അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി 19കാരി കരിപ്പൂരില്‍ പിടിയില്‍; പിടിച്ചെടുത്തത് ഒരു കോടി രൂപയുടെ സ്വര്‍ണം…

ഒരു കോടി രൂപയുടെ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ 19വയസുകാരി പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ഷഹലയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടിയിലായത്.

അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 10.30 നാണ് ഷഹല ദുബായില്‍ നിന്നും കോഴിക്കോടുള്ള വിമാനത്തിലിറങ്ങിയത്. 11 മണിയോടെ പുറത്തിറങ്ങിയ ഷഹലയെ കസ്റ്റംസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

എന്നാല്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷഹലയെ വിമാനത്താവളത്തിന് പുറത്തുവച്ച് വീണ്ടും പരിശോധിച്ചെങ്കിലും സ്വര്‍ണക്കടത്ത് കണ്ടെത്താന്‍ സാധിച്ചില്ല.

പിന്നീട് നടത്തിയ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളില്‍ മിശ്രിത രൂപത്തില്‍ സ്വര്‍ണം കടത്തിയതായി കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകളിലാക്കി 1884 ഗ്രാം സ്വര്‍ണമാണ് ഇവര്‍ കൊണ്ടുവന്നത്.

വിപണിയില്‍ ഒരു കോടിയോളം വിലമതിക്കുന്നതാണ് ഈ സ്വര്‍ണം. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വച്ച് പിടികൂടുന്ന 87മത് സ്വര്‍ണക്കടത്ത് കേസാണ് ഇത്.

Related posts

Leave a Comment