വേട്ടക്കാരുടെ ക്രൂരതയില്‍ കാലില്‍ കുരുക്കുമായ് ഇരതേടുന്ന മയില്‍ നാട്ടുകാര്‍ക്ക് ദയനീയ കാഴ്ച

klm-mailകുളത്തൂപ്പുഴ: മൃഗവേട്ടക്കാരുടെ കെണിയില്‍പെട്ട്  കാലില്‍ കുരുക്കുമായ് ഇരതേടുന്ന മയില്‍ നാട്ടുകാര്‍ക്ക് ദയനീയ കാഴ്ചയാകുന്നു. തെന്മല വനം റെയ്ഞ്ച് കല്ലുവരമ്പ് സെക്ഷനില്‍ അമ്പതേക്കര്‍ സ്കൂളിന് സമീപം ഏറെ നാളായ് കണ്ടിരുന്ന ആണ്‍ മയിലാണ് നടന്ന് നീങ്ങാനാവാതെ ഒറ്റക്കാലില്‍ ഇഴയുന്നത്. കാട്ടു കോഴിയേയും മയിലുകളേയും വേട്ടയാടുന്നതിന് വേണ്ടി ആരോ വച്ച കെണിയില്‍ പെട്ട മയിലിന്ന് തീരാ ദുരിതത്തില്‍ തന്നെ.

വേട്ടക്കാരുടെ പിടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ടെങ്കിലും ഒരുകാലില്‍ എന്നന്നേക്കുമായ് ഊരാകുടുക്കു മുറുകുകയായി രുന്നു. നേര്‍ത്തചരട് കാലില്‍കുടുങ്ങി  കെട്ടുപിണഞ്ഞ് നീരുവന്ന് മൂടി കാല്‌വീര്‍ത്ത നിലയിലാണ്. അപകടത്തിനിടയില്‍ പീലിയും കുറെ കൊഴിഞ്ഞ് പോയിട്ടുണ്ട് അതിനാല്‍ അധികം പറന്ന് ഉയരാനും കഴിയുന്നില്ല അപ്പോഴേക്കും നിലത്ത് വീഴും. ഇവയെ പിടികൂടി കാലിലെ കെട്ട് അറുത്ത് ചികിത്സ നല്‍കിയാല്‍ മയില്‍ രക്ഷപ്രാപിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത് .

എന്നാല്‍ വനംവകുപ്പിന്‍െറ കേസില്‍ കുടുങ്ങുമോ എന്ന് ഭയന്ന് നാട്ടുകാര്‍ ഇതിന് ഒരുക്കമല്ല അതിനാല്‍ ഇനി വനപാലകര്‍ കനിയുകയല്ലാതെ മറ്റ് മാര്‍ഗവുമില്ല. അമ്പതേക്കര്‍ വിഷ്ണുക്ഷേത്രത്തിന് സമീപത്തെ വൃക്ഷത്തിന് മുകളില്‍ കണ്ടിരുന്ന മയില്‍ സ്കൂള്‍കുട്ടികളുടെ ഉച്ച ഭക്ഷണ ത്തിന്‍െറ പങ്ക് പറ്റാന്‍ ദിനവും എത്തിയിരുന്നു. വൈകുന്നേര ങ്ങളില്‍  ഇവ പീലിവിടത്തി നൃത്തമാടുന്നത് നാട്ടുകാര്‍ക്കെന്നും കൗതുക കാഴ്ചയായിരുന്നു. കാലില്‍  പരുക്കേറ്റതോടെ ഇത് ഇവിടം വിട്ടു. ഇപ്പോള്‍ ഡീസെന്‍റ് മുക്ക് ഫോറസ്റ്റ് ക്വാട്ടേഴ്‌സിന് സമീപത്തെ സ്വകാര്യ പുരയിടത്തിലാണ് ചേക്കേറുന്നത്. ഇവിടുത്തെ വൃദ്ധമാതാവ് നല്‍കുന്ന തീറ്റയാണ് മയിലിന്‍െറ ആകെ രക്ഷ.

Related posts