സെബി മാത്യു ന്യൂഡൽഹി: കേരളത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഭൂഗർഭജലത്തിൽ അപകടകരമായ വിഷാംശങ്ങളുടെ സാന്നിധ്യം ആശങ്കാജനകമാണെന്നു കേന്ദ്ര ഭൂഗർഭ ജല ബോർഡിന്റെ റിപ്പോർട്ട്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ഭൂരിപക്ഷ ജില്ലകളിലും പ്രശ്നമുണ്ട്. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ 80 ശതമാനം ജനങ്ങളും വിഷാംശം കലർന്ന ജലമാണ് കുടിക്കുന്നതെന്നും കേന്ദ്ര ജലശക്തി മന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കി. 25 സംസ്ഥാനങ്ങളിലെ 209 ജില്ലകളിൽ ഭൂഗർഭജലത്തിൽ ആഴ്സെനിക്കിന്റെ അളവ് 0.01മില്ലിഗ്രാം/ ലിറ്റർ എന്നതിലും കൂടുതലാണ്. 29 സംസ്ഥാനങ്ങളിലെ 491 ജില്ലകളിൽ ജലത്തിൽ ഇരുന്പിന്റെ അളവ് ലിറ്ററിന് ഒരു മില്ലിഗ്രാമിൽ അധികമാണ്. പതിനൊന്നു സംസ്ഥാനങ്ങളിലെ 29 ജില്ലകളിലെ ഭൂഗർഭ ജലത്തിൽ കാഡ്മിയത്തിന്റെ അളവ് 0.003 മില്ലിഗ്രാം പെർ ലിറ്ററാണ്. പതിനാറു സംസ്ഥാനങ്ങളിലെ 62 ജില്ലകളിൽ ക്രോമിയത്തിന്റെ അളവ് ലിറ്ററിന് 0.05മില്ലിഗ്രാമിൽ ഏറെ എന്ന തോതിലാണ്. പതിനെട്ടു സംസ്ഥാനങ്ങളിലെ 152 ജില്ലകളിൽ ഭൂഗർഭ ജലത്തിൽ യുറേനിയത്തിന്റെ…
Read MoreDay: August 2, 2022
തെളിവുകളുണ്ട്..! നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍; ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകര്‍ത്തിയ കേസില്‍ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നേരത്തെ ഈയാവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിന് ഈ കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ തെളിവുകള്‍ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും തുടരന്വേഷണത്തില്‍ തെളിവു ലഭിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. വിപിന്‍ലാല്‍, ദാസന്, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്, ജിന്സന് തുടങ്ങി പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചതിനും തെളിവുകളുണ്ട്. ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണക്കോടതി ഹര്‍ജി തള്ളിയതെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. സാക്ഷികളെ സ്വാധീനിച്ചതിന് തെളിവായി ചില ശബ്ദരേഖകള്‍ ഹാജരാക്കിയിരുന്നു. ഇവയുടെ ആധികാരികത ഉറപ്പാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും ജാമ്യം റദ്ദാക്കാന്‍…
Read Moreആരും തന്നെ അകപ്പെട്ടു പോകരുതേ..! കൃഷിമന്ത്രിയുടെ പേരിൽ വ്യാജ വാട്സ് ആപ്പ് സന്ദേശം; നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
തിരുവനന്തപുരം: കൃഷിമന്ത്രി പി. പ്രസാദിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ വാട്സ് ആപ്പ് സന്ദേശം. മന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് വിവിധ വ്യക്തികളുടെ വാട്സ് ആപ്പിലേക്കു സന്ദേശം അയച്ചവർക്കെതിരേ അന്വേഷണം നടത്തി നടപടി എടുക്കണമെന്നു സംസ്ഥാന പോലീസ് മേധാവിയോടു മന്ത്രി ആവശ്യപ്പെട്ടു. 9343201812 എന്ന ഫോണ്‍ നന്പറിൽനിന്നാണ് മന്ത്രിയുടെ പേരിൽ വ്യാജ സന്ദേശം അയയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. താൻ കൃഷിമന്ത്രി പി. പ്രസാദാണെന്നും ഔദ്യോഗിക ഫോണ്‍ നന്പർ അടക്കം സ്വിച്ച് ഓഫ് ചെയ്യുന്ന സാഹചര്യത്തിൽ ഈ ഫോണ്‍ നന്പരിൽ ബന്ധപ്പെട്ടാൽ മതിയെന്നും സന്ദേശത്തിൽ പറയുന്നു. വ്യാജ സന്ദേശങ്ങളിൽ ആരും തന്നെ അകപ്പെട്ടു പോകരുതെന്നു മന്ത്രി അറിയിച്ചു.
Read Moreചോദിച്ചിട്ട് ചിപ്സ് നൽകിയില്ല! കൊല്ലത്ത് യുവാക്കൾക്ക് മദ്യപസംഘത്തിന്റെ ക്രൂര മർദനം; ആക്രമിസംഘം യുവാക്കളുടെ മാല പറച്ചെടുത്തതായും പരാതി
കൊല്ലം: ചിപ്സ് നൽകാത്തതിന് യുവാക്കളെ മദ്യപസംഘം മർദിച്ചു. കൊല്ലം ഇരവിപുരത്താണ് സംഭവം. ആക്രമണത്തില്‍ അനന്തു, നീലകണ്ഠന് എന്നിവര്‍ക്ക് മര്‍ദനമേറ്റു. നാല് പേർ ചേർന്നാണ് രണ്ട് പേരെ ക്രൂരമായി മർദിച്ചത്. സാരമായി പരിക്കേറ്റ നീലകണ്ഠനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിസംഘം യുവാക്കളുടെ മാല പറച്ചെടുത്തതായും പരാതിയുണ്ട്.
Read Moreനിയമപരമായി വിവാഹം കഴിച്ചിട്ടില്ല! ആറര മാസം ഗര്‍ഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പത്തനംതിട്ട: ആറര മാസം ഗര്‍ഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. റാന്നി മന്ദിരംപടി നാലുസെന്റ് കോളനി പള്ളിക്കല്‍ വീട്ടില്‍ സഞ്ചിമ (അച്ചു, 19)യുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10.30ന് തൂങ്ങിമരിച്ചതിന് റാന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് റെജിയുടെ മകന് ആര്. അഖിലാണ് (26) റിമാന്‍ഡിലായത്. ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത സഞ്ചിമയും അഖിലും ഒരുമിച്ചു വാടകയ്ക്ക് താമസിച്ചുവന്ന മന്ദിരംപടിയ്ക്കുസമീപം നാലുസെന്റ് കോളനിയിലെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍ കൊണ്ട് തൂങ്ങിമരിച്ചുവെന്നാണ് കേസ്. സംഭവസമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും ഒരുമിച്ചു താമസിച്ചതുടങ്ങിയത്. അഖില്‍ സ്ഥിരമായി സഞ്ചിമയെ മര്‍ദ്ദിക്കാറുണ്ടെന്ന് പറയപ്പെടുന്നു. ഞായര്‍ രാവിലെയും വഴക്കും മര്‍ദ്ദനവും ഉണ്ടായി, ആറര മാസം ഗര്‍ഭിണിയായ യുവതിയെ ഇയാള്‍ കല്ലെടുത്തെറിഞ്ഞു…
Read Moreഷാന്റി ഇനി ഒറ്റയ്ക്ക്! ദുഃഖം താങ്ങാനാകാതെ ആ അമ്മ മനസ് തേങ്ങി; പാസ്റ്ററുടെയും മക്കളുടെയും സംസ്കാരം ഇന്ന് അണക്കരയില്‍
മല്ലപ്പള്ളി: വെണ്ണിക്കുളം കല്ലുപാലത്ത് തിങ്കളാഴ്ച രാവിലെ കാര്‍ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച പാസ്റ്ററുടെയും രണ്ട് പെണ്മക്കളുടെയും മൃതദേഹം ഇന്ന് സ്വദേശമായ ഇടുക്കി ചക്കുപള്ളം അണക്കരയില്‍ സംസ്കരിക്കും. മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ മോര്‍ച്ചറിയില്‍ നിന്നു പുറത്തെടുത്ത് കുമ്പനാട്ടും റാന്നി പൂവന്മലയിലുമായി പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് വൈകുന്നേരം അണക്കരയിലെത്തിച്ചു. ഇന്ന് 11ന് അണക്കര ചര്‍ച്ച ഓഫ് ഗോഡ് സെമിത്തേരിയില്‍ സംസ്കരിക്കും. കുമ്പനാട്ടും പൂവന്മലയിലുമായി നിരവധിയാളുകള്‍ ഇന്നലെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ചക്കുപള്ളം വരയന്നൂര്‍ വീട്ടില്‍ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ ചാണ്ടി മാത്യു (50) മക്കളായ ഫേബ വി. ചാണ്ടി(23), ബ്ലസി ചാണ്ടി(19) എന്നിവരാണ് തിങ്കളാഴ്ച കല്ലുപാലത്ത് അപകടത്തില്‍ മരിച്ചത്. ഒരു ബസിനെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. മഴ ശക്തമായതിനാല്‍ തോട്ടില്‍ വലിയ തോതില്‍ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. 20 മിനിറ്റിലേറെ നാട്ടുകാര്‍ നടത്തിയ…
Read Moreആദ്യം ‘അഭ്യാസം’ പഠിപ്പിക്കും… പിന്നെ അക്ഷരം! അക്ഷരം പഠിക്കാൻ വിദ്യാലയത്തിലെത്തണമെങ്കിൽ അഭ്യാസം കാണിക്കേണ്ട അവസ്ഥ
കരുവാരകുണ്ട്: അക്ഷരം പഠിക്കാൻ വിദ്യാലയത്തിലെത്തണമെങ്കിൽ അഭ്യാസം കാണിക്കേണ്ട അവസ്ഥയിലാണ് ഒരുപറ്റം കുരുന്നുകൾ. കരുവാരകുണ്ട് തരിശ് ചേരി മുള്ളറയിലെ ആര്യാടൻ കോളനിയിലെ 30 കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഈ ദുരവസ്ഥ. വീട്ടിൽ നിന്നു വിദ്യാലയത്തിലെത്തണമെങ്കിൽ തോടുകൾ മുറിച്ചു കടന്നു വേണം പോകാൻ. വീടിനു സമീപമുള്ള തോടിനു കുറുകെ പാലമില്ലാത്തതാണ് കുട്ടികൾക്ക് ദുരിതമാകുന്നത്. മഴക്കാലമായാൽ രക്ഷിതാക്കളുടെ നെഞ്ചിടിപ്പേറും. പുഴകളും തോടുകളും ചോലകളും കൂടുതലുള്ള മലയുടെ താഴ് വാരത്തിലുള്ള പ്രദേശമാണ് ചേരി മുള്ളറ. ഇവിടെ ധാരാളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എന്നാൽ മുള്ളറയിലെ ആര്യാടൻ കോളനിയിലെ 30 കുടുംബങ്ങൾക്കാണ് ഏറെ പ്രയാസപ്പെടേണ്ടി വരുന്നത്. മഴക്കാലത്ത് പുഴയും തോടുകളും ചോലകളും നിറഞ്ഞൊഴുകും. ഈ സമയത്ത് തോടു കടന്നു വിദ്യാലയത്തിലേക്കു കുട്ടികളെ എത്തിക്കാനും വിവിധ ആവശ്യങ്ങൾക്കായി അങ്ങാടികളിലേക്കും പൊതുനിരത്തുകളിലേക്കും എത്തണമെങ്കിൽ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടേണ്ടി വരും. തോടിനു കുറുകെ നടപ്പാലം പോലുമില്ലെന്നതാണ് ഏറെ ദുരിതമാകുന്നത്. മഴക്കാലത്ത് നാട്ടുകാർ…
Read Moreമനുഷ്യജീവന് രക്ഷിക്കേണ്ട ഡോക്ടര്‍..! ബേബി പെരുമാലിലിന്റെ മരണം; അപകടം വരുത്തിയ ഡോക്ടറുടെ നിലപാടില്‍ പ്രതിഷേധം ശക്തം
കോഴിക്കോട്: മണാശ്ശേരി സ്കൂളിനു സമീപം അപകടം വരുത്തിയശേഷം കാര്‍ നിര്‍ത്താതെ പോയ ഡോക്ടറുടെ നിലപാടില്‍ പ്രതിഷേധം ശക്തം. മനുഷ്യജീവന് രക്ഷിക്കേണ്ട ഡോക്ടര്‍ അപകടത്തില്‍പെട്ടയാളെ തിരിഞ്ഞുനോക്കാതെ കാറുമായി കടന്നുകളഞ്ഞതാണ് പൊതുസമൂഹത്തിന്റെ എതിര്‍പ്പിനു കാരണം.എകെസിസി സെക്രട്ടറി ബേബി പെരുമാലിലാണ് മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ മുഹമ്മദ് ബിലാന് (27) ഓടിച്ച കാറിടിച്ച് മരിച്ചത്. വൈദ്യശാസ്ത്രത്തിനു നിരക്കാത്തതും മനുഷ്യത്വമില്ലാത്തതുമായ പെരുമാറ്റമാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് വിമര്‍ശനം. ഡോക്ടര്‍ കാര്‍ നിര്‍ത്തി ബേബിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ബേബിയുടെ ജീവന് രക്ഷിക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം തിരിഞ്ഞുേനാക്കാത്തതാണ് രക്തം വാര്‍ന്ന് ബേബി പെരുമാലില്‍ മരിക്കാന്‍ ഇടയാക്കിയത്. രാത്രി പന്ത്രണ്ടരയോടെ ബേബി പെരുമാലില്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. പിന്നീട് ഇതുവഴി കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരാണ് ബേബിയെ സ്വകാര്യമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. ആശുപത്രിയില്‍ എത്തിയശേഷമാണ് ബേബി മരിച്ചത്.…
Read Moreഇതാ മറ്റൊരു ഖാലി! സമൂഹ മാധ്യമങ്ങളില്‍ കൗതുകമായി ആസാമിലെ “വലിയ മനുഷ്യന്’; 6 അടി 8 ഇഞ്ച് ഉയരം, ഏകദേശം 150 കിലോ ഭാരവും
ഡബ്ല്യുഡബ്ല്യുഇ എന്ന ഇടിക്കൂട് ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും അറിയാവുന്ന പേരുകളില്‍ ഒന്നാണ് “ദി ഗ്രേറ്റ് ഖാലി’. ഏഴടിയിലധികം ഉയരമുള്ള ഹിമാചല്‍ പ്രദേശുകാരന് ദലീപ് സിംഗ് റാണ എന്ന ഇന്ത്യന്‍ പ്രൊഫഷണല്‍ റെസ്ലറാണ് ഖാലി എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാലിപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ മറ്റൊരു ഖാലിയെ കണ്ടെത്തിയിരിക്കുകയാണ്. ആസാമിലെ ധേമാജി ജില്ലയിലെ ജോനായിയില്‍ നിന്നുള്ള ജിതന്‍ ഡോളി എന്ന അല്ലായിയാണ് ഈ രണ്ടാമത്തെ ഖാലി. 49 കാരനായ ഇദ്ദേഹത്തിന് 6 അടി 8 ഇഞ്ച് ഉയരമുണ്ട്. ഏകദേശം 150 കിലോ ഭാരവുമുണ്ട്. ജിതന്‍ ഒരു സമയം ഏകദേശം 2-3 കിലോ അരി കഴിക്കാന്‍ കഴിയുമെന്നാണ് വീട്ടുകാര്‍ പറയുന്നത്. ദിവസേന 2 മുതല്‍ 3 കിലോ വരെ മാംസമോ മത്സ്യമോ, ഉച്ചഭക്ഷണ സമയത്ത് മുപ്പതിലധികം മുട്ടകളൊ ഇദ്ദേഹത്തിന് ആവശ്യമാണ്. വെറ്റില കര്‍ഷകനാണ് ജിതന്‍ എന്ന അല്ലായി. ആസാമിന്റെ സ്വന്തം ഖാലി എന്നാണ്…
Read Moreസമൂഹ മാധ്യമങ്ങളില്‍ എട്ടു ദശലക്ഷത്തോളം ഫോളോവേഴ്സ്! സ്രാവിനെ കറിവെച്ചു തിന്നു ചൈനീസ് വ്ളോഗര്‍ യുവതി; പ്രതിഷേധം ശക്തം
അടുത്തിടെ നമ്മുടെ നാട്ടില്‍ ഒരു യൂട്യൂബര്‍ മയിലിനെ കഴിക്കാന്‍ ഒരുങ്ങിയ വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ മയിലിനെ താന്‍ കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന യൂട്യൂബറിന്റെ വെളിപ്പെടുത്തലോടെ ആ സംഭവം കെട്ടടങ്ങി. ഇപ്പോളിതാ വംശ നാശ ഭീഷണി നേരിടുന്ന വിഭാഗത്തിലുള്ള വലിയ വെളുത്ത സ്രാവിനെ കറിവച്ചു തിന്ന വ്ളോഗറുടെ വാര്‍ത്ത ചെെനയില്‍ നിന്നെത്തുന്നുണ്ട്. ടിസി എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന യുവതിയാണ് ഈ കടും കൈ ചെയ്തത്. വലിയ വെള്ള സ്രാവുകൾ ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ സംരക്ഷിക്കേണ്ട ഇനങ്ങളുടെ പട്ടികയില്‍ പെടുത്തിയ ഒന്നാണ്. സമൂഹ മാധ്യമങ്ങളില്‍ എട്ടു ദശലക്ഷത്തോളം ഫോളോവേഴ്സുള്ള യുവതി ജൂലൈ പകുതിയോടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സ്രാവിനെ കഴിക്കുന്നതുള്ളത്. “ഇത് മോശമായി തോന്നാം, പക്ഷേ അതിന്റെ മാംസം ശരിക്കും വളരെ മൃദുലമാണ്’ എന്നൊരു കമന്റോടെയാണ് യുവതി വീഡിയോ പോസ്റ്റ്…
Read More