മൂന്നാംക്ലാസ് വിദ്യാര്‍ഥിനി അഭിരാമിയ്ക്ക് വിഷുക്കൈനീട്ടമായി സ്മാര്‍ട്ട്ഫോണ്‍ നല്കി നടന് കൃഷ്ണകുമാര്‍. തിരുവല്ലം എസ്പി സ്കൂളിലെ വിദ്യാര്‍ത്ഥിയായ അഭിരാമിയുടെ ദുരിതം തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് മനസിലാക്കിയതെന്നും എത്രയും പെട്ടെന്ന് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി വിഷുക്കൈനീട്ടമായി കമലേശ്വരത്തുള്ള കടയുടമയുടെ സഹായത്തോടെ സ്മാര്‍ട്ട് ഫോണ്‍ എത്തിക്കുകയുമായിരുന്നെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ശ്രീവരാഹം പറമ്പില്‍ ലെയ്നിലെ ഒറ്റമുറി വാടകവീട്ടില്‍ അമ്മൂമ്മ ലതയോടൊപ്പമാണ് അഭിരാമി താമസിക്കുന്നത്. വീട്ടുജോലിക്കു പോയായിരുന്നു ലത കുടുംബംകാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കൈയ്ക്കു പരുക്കു പറ്റിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ലതയുടെ മകള്‍ ഐശ്വര്യയുടെ മകളാണ് അഭിരാമി. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ ഐശ്വര്യ മറ്റൊരു വിവാഹം കഴിഞ്ഞു പോയതുമുതല്‍ ലതയ്ക്കൊപ്പമാണ് അഭിരാമി. കോവിഡിനെത്തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ, ടെലിവിഷനോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത അഭിരാമിയുടെ പഠനം തടസ്സപ്പെടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ കുട്ടിക്ക് വേണ്ട സഹായം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതാണ് ഈ…
Read MoreDay: April 17, 2021
നേരം ഇരുട്ടി വെളുത്തപ്പോള്‍ മുമ്പില്‍ കണ്ടത് ‘പാല്പ്പുഴ’ ! ഞെട്ടിത്തരിച്ച് നാട്ടുകാര്‍; വീഡിയോ കാണാം…
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇവിടെ പാലും തേനും ഒഴുക്കുമെന്ന് രാഷ്ട്രീയക്കാര്‍ വാഗ്ദാനം നല്‍കാറുണ്ട്. എന്നാല്‍ അതൊന്നും നടപ്പില്ലാത്ത കാര്യമാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ മുമ്പില്‍ ഒഴുകുന്ന പാല്പ്പുഴ കണ്ടതിന്റെ അമ്പരപ്പിലാണ് ഒരുകൂട്ടം ജനങ്ങള്‍. യുകെയിലാണ് സംഭവം. പ്രദേശവാസികളെ അമ്പരപ്പിച്ചു കൊണ്ട് സമീപത്തുള്ള ഡുലെയ്സ് നദിയാണ് ഒരു പാല്‍പ്പുഴയായി മാറിയത്. പക്ഷെ നടന്നത് ഇന്ദ്രജാലമൊന്നുമല്ല, ഒരു അപകടമായിരുന്നു, പാല് വണ്ടി മറിഞ്ഞുണ്ടായ അപകടം. നിറയെ പാലുമായി വന്ന ടാങ്കര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പാല് മൊത്തം നദിയിലേക്കൊഴുകി. നദിയിലെ വെള്ളം മുഴുവന്‍ പാല് നിറമായി. മേയ് ലൂയിസ് എന്ന ഉപയോക്താവ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ആറ് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ നിരവധി പേരാണ് കണ്ടത്. പാലത്തിന് മുകളില്‍ നിന്ന് പകര്‍ത്തിയ വീഡിയോയില്‍ നദിയാകെ ‘പാലൊഴുകും പുഴ’യായി കാണാം. പാലിന് പകരം വണ്ടിയില്‍ തേനായിരുന്നെങ്കിലോ എന്ന്…
Read Moreരണ്ടാഴ്ചക്കാലം വീട്ടില്‍ തന്നെ ഇരിക്കൂ…! ബീച്ച് സന്ദർശനം ഒഴിവാക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥനയുമായി പോലീസ്
വൈപ്പിന്‍: ബീച്ചുകളിലേക്കുള്ള സന്ദർശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കി സര്‍ക്കാര്‍ പറയുന്ന രണ്ടാഴ്ചക്കാലം വീട്ടില്‍ തന്നെ ഇരിക്കൂ എന്ന അഭ്യർഥനയുമായി പോലീസ്. കോവിഡ്ന്റെ രണ്ടാം വരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ കോവിഡ് നിയന്ത്രണ നടപടികള്‍ വീണ്ടും കടുപ്പിച്ച സാഹചര്യത്തില്‍ ബീച്ചുകള്‍, പാര്‍ക്കുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം പൊതുജനം സ്വയം ഒഴിവാക്കണമെന്നാണ് പോലീസ് പക്ഷം. റിസോര്‍ട്ടുകളില്‍ എത്തുന്നവര്‍ സാമൂഹ്യ അകലം പാലിച്ചും മാസ്ക് ധരിച്ചും ബീച്ചുകളിലേക്ക് ഇറങ്ങാതെ അവിടെ തന്നെ സമയം കഴിച്ചുകൂട്ടി തിരികെ പോകുന്നതായിരിക്കും ഉത്തമമെന്നും പോലീസ് പറയുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന രണ്ടാഴ്ചക്കാലം ഇത് കര്‍ശനമായി പാലിക്കണമെന്ന് മുനമ്പം ഡിവൈഎസ്പി ആര്. ബൈജുകുമാര്‍ ആവശ്യപ്പെട്ടു. പോലീസ് നടപടി ഒഴിവാക്കാനാണ് സൗഹൃദപരമായ ഈ നിര്‍ദേശമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
Read Moreവിദേശ യാത്രയില്‍ യുവതിയെ ഒപ്പംകൂട്ടിയത് വി.മുരളീധരന്റെ “മാന്യതയ്ക്ക്’ തെളിവ്; കേന്ദ്രമന്ത്രി കേരളീയര്‍ക്കാകെ അപമാനമാണെന്ന് എ. വിജയരാഘവൻ
തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി.മുരളീധരൻ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നത് പരിഹാസ്യമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്. കേരളത്തിനുവേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്രമന്ത്രിയാണ് വി.മുരളീധരനെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. കേന്ദ്രം സഹായം നിഷേധിച്ചപ്പോള്‍ ഇടപെടാത്തയാള് ഗീര്‍വാണപ്രസംഗം നടത്തുകയാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്രനേതൃത്വവും അടിയന്തരമായി തിരുത്തണമെന്നും വിജയരാഘവന് പ്രസ്താവനയില്‍ പറഞ്ഞു. താന്‍ വഹിക്കുന്ന പദവിയുടെ മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്കാകെ അപമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി തേജോവധം ചെയ്യാനും അപഹസിക്കാനുമുള്ള നീക്കം ജനങ്ങള്‍ അംഗീകരിക്കില്ല. സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനും, അപഥസഞ്ചാരത്തിനും മന്ത്രിപദവി ദുരുപയോഗം ചെയ്യുന്ന ആളാണ് വി.മുരളീധരനെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. വിദേശ യാത്രയില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു യുവതിയെ ഒപ്പംകൂട്ടിയതും സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പല വിവരങ്ങളും വി.മുരളീധരന്റെ ‘മാന്യതയ്ക്ക്’ തെളിവാണെന്നും വിജയരാഘവൻ ആക്ഷേപിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിന് മുഖ്യമന്ത്രി നടത്തിയ പ്രവര്‍ത്തനം രാജ്യത്തിന്റെ അഭിനന്ദനം…
Read Moreറെംഡെസിവിര്‍ മരുന്നിന്റെ എംആര്‍പി 50 ശതമാനത്തോളം കുറച്ച് കേന്ദ്രസര്‍ക്കാര്‍ ! പുതിയ വില ഇങ്ങനെ…
രാജ്യത്ത് കോവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്നതിനിടെ രോഗബാധിതരുടെ ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നിന്റെ എംആര്‍പി അമ്പത് ശതമാനത്തോളം വെട്ടികുറച്ച് കേന്ദ്രസര്‍ക്കാര്‍. ഇതേത്തുടര്‍ന്ന് റെംഡെസിവിറിന്റെ ഒരു ഒരു ഡോസ് മരുന്ന് 2450 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് വിവരം. കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. വെള്ളിയാഴ്ച രാത്രിയാണ് കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേര്‍സ് മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കാഡില ഹെല്ത്കെയര്, സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെറ്റെറോ ലാബ്സ്, ജൂബിലിയന്റ് ഫാര്‍മ, മൈലന്‍ ലബോറട്ടറീസ്, സിന്‍ജീന്‍ ഇന്റര്‍നാഷനല്‍ എന്നീ മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്കാണ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Read Moreഅതിർത്തി നിർമാണത്തെച്ചൊല്ലി തർക്കം! അനുനയിപ്പിക്കാനെത്തിയ യുവാവിനെ ‘പഞ്ഞിക്കിട്ടു’; സംഭവം കിഴക്കമ്പലത്ത്
കിഴക്കമ്പലം: അതിർത്തി നിർമാണം തടസപ്പെടുത്തിയയാളെ അനുനയിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. പുക്കാട്ടുപടി പൊക്കോടത്ത് കെ.പി. ബിനുവിനാണ് മർദനമേറ്റത്. പുക്കാട്ടുപടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബിനുവിന്റെ വല്യച്ചന്റെ മകനായ സ്ഥലമുടമ ഗിരീഷ് തന്റെ വീടിന്റെ അതിർത്തി കെട്ടുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഗിരീഷിന്റെ ജേഷ്ഠന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ ഉടമയായ പത്തനംതിട്ട സ്വദേശി ആദിത്താണ് നിർമാണ പ്രവർത്തനം തടസപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. ഗിരീഷിന്റെ അയൽവാസിയായ ആദിത്ത് നിർമാണം പൊളിച്ചു നീക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇതു തടയാനെത്തിയ തന്നെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും ബിനു പറഞ്ഞു. പരിക്കേറ്റ ബിനുവിനെ നാട്ടുകാരാണ് പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണത്തെ സംബന്ധിച്ച് തടിയിട്ട പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ബിനു പറഞ്ഞു.
Read Moreനടുറോഡിൽ നടുവൊടിക്കാൻ? ഇരുചക്രവാഹനക്കാരെ ഭീതിയിലാഴ്ത്തി തൃപ്പൂണിത്തുറ പേട്ട റോഡിലെ കോൺക്രീറ്റ് ചേമ്പർ അപകരമായ വിധത്തിൽ താഴുന്നു
തൃപ്പൂണിത്തുറ: മെട്രോ നിർമാണം നടക്കുന്ന പേട്ട പാലത്തിനടുത്തുള്ള റോഡിലെ കോൺക്രീറ്റ് ചേമ്പർ അപകരമായ വിധത്തിൽ താഴുന്നു. പേട്ട പനങ്കുറ്റി പുതിയ പാലത്തിന്റെ തൃപ്പൂണിത്തുറ ഭാഗത്തേയ്ക്കുള്ള ഇറക്കത്തിലാണ് ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തിലാക്കുന്ന വിധത്തിൽ ചേമ്പറിന്റെ ഇരുമ്പ് ഷീറ്റുകൾ താഴ്ന്നിരിക്കുന്നത്. വലിയ വാഹനങ്ങൾ ഇതിലൂടെ കയറുമ്പോൾ ഇരുമ്പ് ഷീറ്റുകൾ വലിയ ശബ്ദത്തോടെ ഇളകുകയാണ്. മുൻപ് ഇരുമ്പ് ഷീറ്റുകൾക്ക് പകരം കോൺക്രീറ്റ് ബ്ലോക്കുകളായിരുന്നു ചേമ്പറിന്റെ മുകളിലിട്ടിരുന്നത്. എന്നാൽ ഭാരവാഹനങ്ങൾ കയറിയിറങ്ങിയതോടെ ഈ ബ്ലോക്കുകൾ പൊട്ടിത്തകരുകയും പിന്നീട് കനം കൂടിയ ഇരുമ്പ് ഷീറ്റുകൾ സ്ഥാപിക്കുകയുമായിരുന്നു. ഇപ്പോൾ ചേമ്പറിന്റെ ഒരു വശത്തെ ഭിത്തിയാണ് താഴേയ്ക്കിരുന്നത്. അതിനൊപ്പം മുകളിലെ ഷീറ്റുകളും ഇളകി താഴ്ന്നിട്ടുണ്ട്. അടിഭാഗം കോൺക്രീറ്റ് ചെയ്തിരിക്കുന്ന ചേമ്പറിന്റെ ഭിത്തി താഴ്ന്നുപോയത് നിർമാണത്തിലെ പോരായ്മയാണെന്ന് പറയപ്പെടുന്നു.ഗ്യാസ് പൈപ്പ് ലൈനിന്റെ സുരക്ഷാ ചേമ്പറാണ് ഇപ്രകാരം താഴ്ന്നിരിക്കുന്നത്. പകൽ സമയം ഈ ഭാഗത്ത് റോഡ് ബ്ലോക്ക് വരുന്നതു…
Read More26 ദിവസത്തിന് ശേഷം നിര്‍ണായക വിവരം! കേസ് ഇനി ക്രൈംബ്രാഞ്ചിന് കൈമാറുമോയെന്ന കാര്യത്തിലും സംശയം
കൊച്ചി: പതിമൂന്നുവയസുകാരി വൈഗയുടെ മരണത്തിന് പിന്നാലെ ഒളിവില്‍പ്പോയ പിതാവ് സനു മോഹനെക്കുറിച്ച് പോലീസിന് നിര്‍ണായക വിവരം ലഭിക്കുന്നത് 26 ദിവസത്തിന് ശേഷം. സംഭവത്തിനു പിന്നാലെ കാറില്‍ സംസ്ഥാനം വിട്ട സനു മോഹന്‍ വാളയാര്‍ അതിര്‍ത്തി കടന്നുപോയതായി മാത്രമായിരുന്നു പോലീസിന് ഇതുവരെ ലഭിച്ച നിര്‍ണായക വിവരം. എന്നാല്‍ പിന്നീട് സനുവിലേക്ക് എത്താന്‍ തക്ക യാതൊരുവിധ രേഖകളും പോലീസിന് ലഭിച്ചിരുന്നില്ല. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും കേസില്‍ യാതൊരു പുരോഗതിയും ഉണ്ടാക്കാന്‍ കഴിയാത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കേസ് ലോക്കല്‍ പോലീസില്‍നിന്നും ക്രൈംബ്രാഞ്ചിന് കൈമാറുന്ന നടപടിയും പുരോഗമിക്കവേയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. ഇതു പോലീസിന് ആശ്വാസമായി. അതേസമയം വൈഗയുടെ മരണവും സനു മോഹന്റെ തിരോധാനവും സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പോലീസ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് സമര്‍പ്പിച്ചതായാണ് സൂചന. ലോക്കല്‍ പോലീസില്‍നിന്നും ശേഖരിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സനുവിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍…
Read Moreചർച്ചയിൽ സജീവമായി പേരുണ്ടാകും ലിസ്റ്റ് പ്രഖ്യാപിക്കുമ്പോൾ ഗോവിന്ദാ… ഇടതുമുന്നണി ചെറിയാൻ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നിഷേധിക്കുന്നത് രണ്ടാം തവണ; ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ….
കോഴിക്കോട്: രാജ്യസഭാ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് ഗ്രന്ഥരചനയിലേക്ക് കടക്കുന്നു. ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാർഥിയായി ചെറിയാൻ ഫിലിപ്പ് വരുമെന്ന സൂചന ഒരു വർഷത്തോളമായി സജീവമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ ചെറിയാൻ ഫിലിപ്പിനു സീറ്റ് നൽകാതിരുന്നത് രാജ്യസഭയിലേക്ക് പരിഗണിക്കുന്നതു കൊണ്ടാണെന്നായിരുന്നു ഇടതുക്യാമ്പിൽ നിന്നടക്കമുള്ള വിശദീകരണം. എന്നാൽ വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജോൺ ബ്രിട്ടാസ്, ടി.ശിവദാസൻ എന്നിവരെ രാജ്യസഭാ സ്ഥാനാർഥികളായി നിശ്ചയിക്കുകയായിരുന്നു. രാജ്യസഭയിലേക്ക് ടിക്കറ്റില്ലെന്ന് വ്യക്തമായതോടെ ഗ്രന്ഥരചനയിലേക്ക് കടക്കുകയാണെന്ന് വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. 40 വർഷങ്ങൾക്ക് മുമ്പ് ചെറിയാൻ ഫിലിപ് രചിച്ച “കാൽ നൂറ്റാണ്ട്’ എന്ന രാഷ്ട്രീയ ചരിത്ര ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമാണ് പുതുതായി രചിക്കുന്നത്. “ഇടതും വലതും’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പുസ്തകവും കേരളത്തിന്റെ രാഷ്ട്രീയ ചിത്രം പകർത്തുന്നതായിരിക്കും. ചാരക്കേസ് വിവാദം കൊടുമ്പിരിക്കൊണ്ട കാലത്ത് കരുണാകര പക്ഷത്തോടൊപ്പം കോൺഗ്രസിലായിരുന്ന…
Read Moreകഴക്കൂട്ടം മണ്ഡലത്തിലെ സ്ട്രോംഗ് റൂം തുറക്കാന്‍ നീക്കം;എന്‍ഡിഎയും യുഡിഎഫും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു; എതിര്‍പ്പില്ലാതെ ഇടതുപക്ഷ സ്ഥാനാര്‍ഥി…
കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെ റിട്ടേണിങ് ഓഫീസര്‍ ഉപേക്ഷിച്ചു. ഉദ്യോഗസ്ഥ-ഭരണപക്ഷ നീക്കമാണ് സ്ട്രോംഗ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തിലെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറക്കാനുള്ള റിട്ടേണിങ് ഓഫീസറുടെ തീരുമാനം ഇന്ന് രാവിലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. മാത്രമല്ല സ്ട്രോഗ് റൂം തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളെ അറിയിച്ചതും. ഇതോടെ ശക്തമായ എതിര്‍പ്പുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയും ചെയ്തു. എതിര്‍പ്പ് അറിയിച്ചത് ബിജെപി, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മാത്രമാണെന്നും ഭരണപക്ഷ സ്ഥാനാര്‍ഥിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്നും ഇതില്‍ അസ്വഭാവികതയുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി എസ്.എസ് ലാല്‍ വ്യക്തമാക്കി. സാധാരണ സ്ട്രോംഗ് റൂം സീല്‍ചെയ്ത് പൂട്ടിയാല്‍ വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ…
Read More