മാറനല്ലൂരില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

tvm-kanchavuകാട്ടാക്കട:  മാറനല്ലൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നു.  മാറനല്ലൂരിലെ കവലകള്‍ അക്രമികളുടെ വിഹാര കേന്ദ്രമായി മാറുകയാണ്. യുവാക്കളെ ലക്ഷ്യമിട്ട് കഞ്ചാവ് മാഫിയ ഗ്രാമങ്ങളില്‍ താവളമാക്കിയിരി ക്കുകയാണ.് നീറമണ്‍കുഴി, അരുവാക്കോട്, വലിയവിള, മുല്ലപ്പളളിക്കോണം, അരുവിക്കര, വന്നൂര്‍, ഊരാറ്റിന്‍പുറം, വെളിയം കോട്, തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം തകൃതിയായി നടക്കുന്നതായാണ് വിവരം. തിരുവനന്തപുരം  കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൊത്ത വിതരണക്കാര്‍ കഞ്ചാവ് പൊതികള്‍ ബൈക്കുകളിലും സ്കൂട്ടറുകളിലുമായി ചെറുകിട വില്‍പ്പനക്കാര്‍ക്കെത്തിക്കുന്നു|്.

മഞ്ഞറമൂല നിന്നും കുപ്രസിദ്ധ വ്യാജ മദ്യ വില്‍പ്പനക്കാരി ശോഭിയെ2മാസം മുമ്പ് പിടികൂടിയതൊഴിച്ചാല്‍ മാറനല്ലൂരില്‍ ഒരാളെപ്പോലും, പിടികൂടാനായിട്ടില്ല.      മാറനല്ലൂര്‍ നരുവാമൂട് പോലീസ് സ്‌റ്റേഷന്‍ പരിധി അതിരിടുന്ന അരുവാക്കോട് നിന്നും കഞ്ചാവ് വില്‍പ്പനക്കിടെ ഏതാനും യുവാക്കളെ കഴിഞ്ഞയാഴ്ച നരുവാമൂട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് മാറനല്ലൂരില്‍ പലയിടത്തും കഞ്ചാവ് വില്‍പ്പന പൊടിപൊട ിക്കുന്നതായാണ് സൂചനയുളളത്.  അതേ പോലെ ഊരുട്ടമ്പലം വെളളൂര്‍ക്കോണം, മൂലക്കോണം, മണ്ണടി ക്കോണം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പട്ടാപകല്‍ മോഷണ പരമ്പര തന്നെ അരങ്ങേറുകയാണ്.

ഊരുട്ടമ്പലത്തിലെ പെയിന്റുകടയില്‍ ഉടമസ്ഥന്‍ അകത്തുകയറിയ തക്കം നോക്കി ബൈക്കിലെത്തിയ യുവാക്കള്‍ 2ടിന്‍ പെയിന്റുമായി കടന്നു. സമാന രീതിയില്‍ വെളളൂര്‍ക്കോണത്ത് സ്‌റ്റേഷനറി കടയില്‍ നിന്നും ബിസ്ക്കറ്റ്  മിഠായി ടിന്നുകള്‍ ബൈക്ക് യാത്രികര്‍ തട്ടിയെടുത്തു കടന്നു. ഇതേ മാതൃകയില്‍ പബ്ലിക്ക് മാര്‍ക്കറ്റിനു സമീപത്തുനിന്നും മുറുക്കാന്‍ കടക്ക് മുന്നിലിരുന്ന രു വാഴക്കുലകള്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയവര്‍ എടുത്തുകൊു പോയി. 90 ശതമാനം പേരും പോലീസില്‍ പരാതിപ്പെടാറില്ല. പരാതിയുമായി ചെന്നിട്ടും കാര്യമായ പ്രയോജനമില്ലെന്ന് വ്യാപാരികള്‍ തന്നെ പറയുന്നു.

Related posts