വേണുവിന്റെ മരണം ആത്മഹത്യയെന്നു പോലീസ്; സിപിഎം പീഡനമെന്നു ബിഡിജെഎസ്

alp-bdjsപറവൂര്‍: ബിഡിജെഎസ് പ്രവര്‍ത്തകന്‍ സിപിഎം ഓഫീസില്‍ തൂങ്ങിമരിച്ചനിലയില്‍   കണ്ടെത്തിയത് ആത്മഹത്യ തന്നെയാണെന്നു പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ആറുമണിക്കുശേഷമാണു നിയോജകമണ്ഡലം സെക്രട്ടറി എം.സി. വേണുവിനെ സിപിഎമ്മിന്റെ മൂത്തകുന്നം ലോക്കല്‍ കമ്മിറ്റി  ഓഫീസിലെ റീഡിംഗ് റൂമിലെ ഫാനില്‍  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ എഡിഎം, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോലീസ് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ആത്മഹത്യ ചെയ്തതിനപ്പുറം അസ്വാഭാവികമായി ഒന്നും മൃതദേഹത്തില്‍ കണ്ടെത്താനായില്ലെന്നു പോലീസ് പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് കിട്ടിയശേഷം  തുടര്‍നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. നിരവധി വര്‍ഷക്കാലം സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്ന വേണു കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷമാണ് സിപിഎമ്മുമായി  ഉടക്കി ബിഡിജെഎസില്‍ ചേര്‍ന്നത്.

തുടര്‍ന്നു വടക്കേക്കര പഞ്ചായത്ത് 16-ാം വാര്‍ഡില്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി സീറ്റ് നല്‍കിയില്ല.  ഈ സാഹചര്യത്തില്‍ വേണു സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നീക്കങ്ങള്‍ നടത്തിയെങ്കിലും  പാര്‍ട്ടി ജില്ലാ നേതാവ് ഇടപെട്ട് പിന്തിരിപ്പിച്ചു.  മത്സരിച്ച സിപിഎം സ്ഥാനാര്‍ഥിയുടെ മുഖ്യ തെരഞ്ഞെടുപ്പു ചുമതലക്കാരനുമായി. പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നതിനാലാണ് വേണു പിന്നീട് ബിഡിജെഎസില്‍ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമായി സിപിഎമ്മിനെതിരേ രംഗത്തുണ്ടായിരുന്നു

Related posts