കോഴിക്കോട്: കെ.ടി. ജലീലിന്റെ രാജി രാഷ്ട്രീയ ധാർമികതയുടെ പേരിലാണെന്ന വാദം തെറ്റെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ജലീൽ രാജി വയ്ക്കാനുള്ള തീരുമാനമെടുത്തതെന്നും ധാർമികതയുണ്ടായിരുന്നെങ്കിൽ ജലീൽ നേരത്തെ രാജി വയ്ക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ രക്തം ഊറ്റിക്കുടിക്കാൻ ആരും ശ്രമിച്ചില്ല. പൊതു ജനത്തിന്റെ നികുതി പണം ഊറ്റാനാണ് മന്ത്രി ശ്രമിച്ചത്. മന്ത്രി ചെയ്ത എല്ലാ സ്വജനപക്ഷപാതത്തിനും മുഖ്യമന്ത്രി കൂട്ടുനിന്നു. ഇ.പി. ജയരാജന് ലഭിക്കാത്ത ആനുകൂല്യം ഇത്രയും കാലം ജലീലിന് കിട്ടി. മുഖ്യമന്ത്രിക്കും തെറ്റിൽ പങ്കുണ്ട്. മുഖ്യമന്ത്രിയും കൂട്ടുപ്രതിയാണ്. ജലീൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്ഥിതിക്ക് മുഖ്യമന്ത്രിയും കുറ്റക്കാരനാണ്. മുഖ്യമന്ത്രിയുടെ അടുത്ത നീക്കമറിയാൻ പൊതു ജനത്തിന് താൽപര്യമുണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേസ് വിജിലൻസിന് കൈമാറും. അഴിമതിയുമായി ബന്ധപ്പെട്ട കേസ് വിജിലൻസിന് കൈമാറാൻ മുഖ്യമന്ത്രി തയാറുണ്ടോ?. യുഡിഎഫ് അധികാരത്തിൽ വന്നാൽ…
Read MoreDay: April 13, 2021
ജലീലിന്റെ രാജി ധാർമികതയുടെ പേരിലാണെങ്കിൽ മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കെ.ടി. ജലീലിന്റെ രാജി ധാർമികതയുടെ പേരിലാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും ആ ബാധ്യതയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഫയലിൽ ഒപ്പുവച്ച മുഖ്യമന്ത്രിക്കും മറുപടി പറയാൻ ബാധ്യതയുണ്ട്. മുഖ്യമന്ത്രിക്കും ധാർമികത ബാധകമാണ്. അദ്ദേഹം സത്യസന്ധത കാണിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം, കെ.ടി.ജലീലിന്റെ രാജി, ധാർമികത ഉയർത്തിപ്പിച്ചാണെന്ന സിപിഎം വാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. നിൽക്കക്കള്ളിയില്ലാതെ ജലീൽ രാജിവയ്ക്കുകയായിരുന്നു. മന്ത്രിസ്ഥാനത്ത് അദ്ദേഹത്തെ നിലനിർത്താൻ സിപിഎം പരമാവധി ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Read Moreഒരേ ചിത്രത്തില്‍ വിജയ്ക്ക്പ്രതിഫലം രണ്ടു കോടി, സൂര്യക്ക് അഞ്ച് ലക്ഷം!
തമിഴിനു പുറമെ മലയാളത്തിലും നിരവധി ആരാധകരുള്ള താരങ്ങളാണ് വിജയ്യും സൂര്യയും. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ സിനിമാ രംഗത്ത് തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ് ഇരുവരും. ഇപ്പോഴിതാ നിര്‍മ്മാതാവ് അപ്പച്ചന് എന്ന സ്വര്‍ഗചിത്ര അപ്പച്ചന് ഇരുവരെയും കുറിച്ചു പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധയമാകുന്നത്. മലയാളത്തില്‍ റാംജിറാവ് സ്പീക്കിംഗ്, ഗോഡ്ഫാദര്, വിയറ്റ്നാം കോളനി, അനിയത്തിപ്രാവ് തുടങ്ങി നിരവധി ഹിറ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അപ്പച്ചന് തമിഴിലും വിജയ്യെ നായകനാക്കി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സിദ്ദിഖിന്റെ സംവിധാനത്തില്‍ ഒരുക്കിയ ഫ്രണ്ട്സിന്റെ തമിഴ് റീമേക്കില്‍ വിജയ്യും സൂര്യയും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തുടക്ക കാലത്ത് വിജയ്ക്ക് സൂര്യയേക്കാള്‍ അധികം പ്രതിഫലം നല്‍കിയിരുന്നുവെന്ന് അപ്പച്ചന് പറയുന്നു. അനിയത്തിപ്രാവ് തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ സംവിധായകന് ഫാസില്‍ ആയിരുന്നെങ്കിലും നിര്‍മാണം സ്വര്ഗചിത്രയായിരുന്നില്ല. എന്നാല്‍ ആ സമയത്ത് ലൊക്കേഷനില്‍ താന്‍ ഉണ്ടായിരുന്നുവെന്ന് അപ്പച്ചന് പറയുന്നു. ശാലിനിയുടെ നായകനായി എത്തിയത് വിജയ് ആയിരുന്നു. അന്ന്…
Read Moreപാൽക്കുപ്പിയും ദന്തക്ഷയവും തമ്മിൽ…
കുട്ടികളിലെ ദന്തക്ഷയത്തിനുള്ള കാരണങ്ങളിൽ പ്രധാനമാണ് പല്ലിനുണ്ടാകുന്ന ഘടനാപരമായ വ്യത്യാ സങ്ങൾ. ഇനാമൽ ഹൈപോപ്ലാസിയ ദന്തക്ഷയത്തിനുള്ള സാധ്യത കൂട്ടുന്നു. പല്ലിലുണ്ടാകുന്ന ഘടനാപരമായ വ്യത്യാസങ്ങൾ കാരണമുണ്ടാകുന്ന വിടവുകളിൽ പ്ലാക് അടിഞ്ഞുകൂടാൻ സഹായിക്കുന്നു. പാൽപ്പല്ലുകളിലുള്ള ഇനാമൽ സ്ഥിരദന്തങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കട്ടി കുറവാണ്. പോഷകങ്ങൾ കുറഞ്ഞാൽകുട്ടികളിലെ ദന്തക്ഷയം കൂടുതലായി കാണപ്പെടുന്നത് സാമൂഹികവും സാന്പത്തികമായി താഴെ നിൽക്കുന്നവർക്കാണ്. മാതാപിതാക്കളുടെ വിദ്യാഭ്യാസക്കുറവുമൂലം കുട്ടികളുടെ പല്ലിന്റെ സംരക്ഷണത്തെക്കുറിച്ചു ബോധവാന്മാരാവില്ല. ജനിക്കുന്നതിനുമുന്പും ശേഷവുമുള്ള പോഷകക്കുറവു കാരണം ഇനാമൽ ഹൈപോ പ്ലാസിയയ്ക്കുള്ള സാധ്യത കൂടുതലാണ്. പാൽക്കുപ്പി വായിൽവച്ച് ഉറങ്ങുന്പോൾദന്തക്ഷയത്തെ നിർണയിക്കുന്ന ഒരു പ്രധാന ഘടകമാണിത്. കുട്ടി പാൽകുപ്പി വായിൽവച്ച് ഉറങ്ങുംതോറും ദന്തക്ഷയത്തിനുള്ള സാധ്യത കൂടിവരുന്നു. കുട്ടി ഉറങ്ങുന്ന സമയത്ത് വായിലുള്ള ഉമിനീരിന്റെ അളവ് കുറയുകയും തുപ്പൽ ഇറക്കാനുള്ള പ്രവണത കുറയുകയും ചെയ്യുന്നു. അതു കാരണം മധുരപദാർഥങ്ങൾ വായിൽ കൂടുതൽ സമയം തങ്ങിനിൽക്കുകയും അതിൽ ബാക്ടീരിയ പ്രവർത്തിച്ച് ആസിഡ് ഉത്പാദിപ്പിക്കുകയും…
Read Moreതൊരപ്പൻ ബാസ്റ്റിനിൽ നിന്ന് പനച്ചേൽ കുട്ടപ്പനിലേക്ക്…
വാകത്താനം സ്വദേശിയായ പി.എൻ. സണ്ണി എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ പെട്ടെന്നൊരു ദിവസം കൊണ്ടാണ് സിനിമാ പ്രേക്ഷകരുടെ മനസിൽ കടന്നു കൂടിയത്. ഒരിടവേളയ്ക്കു ശേഷം ഇപ്പോഴിതാ ഒറ്റ രാത്രികൊണ്ടാണ് സിനിമാ പ്രേക്ഷകരുടെ മനസിൽ വീണ്ടും ഇടംപിടിച്ചത്. മോഹൻലാൽ നായകനായ സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിൻ എന്ന ഗുണ്ടാ വേഷത്തിലാണ് ആദ്യമായി സണ്ണി കാമറയ്ക്കു മുന്നിലെത്തുന്നത്. ആടുതോമ്മയെ മെരുക്കാൻ ജയിലിൽ നിന്നു കൊണ്ടു വന്ന തൊരപ്പൻ ബാസ്റ്റിൻ എന്ന കഥാപാത്രത്തെയും തീപ്പെട്ടിയുണ്ടോ എന്ന ആ ഡയലോഗും തൊരപ്പൻ ബാസ്റ്റിനും ആടു തോമയുമായുള്ള സംഘട്ടന രംഗങ്ങളും ഇന്നും മലയാളികളുടെ മനസിൽ നിന്നു മായാതെ നിൽക്കുന്നു. ആടുതോമ്മയെ കുത്തിവീഴ്ത്തുന്ന രംഗവും മലയാളികളുടെ മനസിൽ നിന്നു മാഞ്ഞു പോയിട്ടില്ല. അന്ന് കോട്ടയം പോലീസ് സ്റ്റേഷനിൽ കോണ്‍സ്റ്റബിളായിരുന്നു. പിന്നീട് ജോലിയുടെ തിരക്കിൽ സിനിമയിൽ സജീവമായില്ല. ഇപ്പോഴിതാ കോട്ടയം ജില്ലയുടെ കിഴക്കൻ പശ്ചാത്തലത്തിലുള്ള പനച്ചേൽ കുടുംബത്തിന്റെ കഥയെ…
Read Moreയുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ! ദന്പതികൾ ജയിലിൽ
റഷ്യൻ സ്വദേശികളായ അലക്സാണ്ടർ അലക്സാണ്ട്രോവിനെ പതിനാറു വർഷത്തേക്കും അദ്ദേഹത്തിന്റെ ജീവിതപങ്കാളി അനസ്താഷ്യ ഗ്രിക്കോവിനെ മൂന്നു വർഷത്തേക്കുമായി ശിക്ഷിച്ചിരിക്കുന്നു. റഷ്യയെ ഞെട്ടിച്ച ഒരു കൊലക്കേസിലാണ് ഈ ശിക്ഷ. ലോറൻ മൊറൽസ് ഫെർണാണ്ടസ് എന്ന 22 വയസുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കാണപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു നഗ്നഫോട്ടോകൾ എടുത്ത ശേഷം കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിൽ ഒളിപ്പിച്ചതിനാണ് ഇരുവരെയും ശിക്ഷിച്ചിരിക്കുന്നത്. ലോറനെ കിഡ്നാപ്പ് ചെയ്തു കൊണ്ടുപോയാണ് ഇരുവരും ഈ കുറ്റകൃത്യം ചെയ്തത്. മുപ്പതിനായിരം രൂപ! ഹവാന സ്വദേശിയായ മൊറേൽ 2019 നവംബറിലാണ് റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് മാറിയത്. അവിടെ മറ്റ് ക്യൂബൻ സ്വദേശികളോടൊപ്പം താമസിച്ചുവരികയായിരുന്നു. അലക്സാണ്ട്രോവും അനസ്താഷ്യയും മോസ്കോയിൽനിന്നുമാണ് മൊറേലിനെ ബന്ദിയാക്കിയത്. തുടർന്നു മൊറേലിന്റെ സുഹൃത്തിൽനിന്നു മൊറേലിനെ വിട്ടയക്കാൻ മുപ്പതിനായിരം രൂപയോളം ആവശ്യപ്പെട്ടു. മോചനദ്രവ്യം സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നെങ്കിലും പിന്നീട് അലക്സാണ്ട്രോവ് യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മൃതദേഹം ഒരു…
Read Moreബംഗ്ലാവ് എന്നോ കൊട്ടാരമെന്നോ വിളിക്കാവുന്ന 57 കോടി വില മതിക്കുന്ന വീട്; പറക്കാൻ 122 കോടിയുടെ ജെറ്റ്! മെസിയുടെ വീട്ടുകാഴ്ചകൾ
ബാഴ്സലോണയ്ക്കൊപ്പം പരിശീലനം തുടങ്ങിയ മെസി പതിനാറാം വയസിൽ ആദ്യ മത്സരത്തിനിറങ്ങി. അരങ്ങേറ്റം വെറുതെയായില്ല. പോർട്ടോക്കെതിരേ കപ്പടിക്കുകയും ചെയ്തു. 2003ലെ ഈ വിജയത്തിനു ശേഷമുള്ള കാലത്തെ മെസിയുഗം എന്നു വേണമെങ്കിൽ വിളിക്കാം. കാൽപ്പന്തിനൊപ്പം ഉരുണ്ട ഈ യാത്രയിൽ മെസി നേടിയതു നിരവധി അംഗീകാരങ്ങൾ. ലാലിഗയിൽ ഇരുന്നൂറ് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ താരം, ആറ് ബാലൻഡി ഓർ അവാർഡ് ജേതാവ്, അഞ്ച് ഗോൾഡൻ ബൂട്ടി ജേതാവ് തുടങ്ങി നിരവധി റിക്കാർഡുകൾ താരത്തിനു സ്വന്തം. നേരത്തെ നമ്മൾ പറഞ്ഞിരുന്നു ആദ്യ കരാർ മെസി ഒപ്പുവച്ചതു വെറും നാപ്കിൻ പേപ്പറിലാണെന്ന്. എന്നാൽ, ഇന്ന് ആ ഒപ്പിന് ശതകോടികളുടെ മൂല്യമുണ്ട്. കഴിവും കഠിനാധ്വാനവും ഒത്തുചേർന്നപ്പോൾ മെസിയെ തേടിയെത്തിയത് അംഗീകാരങ്ങളും ബഹുമതികളും മാത്രമല്ല, വിസ്മയിപ്പിക്കുന്ന നിരവധി സൗഭാഗ്യങ്ങൾ കൂടിയാണ്. അതിൽ ആരുടെയും മനംകവരുന്ന സൗധങ്ങൾ മുതൽ സ്വകാര്യ ജെറ്റ് വിമാനം വരെയുണ്ട്.…
Read Moreഗുണ്ടാത്തലവൻ പുന്നമട അഭിലാഷിന്റെ കൊലപാതകം: രാഷ്ട്രീയ ബന്ധം ചർച്ചയാകുന്നു
മങ്കൊമ്പ് : കൈനകരിയിലെ ഗുണ്ടാത്തലവനെ വീട്ടിൽ കയറി അടിച്ചുകൊന്ന കേസുമായി ബന്ധപ്പെട്ടു നാലു പ്രതികളെ കസ്റ്റഡിയിലെടുത്തു. രണ്ടു കൊലപാതകങ്ങൾ അടക്കം 25 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ പുന്നമട അഭിലാഷാ(42)ണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ടു കൈനകരി സ്വദേശികളായ നാലുപേരെയാണ് അമ്പലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തത്. കൈനകരി മഴുവൻ ചേരിച്ചിറയിൽ മനോഹരന്റെ മകൻ മജു (29), കൈനകരി അത്തിത്തറയിൽ മത്തായിയുടെ മകൻ ജയേഷ് (34) ജയേഷിന്റെ സഹോദരൻ അജേഷ് (31), കൈനകരി അത്തിത്തറയിൽ ബാബുവിന്റെ മകൻ സുരേഷ് (28) എന്നിവരാണ് പോലീസ് പിടിയിലായതെന്നാണ് സൂചന. ദേഹോപദ്രവം ഏൽപ്പിക്കാൻ കരുതിക്കൂട്ടി എത്തിയ സംഘത്തിന്റെ മർദ്ദനമാണ് മരണകാരണമെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയാലേ കൃത്യമായി മരണകാരണം പറയാൻ കഴിയുകയുള്ളൂവെന്നും അന്വേഷണച്ചുുമതലമുള്ള അമ്പലപ്പുഴ ഡി വൈ എസ് പി സുരേഷ് കുമാർ പറഞ്ഞു. ഞായറാഴ്ച രാത്രി 12.15 ഓടെ അഭിലാഷിന്റെ ഭാര്യ…
Read Moreഒളിച്ചോടാൻ കാമുകൻ വിസമ്മതിച്ചു! കടലിൽ ചാടിയും സാനിറ്റൈസർ കുടിച്ചും നാലു വയസുള്ള കുട്ടിയുടെ അമ്മയുമായ കാമുകിയുടെ പരാക്രമം; ഒടുവില്‍…
തലശേരി: ഒളിച്ചോടാൻ കാമുകൻ തയാറാകാത്തതിനെ തുടർന്ന് കാമുകന്റെ മുന്നിൽ വച്ച് കടലിൽ ചാടി ജീവനൊടുക്കാൻ ഭർതൃമതിയും നാലു വയസുള്ള കുട്ടിയുടെ അമ്മയുമായ കാമുകിയുടെ ശ്രമം. വിവരമറിഞ്ഞ് എത്തിയ പിങ്ക് പോലീസ് യുവതിയെ രക്ഷിച്ച് വനിത സ്റ്റേഷനിൽ എത്തിച്ചപ്പോൾ സാനിറ്റൈസർ കുടിച്ചും ആത്മഹത്യാ ശ്രമം. തലശേരി സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിയെ സാനിറ്റൈസർ കഴിച്ചതിനെ തുടർന്ന് അവശ നിലയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പയ്യാന്പലത്തും കണ്ണൂർ വനിതാ സ്റ്റേഷനിലുമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പയ്യാന്പലത്തു നിന്നും പോലീസ് യുവതിയെ സ്റ്റേഷനിലെത്തിച്ച ശേഷം ഭർത്താവിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു യുവതി സാനിറ്റൈസർ കുടിച്ചത്. നവമാധ്യമത്തിലൂടെ പരിചയപ്പെട്ട മുപ്പതുകാരനോടൊപ്പമാണ് യുവതി പയ്യാമ്പലത്തെത്തിയത്. കാമുകനൊപ്പം ഒളിച്ചോടാൻ തയാറായിട്ടായിരുന്നു യുവതി എത്തിയത്. എന്നാൽ തന്നേക്കാൾ എട്ട് വയസ് അധികമുള്ള യുവതിക്കൊപ്പം ഒളിച്ചോടാൻ യുവാവ് വിസമ്മതിച്ചു. ഇതിനിടയിൽ യുവതിയെ കാണാനില്ലെന്നുള്ള പരാതിയുമായി യുവതിയുടെ ഭർത്താവ് തലശേരി സ്റ്റേഷനിലെത്തി.…
Read Moreനാട്ടിൻപുറത്തെ കണ്ടുമുട്ടലുകൾ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിതുറന്നു…! സനുവിന്റേത് പ്രണയവിവാഹം, വീട്ടുകാരുമായി അടുപ്പമില്ല
സനുമോഹനും ഭാര്യ രമ്യയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. തൃക്കുന്നപ്പുഴയിൽ അടുത്തടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു ഇരുവരുടെയും വീടുകൾ. നാട്ടിൻപുറത്തെ കണ്ടുമുട്ടലുകൾ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിതുറന്നു. സനു മോഹനെക്കുറിച്ച് ജന്മനാട്ടുകാർക്കും അറിവുകൾ പരിമിതം. തൃക്കുന്നപ്പുഴയിലെ വീട്ടിൽ ഇപ്പോൾ സനുവിന്റെ വയോധികയായ മാതാവ് മാത്രമേയുള്ളൂ. അച്ഛൻ അടുത്തിടെ മരിച്ചു. ചില ബന്ധുക്കൾ സമീപത്തു താമസിക്കുന്നുണ്ട്. അച്ഛൻ മോഹനൻ മരിച്ചപ്പോൾ പോലും സനു എത്തിയിരുന്നില്ല. ഏഴു കൊല്ലത്തിനിടെ സനു രണ്ടുമാസം മുമ്പൊരിക്കൽ നാട്ടിലെത്തിയിരുന്നു. അന്ന് രമ്യയുടെ വീട്ടിലെത്തി പിതാവ് രാജുവുമായി വാക്കുതർക്കമുണ്ടാക്കിയതായി പറയപ്പെടുന്നു. അപ്രതീക്ഷിതമായാണ് കഴിഞ്ഞ മാർച്ച് 21ന് കുടുംബസമേതം തൃക്കുന്നപ്പുഴയിലെ വീട്ടിലെത്തിയത്. രാത്രി 7.30-ന് വൈഗയുമായി മടങ്ങി. രമ്യയെ അമ്മാവന്റെ മകന്റെ വീട്ടിലാക്കിയശേഷം മകളുമായി എറണാകുളത്തേക്കു പോയത്. നാട്ടുകാർക്കും സനുവിനെക്കുറിച്ച് കാര്യമായ അറിവില്ല.
Read More