കോഴിക്കോട്: ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം. കോഴിക്കോട് വെള്ളയിൽ തൊടിയിൽ ടി. മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ പോലീസ് എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മോഹന്‍ദാസ് വൈകുന്നേരം ജയിലില്‍നിന്നും പുറത്തിറങ്ങി. കേസില്‍ അന്വേഷണം തുടരുകയാണെന്ന് വെള്ളയില്‍ പോലീസ് അറിയിച്ചു. ബിന്ദു അമ്മിണി തന്നെയാണ് ആദ്യം ആക്രമിച്ചതെന്നുകാട്ടി മോഹന്‍ദാസ് നല്കിയ പരാതിയും പോലീസിന്റെ പരിഗണനയിലാണ്. കീഴടങ്ങാനിരിക്കെ ഇയാളുടെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം നാലരയ്ക്കാണ് കോഴിക്കോട് ബീച്ചിൽ വച്ച് ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ബിന്ദു അമ്മിണി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മോഹൻദാസ് ബീച്ചാശുപത്രിയിലും ചികിത്സ തേടിയിരുന്നു. ബിന്ദുവിന്റെ കൊയിലാണ്ടിയിലെ വീട്ടിലെത്തിയാണ് വെള്ളയിൽ സിഐ മൊഴി രേഖപ്പെടുത്തിയത്. ഒരു കേസുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന് സുഹൃത്തിനെ കാണാനാണ്…
Read MoreDay: January 8, 2022
ഹൂതി വിമതർ തട്ടിയെടുത്ത കപ്പലിൽ രണ്ട് മലയാളികളും; അടിയന്തര നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്കി
സനാ: യെമന്‍ തീരത്ത് വച്ച് ഹൂതി വിമതര്‍ റാഞ്ചിയ യുഎഇയുടെ കപ്പലില്‍ കായംകുളം സ്വദേശിയ ടക്കം രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ രഘു-ശോഭ ദമ്പതികളുടെ മകൻ അഖിൽ (25) ആണ് കപ്പലിൽ കുടുങ്ങിയ ഒരാൾ. രണ്ടാമത്തെ മലയാളിയെയും മറ്റ് രണ്ട് ഇന്ത്യക്കാരെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല.ചെങ്കടലിൽ പടിഞ്ഞാറൻ തീരമായ അൽ ഹുദൈദായ്ക്ക് സമീപം ബുധനാഴ്ച രാത്രി 11.57 നായിരുന്നു സംഭവം. രണ്ട് മലയാളികളടക്കം നാല് ഇന്ത്യക്കാരാണ് കപ്പലിൽ കുടുങ്ങിയത്. സൊകോത്ര ദ്വീപിലേക്ക് സൗദിയിലെ ജിസാൻ തുറമുഖത്തു നിന്ന് ആശുപത്രി ഉപകരണങ്ങളുമായി എത്തിയതായിരുന്നു റവാബി എന്ന കപ്പൽ. 16 പേരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ സെക്കൻഡ് എൻജിനീയറാണ് അഖിൽ. അഖിലിന്റെ സഹോദരൻ രാഹുൽ ഇതേ ഷിപ്പിംഗ് കമ്പനിയിൽ മറ്റൊരു ചരക്കുകപ്പലിൽ ജീവനക്കാരനാണ്. ഞായ റാഴ്ച രാത്രി 11 മണിയോടെയാണ് അഖില്‍ നാട്ടിലേക്ക്…
Read Moreഒടുവിൽ നീതി; യുഎസ് ഇളകി മറിഞ്ഞ പ്രതിഷേധം; ആർബെറി വധക്കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ
ജോർജിയ: യുഎസിനെ കഴിഞ്ഞ വർഷം പിടിച്ചു കുലുക്കിയ വംശീയ വിരുദ്ധ പ്രക്ഷോഭങ്ങൾക്കു തിരികൊളുത്തിയ അഹമ്മദ് ആർബറി കൊലപാതക കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥനായ ഗ്രിഗറി മക്മൈക്കലിൻ (65), മകൻ ട്രാവിസ് എന്നിവർക്ക് പരോളില്ലാതെ ജീവപര്യന്തം തടവുശിക്ഷ. മറ്റൊരു പ്രതിയായ വില്യം ബ്രയാന്‍ (52) പരോളോടു കൂടിയ ജീവപര്യന്തം ശിക്ഷയും ഗ്ലിൻ കൗണ്ടി സുപ്പീരിയർ കോടതി വിധിച്ചു.2020 ഫെബ്രുവരി 23ന് ജോർജിയ സംസ്ഥാനത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളക്കാർ താമസിക്കുന്ന ജോർജിയയിലെ കടലോര നഗരമായ ബ്രൺസ്വിക്കിനു സമീപമുള്ള സാറ്റില്ലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ജോഗിംഗ് നടത്തുകയായിരുന്ന കറുത്ത വർഗക്കാരനായ ആർബറിയെ മോഷ്ടാവെന്നു സംശയിച്ചു മൂവർ സംഘം വെടിവച്ചു കൊല്ലുകയായിരുന്നു. റോഡരികിലൂടെ ആർബറി ഓടുന്നതു കണ്ടപ്പോൾ, എന്തോ മോഷണം നടത്തിയ ശേഷം കടന്നുകളയാനുള്ള ശ്രമമായാണു മക്മൈക്കലിനും ട്രാവിസിനും തോന്നിയത്. വീട്ടിനുള്ളിൽ നിന്ന് തോക്കും എടുത്ത് പിക്കപ്പ് ട്രക്കിൽ ഇരുവരും ആർബറിയെ…
Read Moreഒമിക്രോൺ ആശങ്ക; വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കി തായ്ലൻഡ്
ബാങ്കോക്ക്: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താനൊരുങ്ങി തായ്ലാൻഡ്. വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറന്റൈൻ ഇല്ലാത്ത വിസയിനത്തിലെ പുതിയ അപേക്ഷകൾക്ക് അംഗീകാരം ലഭിക്കില്ലെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് അറിയിച്ചു. നിലവിലെ അപേക്ഷകർക്ക് ജനുവരി 15 വരെ ക്വാറന്റൈൻ ഇല്ലാതെ തായ്ലൻഡിലേക്ക് പ്രവേശിക്കാം. സ്ഥിതിഗതികൾ മെച്ചപ്പെടുകയാണെങ്കിൽ നിലവിലെ നിയന്ത്രണങ്ങൾക്ക് മാറ്റം വരുത്താനാകും. ഒമിക്രോണിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തണമെന്നും ടാസ്ക്ഫോഴ്സ് വക്താവ് തവീസിൻ വിസാനുയോതിൻ പറഞ്ഞു. വെള്ളിയാഴ്ച 7,526 കോവിഡ് കേസുകളാണ് തായ്ലാൻഡിൽ റിപ്പോർട്ട് ചെയ്തത്
Read More‘അജയ’; മെഡിക്കൽ കോളജിൽ നിന്നും തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് പേരിട്ടു; എസ്ഐ റെനീഷാണ് പേര് നിർദേശിച്ചത്
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തട്ടിയെടുക്കപ്പെട്ട ശേഷം പോലീസ് ഇടപെടലില്‍ തിരികെ ലഭിച്ച കുഞ്ഞിന് പേരിട്ടു. അജയ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനെ വീണ്ടെടുത്ത് നല്കിയ എസ്ഐ റെനീഷ് ആണ് ഈ പേര് നിര്‍ദേശിച്ചത്. അതേസമയം, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ നീതുവിന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. കോട്ടയത്തെ വനിതാ ജയിലില്‍ കഴിയുന്ന നീതുവിനെ ഇന്ന് ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും.
Read MoreWhat Rapid Casino Canada has elf wars?
Contents Software and Rapid Casino Games Competitive points at Rapid Casino Responsible gambling & self-exclusion Betting limits Rapid https://mustangsbigolgrill.ca/rapid/ is the ultimate destination for all your gaming needs, and now they have added one more exciting game to their already impressive selection – Elf Wars! This thrilling online slot machine takes you right into the heart of an epic battle between Elves and Orcs. With stunning graphics, immersive sound effects, and a great range of bonus features, this game offers hours of fun for players at every level. So…
Read More