തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ സ്വകാര്യ ചടങ്ങുകൾ നടത്തുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാക്കി. വിവാഹം, പാല്കാച്ചൽ തുടങ്ങിയ ചടങ്ങുകൾ നടത്താൻ കോവിഡ് ജാഗ്രതാ പോർട്ടലിൽ നേരത്തേ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. ഹാളിനുള്ളിൽ നടത്തുന്ന ചടങ്ങുകളിൽ 75 പേർക്കും തുറസായ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ 150 പേർക്കും പങ്കെടുക്കാം. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം ചടങ്ങുകൾ സംഘടിപ്പിക്കേണ്ടത്. ചടങ്ങുകളിൽ ഒരു കാരണവശാലും അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ലെന്ന കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് പരിശോധനയും കൂടുതൽ കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് പോലീസും കർശന നിർദേശം നൽകിയിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോർട്ടലായ https://covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ…
Read MoreDay: April 17, 2021
തീപിടിച്ച വില, പല കടകളിലും മുട്ട കിട്ടാത്ത അവസ്ഥ! കോഴിമുട്ട ഇറക്കുമതി ചെയ്യാൻ അനുമതി നൽകി കുവൈറ്റ് സർക്കാർ
കുവൈറ്റ് സിറ്റി : കോഴിമുട്ടയ്ക്ക് തീപിടിച്ച വില. വിപണികളിൽ പല കടകളിലും മുട്ട കിട്ടാത്ത അവസ്ഥയാണ്. പക്ഷിപനിയെ തുടർന്ന് രാജ്യത്തിലെ വിവിധ പ്രദേശങ്ങളിലെ ഫാമുകളിലുള്ള ആയിരക്കണക്കിന് കോഴികളെ നശിപ്പിച്ചതിനെത്തുടർന്നാണ് കോഴി മുട്ട കിട്ടതായത്. പ്രതിസന്ധി പരിഹരിക്കുവാൻ പക്ഷി പനി റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നും കൂടുതൽ കോഴികളും മുട്ടയും ഇറുക്കുമതി ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ചിലി, ഓസ്ട്രേലിയ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിൽ നിന്നാണ് അടിയന്തിരമായി മുട്ട ഇറക്കുമതി ചെയ്യുവാൻ വാണിജ്യ വകുപ്പ് അനുമതി നൽകിയത്. വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്റെ നടപടിക്രമങ്ങൾ പാലിച്ച് അതോറിറ്റിയുടെ അനിമൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കും ഇറക്കുമതിയെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് അറിയിച്ചു. കാർഷിക അതോറിറ്റിയുടെ ലബോറട്ടറിയിലെ സാന്പിളുകൾ പരിശോധിച്ച ശേഷമായിരിക്കും ഓർഡറുകൾ നൽകുന്നതെന്നും പരിശോധനയിൽ ഏതെങ്കിലും പകർച്ചവ്യാധി…
Read Moreഫൈസര്‍ വാക്സിന് മൂന്നാം ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണമെന്ന് സിഇഒ; കാരണമായി പറയുന്നത് ഇങ്ങനെ…
ന്യൂയോര്‍ക്ക്: കോവിഡ് 19-നെ പ്രതിരോധിക്കുന്നതിനു ഇതിനകം രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനകം എടുക്കണമെന്ന് ഫൈസര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബര്‍ള ഏപ്രില്‍ 15 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാത്രമല്ല ബൂസ്റ്റര്‍ ഡോസിനുശേഷം എല്ലാവര്‍ഷവും കോവിഡ് വാക്സിന് എടുക്കേണ്ടിവരുമെന്നും ആല്‍ബര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഫൈസര്‍ വാക്സിന്റെ പ്രതിരോധശക്തി എത്രനാള്‍ നീണ്ടുനില്ക്കുമെന്നു പറയാനാകാത്ത സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് വേണമെന്ന അഭിപ്രായം ആല്‍ബര്‍ട്ട് പ്രകടിപ്പിച്ചത്. വാക്സിന് സ്വീകരിച്ചശേഷം അടുത്ത ആറുമാസം ഹൈലവല്‍ സുരക്ഷിതമാണ് ഫൈസര്‍ വാക്സിന് ഉറപ്പു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് സിഇഒ അലക്സ് ഗോര്‍സ്കി പ്രതിവര്‍ഷം കോവിഡ് വാക്സിന് എടുക്കേണ്ടത് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പോളിയോ പ്രതിരോധിക്കുന്നതിന് ഒരു ഡോസ് മാത്രംമതി. എന്നാല്‍ ഫ്ളൂവിന് എല്ലാവരും പ്രതിവര്‍ഷം വാക്സിനേഷന് സ്വീകരിക്കുന്നു. കോവിഡ് വൈറസ് ഇന്‍ഫ്ളുവന്‍സ വൈറസിന് സമമാണെന്നും,…
Read Moreകൈയിലുള്ള നേമം പോകും, മഞ്ചേശ്വരം പ്രതീക്ഷ; തിരിച്ചടി ഭയന്ന് ബിജെപി; നേതാക്കള്‍ പറയുന്നത് ഇങ്ങനെ…
കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യമായ മുന്നേറ്റമുണ്ടാക്കാനാകില്ലെന്ന് ബിജെപിയുടെ വിലയിരുത്തൽ. പാര്‍ട്ടി ഏറെ പ്രതീക്ഷ അര്‍പ്പിച്ച മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും വിജയസാധ്യതയും പരിശോധിച്ചാണ് കേന്ദ്ര നേതൃത്വം ഇത്തരമൊരു നിഗമനത്തിലെത്തിയത്. സംസ്ഥാന നേതൃത്വം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. നിലവിൽ കൈയിലുള്ള ഏക സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്കയാണ് അവസാനവട്ട വിലയിരുത്തലില്‍ കേന്ദ്രത്തിനുള്ളത്. നേമത്ത് ഒ.രാജഗോപാല്‍ വിജയിച്ചുകയറിയ സാഹചര്യം കുമ്മനം രാജശേഖരന് മത്സരിച്ചപ്പോള്‍ ഉണ്ടായില്ലെന്ന വിലയിരുത്തലിലാണ് പാർട്ടി എത്തിയിരിക്കുന്നത്. പതിവുപോലെ വോട്ടിംഗ് ശതമാനം കൂടാനുള്ള സാധ്യതമാത്രമാണ് കേന്ദ്ര നേതൃത്വം കാണുന്നത്. അഞ്ച് സീറ്റെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ശക്തമായ അടിയൊഴുക്കളുണ്ടായതായും പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും നേതാക്കള്‍ പറയുന്നു. നേതാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് താഴെക്കിടയില്‍ നിന്നും തെരഞ്ഞെടുപ്പിനു ശേഷം ലഭിച്ചത്. ബിജെപി…
Read Moreബസ് സർവീസ് നിർത്തുന്നു! നിന്നുകൊണ്ടുള്ള യാത്രയ്ക്കു വിലക്ക് ഏർപ്പെടുത്തിയതോടെ സർവീസുകൾ നഷ്ടത്തിലായെന്ന് ബസുടമകൾ
തൃശൂർ: കോവിഡ് വ്യാപനം തടയാനെന്ന പേരിൽ ബസുകളിൽ നിന്നുകൊണ്ടുള്ള യാത്രയ്ക്കു വിലക്ക് ഏർപ്പെടുത്തിയതോടെ ബസ് സർവീസുകൾ നഷ്ടത്തിലായെന്ന് ബസുടമകൾ. ബസ് സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ മിക്ക ബസുകളും സർവീസ് നിർത്തിവയ്ക്കുകയാണ്. വിദ്യാർഥികൾക്കു പരീക്ഷ നടക്കുന്ന ഈ അവസരത്തിൽ ബസുകളിൽ കയറാവുന്ന യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് യാത്രക്കാർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. ബസുകൾ സർവീസ് തുടരാൻ സർക്കാർ സാന്പത്തിക സഹായം നൽകണമെന്ന് തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാറും ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവനും ആവശ്യപ്പെട്ടു. ഈ മാസത്തെ നികുതി ഒഴിവാക്കണമെന്നും ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
Read Moreകോവിഡ് വ്യാപനം! ആശുപത്രിയിൽ കഴിയുന്നവർ പോസിറ്റീവാകുന്നതിനാൽ കൂടുതൽ ജാഗ്രത; അധികൃതർ പ്രതിരോധം ശക്തമാക്കി
മുളംകുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന രോഗികൾ കോവിഡ് പോസിറ്റീവ് ആകുന്നത് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത നടപടികളും മുൻകരുതൽ നിർദ്ദേശങ്ങളുമായ അധികൃതർ പ്രതിരോധം ശക്തമാക്കി. ആശുപത്രിയിൽ കഴിയുന്ന രോഗികൾ കോവിഡ് പോസിറ്റീവ് ആകുകയാണെങ്കിൽ അവരെ അടിയന്തിരമായി കോവിഡ് വാർഡിലേക്ക് മാറ്റണമെന്നും ഈ രോഗികളുടെ സമീപത്തെ ബെഡുകളിൽ കഴിഞ്ഞിരുന്ന മറ്റു രോഗികളെ ഹൈ റിസ്ക് ഗ്രൂ്പ്പിൽ ഉൾപ്പെടുത്തണമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എം.എ.ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. അടിയന്തിര പ്രാധാന്യമില്ലാത്ത കേസുകൾ ഡിസ്ചാർ്ജ് ചെയ്ത് പറഞ്ഞയക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അവരെ ക്വാറന്ൈറനിൽ പ്രവേശിപ്പിക്കുകയും വേണം. വാർഡ് ഒന്‍പത് ക്വാറന്റൈൻ വാർഡാക്കി മാറ്റും. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് ശസ്ത്രക്രിയ ആവശ്യമെങ്കിൽ കോവിഡ് തീയറ്ററിൽ വെച്ച് അതു നടത്തും. കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായാൽ ക്വാറന്റൈൻ വാർഡാക്കിയ ഒന്‍പതാം വാർഡ് കോവിഡ് വാർഡാക്കി മാറ്റി എട്ടാം വാർഡ് ക്വാറന്ൈറൻ…
Read Moreപൂരം കാണാൻ സർട്ടിഫിക്കറ്റും കൊണ്ട് വെറുതെ വന്നാൽ പോരാ… സർട്ടിഫിക്കറ്റ് പോർട്ടലിൽ അപ്ലോഡ് ചെയ്ത് പാസ് വാങ്ങണം
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വാക്സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റുമായി പൂരനഗരിയിലെത്തിയാൽ അത് പരിശോധിച്ച് പോലീസ് പൂരം കാണാൻ കടത്തിവിടുമെന്ന് കരുതല്ലേ. കിട്ടുന്ന സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാരിന്റെ കോവിഡ് ജാഗ്രതാ പോർട്ടലിൽ അപ് ലോഡ് ചെയ്ത ശേഷം കിട്ടുന്ന പാസുണ്ടെങ്കിൽ മാത്രമേ പൂരം കാണാൻ തൃശൂർ റൗണ്ടിലേക്ക് കയറാൻ പറ്റൂ. കോവിഡ് ജാഗ്രത പോർട്ടലിൽ തൃശൂർ പൂരം പ്രമാണിച്ച് ഫെസ്റ്റിവൽ പാസ് എന്ന പേരിൽ പുതിയ വിൻഡോ തുടങ്ങും. കോവിഡ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്നതിന്റെ സർട്ടിഫിക്കറ്റോ കോവിഡ് ജാഗ്രതാ പോർട്ടലിൽ ഫെസ്റ്റിവൽ വിൻഡോയിൽ അപ്ലോഡ് ചെയ്യണം. ഇത് വെരിഫൈ ചെയ്ത ശേഷം പോലീസ് ഫെസ്റ്റിവൽ പാസ് അനുവദിക്കും. ഈ പാസ് ആയിരിക്കും പൂരം കാണാനെത്തുന്നവർ പരിശോധനയ്ക്കായി കാണിക്കേണ്ടി വരിക. ലാബുകൾക്ക് പുറമെ ഇനി ഇന്റർനെറ്റ് കഫേകളിലും അക്ഷയ കേന്ദ്രങ്ങളിലും…
Read More40 വർഷം മുമ്പ് പന്തുരുട്ടി സൂപ്പർ താരങ്ങളായവർ ഒരുക്കുന്നു… ഫുട്ബോൾ ആദരം
തൃശൂർ: നാൽപതു വർഷം മുന്‍പ് ഫുട്ബോൾ പരിശീലന കളരിയിൽ പങ്കെടുത്ത് കേരള ഫുട്ബോൾ ചരിത്രത്തിൽ സൂപ്പർ താരങ്ങളായവർ ഒത്തുചേരുന്നു. 1980- 83 വർഷങ്ങളിലായി പരിശീലനം നേടിയ 28 താരങ്ങളാണ് കുടുംബസമേതം സംഗമിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തിന് ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിലാണ് പഴയ കളിക്കാർ ഒത്തുചേരുന്നത്. നാൽപതു വർഷം മുന്‍പ് പത്തിനും 13 നും മധ്യേ പ്രായമുള്ള 30 താരങ്ങളെയാണു തെരഞ്ഞെടുത്ത് മൂന്നു വർഷത്തെ പരിശീലനം നൽകിയത്. തൃശൂർ ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. അർജുന അവാർഡ് ജേതാവും ഇന്റർനാഷണൽ താരവുമായ ഐ.എം. വിജയൻ, അന്തരിച്ച ജൂണിയർ ഇന്റർനാഷണൽ താരം സി.എ. ലിസ്റ്റണ്‍, ജൂണിയർ ഇന്ത്യൻ ടീമിന്റെ പരിശീലകൻ പ്രഫ. വി.എ. നാരായണമേനോൻ, ഇന്റർയൂണിവേഴ്സിറ്റി താരം കെ. പ്രേം, ഡോ. റിജോ മാത്യു തുടങ്ങിയവരാണ് അന്നു പരിശീലനം നേടിയത്. അന്നു ക്യാന്പിലേക്കു തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു ഫുട്ബോളും ബൂട്സും…
Read Moreരാത്രിയിൽ നഗരത്തിൽ കറങ്ങിയാൽ കേസെടുക്കും; രാത്രികാല വാഹന പരിശോധന ശക്തമാക്കും; ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നു
കണ്ണൂർ: ഇന്നു മുതൽ രാത്രി കാലങ്ങളിൽ നഗരത്തിൽ കറങ്ങി നടക്കുന്നവർക്ക് പിടി വീഴും. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ആൾക്കൂട്ടമൊഴിവാക്കാനും രാത്രികാലങ്ങളിലെ അനാവശ്യ കറക്കമൊഴിവാക്കാനും പരിശോധന ശക്തമാക്കാനൊരുങ്ങുകയാണ് പോലീസ്. രാത്രി സമയത്ത് നഗരങ്ങളിൽ ഇറങ്ങി നടങ്ങുന്നവർക്കെതിരെ ഇന്ന് മുതൽ പോലീസ് കേസെടുക്കും. ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള മാർക്കറ്റുകൾ, മാളുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണം ശക്തമാക്കും. ഇതിനായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നുണ്ട്. കൂടാതെ രാത്രി കാല വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. കടകളും ടർഫ് കോർട്ടുകളും രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാവു. ഒൻപതിനു ശേഷം പ്രവർത്തിക്കുന്ന കടകൾക്കെതിരെ പിഴയീടാക്കും. മാസ്ക്, സാമൂഹിക അകലം തുടങ്ങിയവ പാലിക്കുന്നുണ്ടോയെന്ന് പോലീസ് ഉറപ്പുവരുത്തി പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കും. കൂടാതെ രാത്രികാലങ്ങളിലും മറ്റും അനാവശ്യമായി ബൈക്കിൽ കറങ്ങുന്നവർക്കെതിരെ പിഴയീടാക്കും. ജില്ലയിൽ കോവിഡ് കൂടി വന്ന സാഹചര്യത്തിൽ ജില്ലാ ഭരണ കൂടം നിയന്ത്രണങ്ങൾ…
Read Moreമൂന്ന് കിലോമീറ്റര്‍..! മലപ്പുറത്ത് നായയെ സ്കൂട്ടറിൽ കെട്ടിവലിച്ച് ഉടമയുടെ കൊടുംക്രൂരത; ഉടമയുടെ വിശദീകരണം ഇങ്ങനെ…
മലപ്പുറം: എടക്കരയിൽ വളർത്തുനായയെ സ്കൂട്ടറിൽ കെട്ടിവലിച്ച് ഉടമയുടെ കൊടുംക്രൂരത. നായയെ മൂന്ന് കിലോമീറ്ററോളം സ്കൂട്ടറിന്റെ പിന്നിൽ കെട്ടിവലിച്ചു. ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. വീട്ടിൽ ശല്യമായ നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതാണെന്നാണ് ഉടമയുടെ വിശദീകരണം. ചെരിപ്പ് ഉൾപ്പെടെ കടിച്ചുമുറിക്കുകയാണെന്നും വീട്ടിൽ നായ ശല്യമായി മാറിയെന്നും ഇയാൾ പറയുന്നു. നായയെ സ്കൂട്ടറിൽ കെട്ടിയ ശേഷം തുടക്കത്തിൽ വേഗം കുറച്ചാണ് ഇയാൾ സഞ്ചരിച്ചത്. സ്കൂട്ടറിന്റെ വേഗത്തിൽ കിലോമീറ്ററുകളോളം നായ പിന്നാലെ ഓടി. കാഴ്ച കണ്ട നാട്ടുകാർ വിലക്കിയപ്പോൾ ഇയാൾ സ്കൂട്ടറിന് വേഗം കൂട്ടി ഓടിച്ചുപോയി. ഈ സമയം വീണുപോയ നായയെ കെട്ടിവലിച്ചു. മൃഗസ്നേഹികളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More