പാറശാല: ഗുണ്ടാസംഘം വീടുകയറി നടത്തിയ ആക്രമണത്തില്‍ വനിതാ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ ഉൾപ്പടെ മൂന്ന് പേർക്ക് പരുക്കേറ്റു.ഇന്നലെ രാത്രി ധനുവച്ചപുരത്താണ് ഗുണ്ടകൾ വീട് ആക്രമിച്ചത്. ധനുവച്ചപുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് അക്രമണം ഉണ്ടായത്. ബിജുവിനും ഭാര്യ ഷിജിക്കും സഹോദരി ഷീജക്കുമാണ് മർദ്ദനമേറ്റത്. മൂന്ന് പേരും പാറശാല താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്. ബിജുവിനെ സിമന്റ് കല്ല് ഉപയോഗിച്ച് ഗുണ്ടകൾമർദ്ദിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച ഭാര്യയേയും സഹോദരി ഷീജയേയും ഗുണ്ടകൾ മൃഗീയമായി മർദ്ദിക്കുകയായിരുന്നു. ഷീജ പാറശാല സി ഐ ഓഫിസിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥയാണ്. രണ്ടു ദിവസം മുൻപ് സമീപത്തെ സുരേഷ് എന്നയാളുടെ വീട്ടിൽ ആക്രമണം നടന്നിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഇന്നലത്തെ ആക്രമണം . സുരേഷിന്റെ വീടാക്രമണവുമായി ബന്ധപ്പെട്ടു മുപ്പതോളം വരുന്ന ഗുണ്ടാസംഘത്തിൽ നിന്നും ഒരാളെ മാത്രമാണ് ഇതുവരെ പിടികൂടിയത്. പോലീസിന്റെ നിസംഗതയാണ് ആക്രമണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ധനുവച്ചപുരം പ്രദേശങ്ങളിൽസാമൂഹ്യ…
Read MoreDay: January 8, 2022
തലവെട്ടും പല്ല് കൊഴിക്കലും സിപിഎമ്മിന്റെ പരിപാടി; കണ്ണൂർ ജില്ലാ സെക്രട്ടറി ഇതിന് നേതൃത്വം കൊടുക്കുന്നുയാളാണെന്ന് തുറന്നടിച്ച് സതീശൻ
തിരുവനന്തപുരം: സിൽവർ ലൈൻ സർവേ കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കണമെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനങ്ങളെ ഭയപ്പെടുത്താനാണ് സിപിഎമ്മിന്റെ നീക്കമെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. തലവെട്ടും പല്ല് കൊഴിക്കലും സിപിഎമ്മിന്റെ പരിപാടിയാണ്. കണ്ണൂർ ജില്ലാ സെക്രട്ടറി ഇതിന് നേതൃത്വം കൊടുക്കുന്നുയാളാണെന്നും സതീശൻ തുറന്നടിച്ചു. ശിഖണ്ഡി പരാമർശത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനും പ്രതിപക്ഷ നേതാവ് മറുപടി നൽകി. ഏതു കാലത്താണ് മുരളീധരൻ ജീവിക്കുന്നത്. ഈ കാലത്തിന് ചേർന്ന പ്രസ്താവനയല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മുരളീധരൻ പകൽ കെ. റെയിലിനെ വിമർശിക്കും, രാത്രി അനുകൂലിക്കും. പരസ്പര വിരുദ്ധമായ നിലപാടാണാണ് മുരളീധരനെന്നും സതീശൻ പറഞ്ഞു.
Read Moreഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടയാളെ വീട്ടിലെത്തിച്ചു കൊന്നു ! ജനനേന്ദ്രിയം ഭക്ഷിച്ചു; അധ്യാപകന് കനത്ത ശിക്ഷ വിധിച്ച് കോടതി…
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ആളെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയും ജനനേന്ദ്രിയം ഭക്ഷിക്കുകയും ചെയ്ത കുറ്റത്തിന് മുന്‍ അധ്യാപകന് ജീവപര്യന്ത്യം തടവുശിക്ഷ വിധിച്ച് ബെര്‍ലിന്‍ കോടതി. നരഭോജിയായ 42കാരന് സ്റ്റീഫന്‍ ആര് എന്നയാള്‍ക്കാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2020 ലാണ് സംഭവം പുറംലോകമറിയുന്നത്. 2020 നവംബറില്‍ സ്റ്റീഫന്‍ ടിയുടെ എല്ലിന്‍കഷണങ്ങള്‍ പാര്‍ക്കില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 43 കാരന്റെ മൃതദേഹാവശിഷ്ടമാണെന്ന് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ടയാളുടെ ഫോണ്‍കോളുകളും മറ്റു രേഖകളും പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. 42കാരനായ സ്റ്റീഫന്‍ ആര് ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴിയായിരുന്നു സ്റ്റീഫന്‍ ടി എന്നയാളെ പരിചയപ്പട്ടത്. ശേഷം ഇയാളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മയക്കുമരുന്ന് നല്കി ബോധരഹിതനാക്കുകയായിരുന്നു. പിന്നീട് സ്റ്റീഫന്‍ ആര് ഇയാളുടെ കഴുത്തും ജനനേന്ദ്രിയവും മുറിച്ചു കളയുകയും ഇത് ഭക്ഷിക്കുകയുമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. ശേഷം…
Read Moreമകളെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ; ഫോൺ കേന്ദ്രീകരിച്ച് അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് പീഡിക്കപ്പെട്ട് അവശനിലയിലായ പെൺകുട്ടിയെ; മധ്യവയസ്കൻ അറസ്റ്റിൽ
തൊടുപുഴ: മണക്കാട് പഞ്ചായത്തിൽ പീഡനത്തിന് ഇരയായ പത്തൊന്‍പതുകാരി അവശനിലയിൽ ആശുപത്രിയിൽ.ക്രൂര പീഡനത്തിനിരയായിട്ടാണ് ഇവർ അവശ നിലയിൽ ആശുപത്രിയിൽ കഴിയുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ ചെമ്മണ്ണാർ ശാന്തിനഗർ ആർകെവി എസ്റ്റേറ്റ് സ്വദേശി ഗണേശനെ (48) തൊടുപുഴ സിഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രിയിൽ യുവതിയെ കാണാനില്ലെന്നു മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് യുവതിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫോണ്‍ നന്പർ ലഭിച്ചു. ഇതിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് ഗണേശന്റെ വീട്ടിൽ നിന്നും അവശനിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. മേസ്തിരിപ്പണി ചെയ്യുന്ന ഗണേശൻ ഏതാനും നാളുകളായി മണക്കാട് വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇതിനിടെ യുവതിയുമായി ഇയാൾ അടുപ്പത്തിലായി. ഏതാനും ദിവസം മുന്‍പ് യുവതിയെ പ്രലോഭിപ്പിച്ചു വാഹനത്തിൽ കയറ്റി മൂന്നാറിനു പോയി വൈകുന്നേരം മടങ്ങിയെത്തിയിരുന്നു. ഇതിനു ശേഷം കഴിഞ്ഞ വ്യാഴാഴ്ച താമസ…
Read Moreകേരളാ പോലീസില്‍ ഇനി ട്രാന്‍സ് ജെന്‍ഡേഴ്സും ! സര്‍ക്കാര്‍ ശിപാര്‍ശ കൈമാറി…
ചരിത്രത്തിലാദ്യമായി ട്രാന്സ്ജെന്ഡേഴ്സിനെ സംസ്ഥാന സേനയുടെ ഭാഗമാക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ട്രാന്സ്ജെന്ഡേഴ്സിനെ സേനയുടെ ഭാഗമാക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറിയിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് തീരുമാനം. ഇത് സംബന്ധിച്ച സേനയുടെ നിലപാട് എ.ഡി.ജി.പിമാരുടെ യോഗത്തില്‍ സ്വീകരിക്കും. പോലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുക. പോലീസ് അസ്ഥാനത്ത് എത്തിയ ശിപാര്‍ശയില്‍ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിന്റെ ചുമതലയുള്ള എ.പി ബറ്റാലിയനോടും അഭിപ്രായം ആരായും. ട്രാന്സ്ജെന്ഡേഴ്സിനെ സേനയില്‍ കൊണ്ടുവന്നാല്‍ എങ്ങനെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക. എങ്ങനെയാണ് റിക്രൂട്ട് ചെയ്യുക പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എപ്രകാരമായിരിക്കണം എന്നീ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. അതോടൊപ്പം തന്നെ ഏതൊക്കെ മേഖലകളില്‍ ഇവരെ നിയോഗിക്കാന്‍ കഴിയും എന്നും പരിശോധിക്കും.ലോ ആന്‍ഡ് ഓര്‍ഡര്‍ പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍…
Read Moreചരിത്ര നിമിഷം! ട്രാൻസ്ജെൻഡേഴ്സ്പോലീസ് സേനയുടെ ഭാഗമായേക്കും; മൂന്ന് കാര്യങ്ങളിൽ അഭിപ്രായം തേടി സർക്കാർ
തിരുവനന്തപുരം: ട്രാന്സ്ജെന്ഡേഴ്സിനെ പോലീസ് സേനയുടെ ഭാഗമാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടുകയാണ് ആദ്യ കടമ്പ. തുടര്‍ന്ന് ഇതുസംബന്ധിച്ച സേനയുടെ നിലപാട് എഡിജിപിമാരുടെ യോഗത്തില്‍ തീരുമാനിക്കും. പരിശീലന ചുമതലയുള്ള എപി ബറ്റാലിയനോടും അഭിപ്രായം ആരായും. ട്രാന്സ്ജെന്ഡേഴ്സിനെ സേനയിലെടുത്താൽ എങ്ങനെ ഉള്‍പ്പെടുത്താന്‍ കഴിയും, എങ്ങനെ റിക്രൂട്ട് ചെയ്യും, പരിശീലനം എപ്രകാരമായിരിക്കും തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. കൂടാതെ ഏതൊക്കെ മേഖലകളില്‍ ഇവരെ നിയോഗിക്കാന്‍ കഴിയുമെന്നും ലോ ആന്‍ഡ് ഓര്‍ഡര്‍ പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച് അഭിപ്രായം പറയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ അഭിപ്രായം അറിയിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി, പരിശീല ചുമതലയുള്ള എപി ബറ്റാലിയന് എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് എഡിജിപിമാരുടേയും അഭിപ്രായം ആരാഞ്ഞ ശേഷം അതോടൊപ്പം സര്‍ക്കാര്‍ ശിപാർശയും…
Read Moreമരണകാരണം പട്ടിണിയോ? സംരക്ഷണമില്ലാതെ നായ ചത്തു; അയൽവാസിയുടെ പരാതിയിൽ ഉടമസ്ഥനെതിരെ കേസ്
വിഴിഞ്ഞം: ആഹാരവും വെള്ളവും കിട്ടാതെ നായ ചത്ത സംഭവത്തിൽ അയൽവാസിയുടെ പരാതിയിൽ ഉടമസ്ഥനെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണ കാരണമറിയാൻ പോസ്റ്റ്മോർട്ടം നടത്താനുള്ള അപേക്ഷ പോലീസ് മൃഗാശുപത്രി അധികൃതർക്കും നൽകി.വെങ്ങാനൂർ സ്വദേശിയാണ് അയൽവാസിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കൂലിപ്പണിക്കാരനായ വീട്ടുടമസ്ഥൻ മൂന്ന് വർഷം മുൻപാണ് റോട്ട് വീലർ വിഭാഗത്തിൽപ്പെട്ട ഒരു പെൺനായയെ വാങ്ങിയത്. പരിപാലിക്കാൻ സ്ഥലമില്ലാതെ വന്നതോടെ ഉടമസ്ഥൻ വീടിന് സമീപത്തെ തെങ്ങിൻ ചുവട്ടിൽ കെട്ടിരുന്നു. അയൽവാസി കഴിഞ്ഞ ദിവസം നായയുടെ ദയനീയാവസ്ഥ കോവളത്തെ നായസംരക്ഷണ സംഘങ്ങൾക്കും കൈമാറിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നായയുടെ ഉടമസ്ഥനെ കണ്ടെത്തി മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
Read Moreനീതുവിന്റെ ഹാൻഡ് ബാഗിൽ സ്റ്റെതസ്കോപും നവജാത ശിശുക്കൾക്കു നൽകുന്ന പോഷക ആഹാരങ്ങളും; നവജാത ശിശുവിനെ തട്ടിയെടുത്തത് നീണ്ട ആസൂത്രണത്തിനൊടുവിൽ
ഗാന്ധിനഗർ: ദീർനാളത്തെ ആസൂത്രണത്തിനൊടുവിലാണ് നീതു പ്രസവ വാർഡിൽനിന്നും കുഞ്ഞിനെ തട്ടിയെടുത്തത്. അറസ്റ്റിലാകുന്ന സമയത്ത് നീതുവിന്റെ ഹാൻഡ് ബാഗിൽ നിന്നും ഡോക്ടർമാർ ഉപയോഗിക്കുന്ന സ്റ്റെതസ്കോപും നവജാത ശിശുക്കൾക്കു നൽകുന്ന പോഷക ആഹാരങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി കുഞ്ഞിനെ തട്ടിയെടുക്കുന്നതിനായി പദ്ധതി തയാറാക്കി വരികയായിരുന്നു. ഇതിനായി നീതു പലപ്പോഴും കോട്ടയം മെഡിക്കൽ കോളജിൽ എത്തി കാര്യങ്ങൾ വീക്ഷിക്കുകയും പരിസരം നിരീക്ഷിച്ചു മടങ്ങുകയും ചെയ്തിരുന്നു. സുഹൃത്തിനോട് പറഞ്ഞിരുന്ന പ്രസവ തീയതി അടുത്തതോടെ തുടർച്ചയായി മെഡിക്കൽ കോളജിൽ എത്തിതുടങ്ങി. ഇതിനായി കഴിഞ്ഞ നാലാം തീയതി മുതൽ നീതു മെഡിക്കൽ കോളജിനു സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു വന്നു. കുഞ്ഞിനു സുഖമില്ലാത്തതിനാൽ ചികിത്സയ്ക്ക് എത്തിയതെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. നഴ്സിംഗ് കോട്ട് ധരിച്ചു കുട്ടിയുമായി ഇവർ ആശുപത്രി വരാന്തയിലുടെ പോകുന്നതു പലരും ശ്രദ്ധിച്ചിരുന്നു. പ്രസവ വാർഡിലെത്തിയ നീതു കുട്ടിക്കു മഞ്ഞ നിറമുണ്ടെന്നും…
Read Moreമിന്നൽ വിജിലൻസ്..! തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം സോണൽ ഓഫീസിൽ വൻ ക്രമക്കേടുകൾ
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം സോണൽ ഓഫീസിലെ റവന്യൂ വിഭാഗം 2021 ഡിസംബർ 29ന് വിവിധ ഇനങ്ങളിലായി പിരിച്ചെടുത്ത തുക നാളിതു വരെ ട്രഷറിയിൽ അടച്ചിട്ടില്ലെന്നു വിജിലൻസ് ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. കോർപറേഷൻ വാഹനങ്ങളുടെ ഇന്ധനക്ഷമതാ ടെസ്റ്റ് നടത്താറില്ലെന്നും ലോഗ് ബുക്ക് പരിപാലിക്കുന്നില്ല.തിരുവനന്തപുരം വെണ്‍പാലവട്ടം സോണൽ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടര സെന്റ് ഭൂമിയിൽ നിർമിച്ച കെട്ടിടത്തിനായി 2019ൽ അപേക്ഷ സമർപ്പിച്ചുവെങ്കിലും നാളിതു വരെ അപേക്ഷയിൽ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. തിരുവനന്തപുരം കോർപ്പറേഷൻ വട്ടിയൂർക്കാവ് സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ കെട്ടിട നിർമാണത്തിനുള്ള അപേക്ഷകളിൽ ചിലത് നിരസിക്കപ്പെട്ടതായും ഈ വിവരം അപേക്ഷകരെ മാസങ്ങളായി അറിയിച്ചിട്ടില്ലെന്നും വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
Read Moreകോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി രോഗവ്യാപനം തടയാൻ ശ്രമം; സമ്പൂർണ്ണ ലോക്ഡൗണിലേക്ക് പോകുമോയെന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടിയിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ, ലോക്ക്ഡൗൺ ഇപ്പോൾ ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൂർണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കുമെന്നും ഇതിനാൽ ലോക്ക്ഡൗൺ ഇപ്പോൾ പ്രായോഗികമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിയന്ത്രണങ്ങൾ കർശനമാക്കി രോഗവ്യാപനം തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. പ്രായമായവർക്കും ഗുരുതര രോഗമുള്ളവർക്കും കൂടുതൽ കരുതൽ നൽകണം. വിദേശത്തുനിന്നു വരുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
Read More