പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ എല്‍ജി ഏറെ സവിശേഷതകളോടെ വിപണിയില്‍ ഇറക്കിയ വിംഗ് സ്മാര്‍ട്ട്ഫോണ്‍ വമ്പന്‍ വിലക്കുറവില്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും. ഇരട്ട ഡിസ്പ്ലേയും കറക്കാന്‍ കഴിയുന്ന മെയ്ന്‍ സ്ക്രീനുമാണ് ഇതിന്റെ പ്രധാന സവിശേഷത. ഇത് 29,999 രൂപയ്ക്കാണ് ഫ്ളിപ്പ്കാര്‍ട്ടില്‍ ലഭിക്കുക. 69,990 രൂപയ്ക്കാണ് ഏറെ ഫീച്ചറുകള്‍ ഉള്ള ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതാണ് പകുതിയില്‍ താഴെ വിലയ്ക്ക് ഫല്പ്പ്കാര്ട്ടില് ലഭ്യമാക്കുന്നത്. എട്ട് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിനുള്ളത്. അടുത്തിടെ,മൊബൈല്‍ ഫോണ്‍ ബിസിനസ് യൂണിറ്റ്് അടച്ചുപൂട്ടാന്‍ പോകുന്നതായി എല്‍ജി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിപണിയില്‍ ഇറക്കിയ സ്മാര്ട്ട്്്ഫോണുകള്ക്ക് ഡിസ്്ക്കൗണ്ട് അനുവദിക്കാന്‍ തീരുമാനിച്ചത്. ജൂലൈ 31ന് ശേഷം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന, ഉല്‍പ്പാദനം എന്നി രംഗങ്ങളില്‍ നിന്ന് പതുക്കെ പിന്മാറുമെന്നാണ് കമ്പനി അറിയിച്ചത്.ബിസിനസ് കുറഞ്ഞതും മത്സരം കടുത്തതുമാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നിന്ന് പിന്മാറാന് കമ്പനിയെ പ്രേരിപ്പിച്ചത്. 6.81 ഇഞ്ച്…
Read MoreDay: April 13, 2021
മതിയായില്ലേ, മറ്റൊരു പാലാരിവട്ടത്തിനു കാത്തിരിക്കുവാണോ?തൈക്കാട്ടുശേരി പാലത്തിൽ അപകടക്കെണി
തുറവൂർ.തൈക്കാട്ട് ശേരി പാലത്തിൽ അപകടം കൂടുന്നു.പാലത്തിന് പടിഞ്ഞാറു ഭാഗത്തായി ആ പ്രൊച്ച് റോഡും പാലവും തമ്മിൽ ബന്ധിക്കുന്ന സ്ഥലത്തെ ഉയർച്ചതാഴ്ചയാണ് അപകടം ഉണ്ടാക്കുന്നത്. വാഹനങ്ങൾപാലത്തിലേയ്ക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും വാഹനങ്ങളുടെ അടിഭാഗം ഇടിക്കുകയും വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. പാലം ഇറങ്ങി വരുന്ന വാഹനങ്ങൾ പെട്ടെന്ന് താഴേയ്ക്ക് വീഴുന്നത് അപകടത്തിനു കാരണമാകുന്നു. കൂടാതെ.പാലത്തിന്റെ മുഗൾ ഭാഗം പൊളിഞ്ഞ് കുഴിയാക്കുന്നതും അപകടത്തിന് കാരണമാകുന്നു . പാലത്തിന്റെ കിഴക്കുഭാഗത്തും പടിഞ്ഞാറ് ഭാഗത്തും നിരവധി സ്ഥലങ്ങളിലാണ് പ്രതല ഭാഗങ്ങൾ പൊളിഞ്ഞു കൊണ്ടിരിക്കുന്നത്. പാലത്തിലെ പൊളിഞ്ഞ ഭാഗങ്ങൾ അപകടക്കെണിയായിരിക്കുകയാണ് . കോടികൾ ചിലവഴിച്ച് യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമ്മിച്ച പാലമാണിത് . അഞ്ച് വർഷം മുൻപ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത പാലമാണ് ഇപ്പോൾ പൊളിഞ്ഞു കൊണ്ടിരിക്കുന്നത്. നിർമ്മാണ പ്രവർത്തനത്തിലെ അപാകതയാണ് പൊളിയുന്നതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു .…
Read Moreഞാന്‍ പോയി കണ്ടതാണ് അവര്‍ക്ക് എണീറ്റു നില്ക്കാന് പോലും വയ്യ ! ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി ഇഷാന് ദേവ്
വയലിനിസ്റ്റ് ബാലഭാസ്കര്‍ വിടപറഞ്ഞിട്ട് രണ്ടു വര്‍ഷം പിന്നിട്ടുവെങ്കിലും അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. 2018 സെപ്തംബറിലാണ് അദ്ദേഹവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ സംഭവ സ്ഥലത്തുവച്ചും, ബാലഭാസ്കര്‍ ആശുപത്രിയില്‍വച്ചുമാണ് മരണത്തിന് കീഴടങ്ങിയത്. ഭാര്യ ലക്ഷ്മി പരിക്കുകളോടെ രക്ഷപ്പെട്ടു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ ഭാര്യ ലക്ഷ്മിയെ വരെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീതസംവിധായകന് ഇഷാന് ദേവ്. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് ബാലുവിന്റെ സുഹൃത്തുകൂടിയായ ഇഷാന്റെ വെളിപ്പെടുത്തല്‍. ലക്ഷ്മിയുടെ അടിവയറ്റില്‍ രണ്ടു ചവിട്ടു കൊടുത്താല്‍ സത്യം പുറത്തു വരുമെന്നു പറയുന്നവരോട് അവരുടെ വീട്ടിലും അമ്മയും കുഞ്ഞുമൊന്നുമില്ലേ എന്നേ തനിക്കു ചോദിക്കാനുള്ളൂ എന്ന് ഇഷാന് പറയുന്നു. താന്‍ പോയി കണ്ടപ്പോള്‍ അവര്‍ക്ക് എണീറ്റ് നടക്കാന്‍ പോലും വയ്യെന്നും ബാലഭാസ്കര്‍ എങ്ങനെയാണ് വൈഫിനെ നോക്കിയിരുന്നതെന്നും തനിക്കറിയാമെന്ന് ഇഷാന് പറയുന്നു. ഇണക്കങ്ങളും പിണക്കങ്ങളും…
Read Moreആറന്മുളയില് 23 പേര്‍ക്ക് വീണ്ടും പോസ്റ്റല്‍ ബാലറ്റ്! പോളിംഗ് ഉദ്യോഗസ്ഥർ എത്രതവണ വോട്ട് ചെയ്യണം?!
പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തില്‍ ഇരട്ടവോട്ടുകളും ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ എത്തി വോട്ടു ചെയ്തവര്‍ക്ക് വീണ്ടും തപാല്‍ ബാലറ്റുകളും. പരാതികള്‍ പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ നിയമനടപടിക്കൊരുങ്ങി യുഡിഎഫ്. ഏപ്രില്‍ 1, 2, 3 തീയതികളില്‍ പത്തനംതിട്ട മാര്‍ത്തോമ്മ ഹൈസ്കൂളിലെ ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ വോട്ടു ചെയ്ത 23 ഉദ്യോഗസ്ഥര്‍ക്കാണ് വരണാധികാരിയുടെ ഓഫീസ് വീണ്ടും പോസ്റ്റല്‍ ബാലറ്റ് അയച്ചതായി പരാതി ഉണ്ടായത്.ഇതിന്റെ തെളിവുകള്‍സഹിതം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടര്‍ക്ക് പരാതി നല്‍കിയതായി യുഡിഎഫ് ചീഫ് ഇലക്ഷന് ഏജന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ വി.ആര്. സോജി പത്രസമ്മേളനത്തില്‍ അറിയിച്ചു. 23 പേര്‍ക്കും അടിയന്തരമായി വരണാധികാരി നോട്ടീസ് അയച്ച് ബാലറ്റ് പേപ്പറുകള്‍ തിരികെ വാങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാലറ്റ് തിരികെ നല്‍കാതെ വോട്ട് ചെയ്യുന്നവരുടെ പേരില്‍ ജനപ്രാതിനിധ്യനിയമം 62 (4) പ്രകാരം കേസ് എടുക്കണം. ആറന്മുള മണ്ഡലത്തില്‍ മാത്രം 80 വയസിനു മുകളിലുളള…
Read Moreഡ്രൈവ് ചെയ്യുന്നതിനിടെ കോവിഡ് പോസിറ്റീവാണെന്ന് സന്ദേശമെത്തി ! പരിഭ്രാന്തിയില്‍ കാല് തലകീഴായി മറിഞ്ഞു; യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍…
ഡ്രൈവ് ചെയ്യുന്നതിനിടെ കോവിഡ് പോസിറ്റീവാണെന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പരിഭ്രാന്തിയിലായ നാല്‍പ്പതുകാരി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വണ്ടി നിയന്ത്രണം വിട്ട് വെദ്യുതതൂണിലിടിച്ചു തല കീഴായി മറിയുകയായിരുന്നു. പരിക്കേറ്റ നാല്പതുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തയ്യാറായില്ല. ഒന്നരമണിക്കൂറാണ് യുവതിക്ക് നടുറോഡില്‍ നില്‍ക്കേണ്ടിവന്നത്. അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയില്‍ നിന്ന് കൊവിഡ് പരിശോധനയ്ക്കു ശേഷം മടങ്ങുകയായിരുന്ന നാല്പതുകാരിക്ക് ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്. ഇതുകേട്ടയുടന്‍ പരിഭ്രാന്തിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണില്‍ ഇടിച്ചു തല കീഴായി മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. നിസാര പരിക്കുകളോടെ യുവതി രക്ഷപ്പെട്ടു. കാറില്‍ നിന്നു സ്വയം പുറത്തിറങ്ങിയെങ്കിലും, കൊവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാന്‍ 108 ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പിപിഇ കിറ്റ് നല്കി യുവതിയെ വഴിയരികില്‍ ഇരുത്തിയെങ്കിലും, കോവിഡ് രോഗിയെ ആശുപത്രിയിലാക്കാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞു ആംബുലന്‍സ്…
Read Moreമഴ ചതിച്ചാശാനേ..! ശക്തമായ മഴയിലും കാറ്റിലും അപ്പർകുട്ടനാട്ടിൽ നെൽകൃഷി വെള്ളത്തിൽ
മാന്നാർ:ശക്തമായ മഴയിലും കാറ്റിലും അപ്പർകുട്ടനാടൻ മേഖലയിലെ നെൽകൃഷി പൂർണമായും നശിച്ചു.കഴിഞ്ഞ നാല് ദിവസമായി പെയ്യുന്ന ശക്തമായ മഴയാണ് കർഷകരെ കണ്ണീരിലാഴ്ത്തന്നത്. കൊയ്യാൻ പകമായി കൊണ്ടിരുന്ന ഏക്കറ് കണക്കിന് പാടശേഖരങ്ങളിലെ നെല്ലാണ് വെള്ളത്തിലായി നശിച്ച് പോയത്.ചെന്നിത്തല പാടശേഖരത്തിലെ ഒന്ന് , രണ്ട് , മൂന്ന് , നാല് എന്നീ ബ്ലോക്കുകളിലുള്ള നെൽപാടങ്ങളിൽ കൊയ്യാൻ പ്രായമായ നെല്ലുകളാണ് വെള്ളംകയറി നശിച്ചത് കർഷകര ആകെകണ്ണിരിലാഴ്ത്തി. മഴയിൽ വീണ നെല്ലുകൾ ചില ഭാഗങ്ങളിൽ കിളിർക്കുകയും നശിക്കുകയും ചെയ്തിട്ടുണ്ട്.തുടർച്ചയായി ഉണ്ടാകുന്ന ശക്തമായ കാറ്റിലാണ് ഇവ വീണത്. മഴ മൂലം പാടത്ത് വെള്ളം കയറിയതോടെ വിളവെടുക്കാൻ പ്രായമായ നെൽച്ചെടികൾ വിണ് കിളിർത്തത്. ഇനിയും ഇത്തരത്തിൽ കൂടുതൽ കിടന്നാൽ കച്ചി പോലും കിട്ടാത്ത അവസ്ഥയുണ്ടാൻ സാധ്യത കൂടുതലാണെന്നാണ് കർഷകർ പറയുന്നത്. വെട്ടത്തരി ഒമ്പതാം ബ്ലോക്ക് പാടശേഖരത്തിലെ 130 ഏക്കറിലുള്ള പാടശഖരത്തെ രണ്ടാം കൃഷി ചുഴലിൽ കാറ്റിൽ നശിച്ച്…
Read More‘ഉദ്യോഗസ്ഥ-കരാർ കന്പനി കൂട്ടുകൃഷി ഇനിയും നിർത്താറായില്ലേ..?’ പുനലൂർ മൂവാറ്റുപുഴ റോഡ് നിർമാണത്തിൽ പരാതിപ്രളയം!
റാന്നി: പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പ്ലാച്ചേരി – കോന്നി റീച്ചില്‍ വ്യാപകമായ അഴിമതി ആരോപണവും പ്രതിഷേധങ്ങളും ഉയരുന്നു. റോഡുപണികള്‍ തുടങ്ങിയതു മുതല്‍ പല സ്ഥലങ്ങളിലേയും, നിര്‍മാണ പോരായ്മ ചൂണ്ടിക്കാട്ടി ഒരുവിഭാഗം നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. പിന്നീട് പ്രത്യക്ഷ സമരപരിപാടിയായി മാറുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ മാമുക്ക് ജംഗഷനിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട്, വ്യാപാരികള്‍ പ്രതിഷേധിച്ചതിനെതുടര്‍ന്ന്, റോഡിലെ അടയാളം വരെ കരാര്‍ കമ്പനി മായ്ക്കേണ്ടി വന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തിനു തിരിച്ചടിയായി കരാര്‍ കമ്പനി റോഡുപണി നിര്‍ത്തിവച്ചിരിക്കുന്നതായി പറയുന്നു. ഇട്ടിയപ്പാറ ടൗണിലെ നിര്‍മാണ അപാകതയടക്കം മറ്റു സ്ഥലങ്ങളിലേയും പണിയുടെ പോരായ്മ പരാതിയായതിനെ തുടര്‍ന്ന് അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടി ആവശ്യപ്പെട്ട് റാന്നി പൗരാവലിയും, നാട്ടുകാരും ചേര്‍ന്ന് സംസ്ഥാന പാതയില്‍ ഉപരോധസമരം നടത്തിയിരുന്നു. ഇട്ടിയപ്പാറ ടൗണിലാണ് നാട്ടുകാരുടെയും, ജനപ്രതിനിധികളും ചേര്‍ന്ന് ഉപരോധം നടത്തിയത്. റോഡിന്റെ സര്‍വേ ജോലികള്‍…
Read Moreവാക്സിനോട് ‘വാടാ മോനേ’… എന്നു പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ വകഭേദം ! ബ്രിട്ടനില്‍ കോവിഡ് വ്യാപനം കൂടൂതല്‍ രൂക്ഷമാകുന്നു…
കൊറോണ ലോകത്തുനിന്ന് ഒഴിഞ്ഞു പോകുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താകുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും വാക്സിനുമൊക്കെ കൊറോണയെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ വാര്‍ത്ത വരുന്നത്. വാക്സിനെതിരെ ഭാഗിക പ്രതിരോധം കൈവരിച്ച ദക്ഷിണാഫ്രിക്കന്‍ വകഭേസം ലണ്ടനിലെ ചിലയിടങ്ങളില്‍ അതിവേഗം പടരുകയാണെന്നാണ് പുതിയ വാര്‍ത്ത. വാന്‍ഡ്സ്വര്‍ത്ത് ആന്‍ഡ് ലാംബെത്ത് പ്രദേശത്ത് 70 ഓളം പേരെയാണ് ഈ ഇനം കൊറോണ ബാധിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ആറരലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന തെക്കന്‍ ബറോകളിലെല്ലാം കൂടി 44 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുകൂടാതെ മറ്റ് 30 പേരില്‍ കൂടി ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലയില്‍ താമസിക്കുകയോ, ജോലി ചെയ്യുകയോ അല്ലെങ്കില്‍ ഇതുവഴി യാത്ര ചെയ്യുകയോ ചെയ്ത 11 വയസ്സിനു മുകളിലുള്ള സകലരും പിസിആര്‍ ടെസ്റ്റിന് വിധേയരാകുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു തവണ നടത്തുന്ന പരിശോധനകള്‍ക്ക് പുറമേയാണിത്.…
Read Moreകോവിഡിനു കടിഞ്ഞാണിടാൻ…‘പിള്ളേരേ, പറഞ്ഞില്ലാന്നു വേണ്ട, ഏഴിനു മുന്നേ ബീച്ചിൽ നിന്നു കേറിക്കോണം!’
ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബീച്ചുകളിൽ ശനി ഞായർ മറ്റ് അവധി ദിവസങ്ങൾ വൈകുന്നേരം ഏഴുവരെ മാത്രം ആളുകൾക്ക് പ്രവേശന അനുമതി നൽകിയാൽ മതിയെന്ന് ജില്ലാകളക്ടർ അലക്സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ദുരന്തനിവാരണ അഥോറിറ്റി യോഗം തീരുമാനിച്ചു. വിവാഹം പൊതു ചടങ്ങുകൾ എന്നിവയ്ക്ക് ആളുകളുടെ എണ്ണം മുൻനിശ്ചയപ്രകാരം കർശനമായി നിയന്ത്രിക്കും. വിവാഹവും മറ്റു പൊതു ചടങ്ങുകളുടെയും സമയം രണ്ടു മണിക്കൂർ ആയി ചുരുക്കുവാനും തീരുമാനിച്ചു. വിവാഹം, പൊതു ചടങ്ങുകൾ, വാർഷിക പരിപാടികൾ, രാഷ്ട്രീയ സാംസ്കാരിക പരിപാടികൾ തുടങ്ങിയവയെല്ലാം കോവിഡ് 19 ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. വിവാഹം ബന്ധപ്പെട്ട വീട്ടുകാരും ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന പരിപാടികൾ ഉടമസ്ഥരും, പള്ളി പരിപാടികൾ ഉത്സവങ്ങൾ തുടങ്ങിയ സംഘാടകരും കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കടകളിലെ…
Read Moreഇത്ര പെട്ടെന്ന് പെട്രോള്‍ ഗ്യാസായിപ്പോയോ ? ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചതിനു പിന്നാലെ കാര്‍ നിന്നുപോയി;മെക്കാനിക്ക് എത്തി പരിശോധിച്ചപ്പോള്‍ ഞെട്ടി; പെട്രോള്‍ പമ്പുകാര്‍ ചെയ്തത് വലിയ ദ്രോഹം…
പെട്രോള്‍ പമ്പില്‍ പെട്രോളിനു പകരം വെള്ളം നിറച്ചുവെന്ന് പരാതി. ദമ്പതികള്‍ 2000 രൂപയ്ക്ക് പെട്രോള്‍ അടിച്ചെങ്കിലും കാര്‍ വഴിയില്‍ നിന്ന് പോയതോടെയാണ് ഇവിടുത്തെ വ്യാജ പെട്രോള്‍ വിവരം പുറത്താകുന്നത്. കാര്‍ നന്നാക്കാനെത്തിയ മെക്കാനിക്ക് ആണ് പെട്രോളിന് പകരം വെള്ളമാണ് ടാങ്കില്‍ എന്ന് കണ്ടെത്തിയത്. ഇതോടെ ഇവര്‍ മെക്കാനിക്കിനെയും കൂട്ടി പെട്രോള്‍ പമ്പില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പെട്രോളിന് പകരം വെള്ളമാണെന്നു ബോട്ടില്‍ കാണിച്ചു പരാതിപ്പെട്ടു. തൊട്ടു പിന്നാലെ അപ്പോള്‍ പെട്രോള്‍ അടിച്ചു പോയ ആളിന്റെ ബൈക്കില്‍ നിന്നും പെട്രോള്‍ കുപ്പിയില്‍ ഊറ്റിയപ്പോള്‍ കണ്ടത് അതിലും വെള്ളമായിരുന്നു. തുടര്‍ന്ന് ഇവരെ കൊണ്ട് പെട്രോള്‍ വേറെ കുപ്പിയില്‍ ഒഴിച്ചപ്പോഴും വെള്ളമാണ് വന്നത്. ഇതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്നലെയാണ് സംഭവം. ബിഎച്ച്ഇ എല്‍ ലിംഗമ്പള്ളിയിലെ മല്ലികാര്‍ജുന പെട്രോള്‍ പമ്പിലാണ് സംഭവം.
Read More