങ്ങ നെയാ കണമെന്ന് തീരുമാനി ക്കേണ്ട തെരഞ്ഞെടു പ്പാണിതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടങ്ങള്‍ക്കാണ് ബിജെപി ശ്രമിക്കുന്നത്. എല്ലാ ത്തിനെയും എതിര്‍ക്കുന്ന നിഷേ ധാത്മക നിലപാട് സ്വീകരിച്ചി ട്ടുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേത് അക്രമ രാഷ്ട്രീ യവും.    ജനങ്ങള്‍ക്ക് കൂടുതല്‍ നന്മ ചെയ്യുന്നതിലാണ് ശക്തി പരീക്ഷണം വേണ്ടതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് നെയ്യാറ്റിന്‍കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്നലെ രാവിലെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായി രുന്നു അദ്ദേഹം.

നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരോട് യുഡിഎഫിന് വലിയ കടപ്പാടുണ്ട്. രണ്ട് എംഎല്‍എ മാരുടെ ഭൂരിപക്ഷ വുമായി അധികാരം ഏറ്റെ ടുത്തപ്പോള്‍ കേരളരാഷ്ട്രീയം ചര്‍ച്ച ചെയ്തത് ഈ ഗവണ്‍മെന്റ് എത്രനാള്‍ നിലനില്‍ക്കും എന്നതായിരുന്നു. ഇപ്പോള്‍ ഈ ഗവണ്‍മെന്റ് യാതൊരു പ്രതിസ ന്ധിയുമില്ലാതെ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഭരണത്തുടര്‍ച്ചയാണ് പ്രധാന ചര്‍ച്ചാവിഷയം. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് നിര്‍ണായകമായി. വികസനവും കരുതലുമാണ് യുഡിഎഫിന്റെ മുഖമുദ്ര. വാഗ്ദാനങ്ങള്‍ അത്രയും നിറവേറ്റി. അതിനുമപ്പുറം യാഥാര്‍ഥ്യമാക്കി. ഇന്ത്യയില്‍ സൗജന്യമായി അരി വിതരണം ചെയ്യുന്ന രണ്ടു സംസ്ഥാന ങ്ങളിലൊന്നായി കേരളം.

തമിഴ്‌നാടാണ് മറ്റൊന്ന്. ഐശ്വര്യപൂര്‍ണമായ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, പ്രായോഗി കതലത്തില്‍ നടപ്പിലാക്കാവുന്ന കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടു ത്തിയതാണ് യുഡിഎഫിന്റെ പ്രകടന പത്രിക.   കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റ് അഞ്ചു വര്‍ഷം പാഴാക്കി. യുഡിഎഫ് ഗവണ്‍മെന്റ് ജനങ്ങള്‍ക്ക് പ്രയോ ജനകരമായ വികസനത്തിന്റെ വാതിലുകള്‍ തുറന്നു. പ്രകടന പത്രിക മാത്രം നോക്കി വോട്ട് ചെയ്യരുത്. അഞ്ചു വര്‍ഷം എല്‍ഡിഎഫും യുഡിഎ ഫും ഭരിച്ചപ്പോഴുണ്ടായ വ്യത്യാസവും സാഹചര്യ വുമൊക്കെ പരിശോധി ക്കണ മെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

യുഡിഎഫ് സ്ഥാനാര്‍ഥി ശെല്‍വരാജിന് ചെയ്യുന്ന വോട്ടിന് രണ്ട് മൂല്യമുണ്ട്. മണ്ഡലത്തിന് ഏറ്റവും അനു യോജ്യനായ എംഎല്‍എ യെ തെരഞ്ഞെ ടുക്കുന്നു എന്ന താണ് ആദ്യ ത്തേത്. കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തെ കൈ വെള്ളയില്‍ കൊണ്ടുനടന്ന യുഡിഎഫിന്റെ തുടര്‍ ഭരണ ത്തിനുള്ള അംഗീ കാ രമാണ് രണ്ടാ മത്തെ മൂല്യം.   അതു കൊണ്ട് വോട്ട് പാഴാക്ക രു തെന്നും സദസ ി ലെ നിറഞ്ഞ കരഘോ ഷ ത്തി നിടയില്‍ ഉമ്മന്‍ചാണ്ടി ഓര്‍ മിപ്പിച്ചു.

അക്ഷയ ഷോപ്പിംഗ് കോംപ്ല ക്‌സ് അങ്കണത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജ്, ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണ പിള്ള, മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. വേണു ഗോപാലന്‍തമ്പി, യുഡിഎഫ് നേതാക്കളായ നെയ്യാറ്റിന്‍കര സനല്‍, ബീമാപള്ളി റഷീദ്, ജോര്‍ജ് വര്‍ഗീസ്, ചെങ്കല്‍ സ്റ്റീഫന്‍ മുതലായവര്‍ പങ്കെടു ത്തു. ശെല്‍വരാജിനു വേണ്ടി തയാറാക്കിയ പ്രത്യേക തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ സിഡി തമ്പാനൂര്‍ രവി, ബനഡി ക്ടിന് നല്‍കി പ്രകാശനം ചെയ്തു.

Related posts