വയറു വേദനയുമായി തന്നെ സമീപിച്ച ഒരു രോഗിയുടെ എക്സറേ റിസല്‍ട്ട് കണ്ട് ഞെട്ടിയിരുന്നു രാജസ്ഥാനിലെ ഒരു ഡോക്ടര്‍. ഒരു രൂപയുടെ 63 തുട്ടുകളാണ് രോഗിയുടെ വയറ്റില്‍ ഉണ്ടായിരുന്നത്. രാജസ്ഥാനിലെ ജോഥ്പൂരിലെ എംഡിഎം ആശുപത്രിയിലാണ് സംഭവം. തനിക്ക് കഠിനമായ വയറുവേദനയാണെന്ന് പരാതിപ്പെട്ടാണ് കഴിഞ്ഞ മാസം 27ന് 36 കാരനായ രോഗി ആശുപത്രിയിലെത്തിയത്. വിദഗ്ധ പരിശോധനയിലാണ് നാണയങ്ങള്‍ വയറ്റിലുള്ളത് തെളിഞ്ഞത്. വിഷാദ രോഗം നിമിത്തം ഇയാള്‍ നാണയങ്ങള്‍ വിഴുങ്ങിയതായിരുന്നു. ഏതായാലും എന്‍ഡോസ്കോപ്പിക് രീതിയുടെ സഹായത്തോടെ രണ്ടുദിവസത്തെ പരിശ്രമത്തിനൊടുവില്‍ ഡോക്ടര്‍മാര്‍ നാണയങ്ങള്‍ നീക്കം ചെയ്തു. ഡോക്ടര്‍ നരേന്ദ്ര ഭാര്‍ഗവിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഏതായാലും രോഗി അപകടനില തരണം ചെയ്തെന്നും മനോരോഗ ചികിത്സകൂടി തേടാന്‍ രോഗിയോട് താന്‍ പറഞ്ഞതായും ഡോക്ടര്‍ ഭാര്‍ഗവ് കൂട്ടിച്ചേര്‍ത്തു.
Read MoreDay: August 2, 2022
സല്മാന് ഖാനും പിതാവിനും വധഭീഷണി കത്തുകള്‍! സല്മാന് ഖാന് തോക്ക് ലൈസന്‍സ് അനുവദിച്ചു
മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്മാന് ഖാന് സ്വയം രക്ഷക്കായി തോക്ക് ലൈസന്‍സ് അനുവദിച്ചു. കഴിഞ്ഞ മാസം സല്മാന് ഖാനും പിതാവിനും വധഭീഷണി കത്തുകള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് താരം ജൂലൈ 22ന് പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍കറെ കണ്ടു തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത്. പിന്നാലെ തോക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടിപകള്‍ പൂര്‍ത്തികരിച്ചു മുംബൈ പോലീസ് താരത്തിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് അനുവദിച്ചത്.
Read Moreആശുപത്രിയിലെത്തിച്ചുവെങ്കിലും..! സ്കേറ്റിംഗ് ബോർഡിൽ കാഷ്മീരിലേക്ക് പോയ മലയാളി അപകടത്തിൽ മരിച്ചു
ചണ്ഡീഗഡ്: സ്കേറ്റിംഗ് ബോർഡിൽ കന്യാകുമാരിയിൽ നിന്നും കാഷ്മീരിലേക്ക് പുറപ്പെട്ട അനസ് ഹാജസ് അപകടത്തിൽ മരിച്ചു. ഹരിയാനയിൽ വച്ച് ട്രക്കിടിച്ചാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അനസിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശിയാണ് അനസ്. 2022 മേയ് 29നാണ് അനസ് കന്യാകുമാരിയിൽനിന്ന് യാത്ര തുടങ്ങിയത്. സ്കേറ്റിംഗ് ബോർഡിൽ മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എല്ലാം പിന്നിട്ടാണ് ഹരിയാനയിലെത്തിയത്.
Read Moreഅപൂര്‍വ സഹോദരങ്ങള്‍ ! ഒരു കുടുംബത്തിലെ നാല് സഹോദരങ്ങളും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ;സന്തോഷത്താല്‍ കണ്ണു നിറഞ്ഞ് പിതാവ്
ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ചിലെ ഒരു കുടുംബത്തിലെ നാലു സഹോദരങ്ങളെ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്നുതന്നെ വിളിക്കണം. ഈ സഹോദരങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. നാലുപേരും യുപിഎസ്സി എക്സാം എന്ന കടമ്പ കടന്ന് സിവില്‍ സര്‍വീസ് കരസ്ഥമാക്കിയവരാണ്. അനില്‍ പ്രകാശ് മിശ്രയെന്ന മുന്‍ ഗ്രാമീണ്‍ ബാങ്ക് മാനേജറുടെ മക്കളാണ് നാലുപേരും. നന്നായി പഠിക്കണമെന്ന അച്ഛന്റെ ആഗ്രഹമാണ് മക്കള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പദവി സ്വന്തമാക്കി കൊണ്ട് സഫലമാക്കിയിരിക്കുന്നത്. അനില്‍ പ്രകാശ് മിശ്രയ്ക്ക് നാല് മക്കളാണുളളത് രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളും. ഏത് കഷ്ടപ്പാടിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നേടി കൊടുക്കണമെന്ന് അനില്‍ പ്രകാശിന് വാശിയായിരുന്നു. കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്കുന്നതില് ഞാന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അവര്‍ക്ക് നല്ല ജോലി കിട്ടുകയാണ് എനിക്ക് വേണ്ടതെന്നാണ് അനില്‍ പ്രകാശ് മിശ്ര പറയുന്നത്. അങ്ങനെയാണ് നാല് മക്കളും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടുന്നത്.…
Read Moreലേശം തൊലിക്കട്ടി കൂടുതലുണ്ട്..! ഇത്രയും പ്രശ്നമാവുമെന്ന് അന്ന് താന്‍ ചിന്തിച്ചിരുന്നില്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി അനിഖ സുരേന്ദ്രന്
വളരെ ചെറുപ്രായത്തിൽത്തന്നെ വെള്ളിത്തിരയിലെത്തിയ താരമാണ് അനിഖ സുരേന്ദ്രന്. മമ്മൂട്ടി, മോഹന്‍ലാല്‍, അജിത്ത് തുടങ്ങി മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍താരങ്ങളുടെ മകളുടെ വേഷത്തിലാണ് അനിഖ കൂടുതലായും അഭിനയിച്ചിട്ടുള്ളത്. അടുത്തയിടെ സോഷ്യല്‍ മീഡിയ പേജുകളെക്കുറിച്ച് നടി പറഞ്ഞ കാര്യം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നതൊക്കെ അമ്മാവന്മാരല്ലേ എന്നാണ് ഒരു അഭിമുഖത്തില്‍ അനിഖ പറഞ്ഞത്. ഇതു വിവാദമായി മാറി. എന്നാല്‍ ഇത്രയും പ്രശ്നമാവുമെന്ന് അന്ന് താന്‍ ചിന്തിച്ചിരുന്നില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ… “ഇത്രയും വിവാദമാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കാരണം എന്റെ ചുറ്റിലുമുള്ള എല്ലാവരും പറയുന്ന ഡയലോഗാണിത്. അത് ഇന്റര്‍വ്യൂവില്‍ പറഞ്ഞു എന്നേയുള്ളു. ഫേസ്ബുക്ക് കുറച്ചൂടി വായനയെ ഇഷ്ടപ്പെടുന്നവരാണ് നോക്കുന്നത്. കുറച്ച് മുന്നേയുള്ള ആപ്പാണ് ഫേസ്ബുക്ക്. ആ സമയത്തുള്ളവരാണ് അതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇന്‍സ്റ്റാഗ്രാം അതിന് ശേഷമാണ് സജീവമാവുന്നത്. അത് ഇപ്പോഴുള്ളവര്‍ ഉപയോഗിക്കുന്നു. ഞങ്ങള്‍ വയസാവുമ്പോള്‍ അതും ഇതുപോലെ…
Read Moreഐഎസ് ഭീകരന് ലക്ഷ്യമിട്ടത് പത്മനാഭ സ്വാമി ക്ഷേത്രവും പാങ്ങോട് സൈനിക കേന്ദ്രവും ! വട്ടിയൂര്‍ക്കാവില്‍ രണ്ടാം ഭാര്യയുടെ വീട്; തിരുവനന്തപുരത്തെ ഭീകരസാന്നിദ്ധ്യം സംസ്ഥാനത്തെ ഞെട്ടിക്കുമ്പോള്‍…
തമിഴ്നാട്ടില്‍ ഐഎസ് ഭീകരന് പിടിയിലായതിനെത്തുടര്‍ന്ന് പുറത്തു വരുന്ന വിവരങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നത്. തിരുവനന്തപുരം ഭീകരുടെ ലക്ഷ്യ സ്ഥാനവും സുരക്ഷിത കേന്ദ്രവുമാണെന്നതിന് വ്യക്തമായ തെളിവുകളാണ് കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റെയ്ഡില്‍ ലഭിച്ചത്. തമിഴ്നാട്ടില്‍ പിടിയിലായ കോളജ് വിദ്യാര്‍ത്ഥി മീര്‍ അനസ് അലിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് എന്‍.ഐ.എ കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തിയത്. ജയില്‍ കിടക്കുന്ന ഭീകരന് തമിഴ്നാട് സ്വദേശി സാദിഖ് ബാഷ താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവിലെ വീട്ടിലാണ് പ്രധാനമായും തെരച്ചില്‍ നടത്തിയത്. സാദിഖ് ബാഷയുടെ വട്ടിയൂര്‍ക്കാവ് തോപ്പുമുക്കിലെ ഭാര്യാഗൃഹത്തില്‍ നടത്തിയ റെയ്ഡില്‍ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, ഹാര്‍ഡ് ഡിസ്ക്, സിം എന്നിവ കണ്ടെടുത്തു. സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂര്‍കാവില്‍ രണ്ടാം ഭാര്യ സുനിത സുറുമിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നു എന്നാണ് വ്യക്തമാകുന്നത്. പരിശോധന നടത്തിയതിനെക്കുറിച്ചും നിരവധി…
Read Moreഎന്റെ മാനസിക നില തകര്‍ന്നു നില്‍ക്കുകയാണ്! സുഹൃത്തിന്റെ കൂടെയുള്ള ഒരു ഫോട്ടോ ഇട്ടാൽ അതിനർഥം ഞങ്ങൾ ഒരുമിച്ചാണ് എന്നല്ല; രഞ്ജിനി ജോസ്
സമൂഹമാധ്യമത്തിലൂടെ നേരിടുന്ന സൈബര്‍ അക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്. ഒരു സുഹൃത്തിനൊപ്പം ഫോട്ടോ ഇട്ടാല്‍ പിന്നെ വരുന്നത് താന്‍ അവരുമായി ബന്ധത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവുകയാണെന്നും തരത്തിലുള്ള വാര്‍ത്തകളാണ്. എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നവര്‍ക്കെതിരെ നിയമങ്ങള്‍ കൊണ്ടുവരണമെന്നും ഗായിക ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിലൂടെയാണ് താരം പ്രതികരണം നടത്തിയത്. രഞ്ജിനിയുടെ വാക്കുകള്‍ നമ്മളെല്ലാവരും മനുഷ്യരാണ്. എന്റെ മാനസിക നില തകര്‍ന്നു നില്‍ക്കുകയാണ്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നതിനാലാണ് ഈ വീഡിയോ. ഞങ്ങളും നിങ്ങളെപോലെ തന്ന ജോലി ചെയ്യുന്നവരാണ്. മാതാപിതാക്കളും സുഹൃത്തുക്കളുമുള്ളവരാണ്. ഒരിക്കലും എന്റെ സ്വകാര്യത പുറത്തുകൊണ്ടുവരാന്‍ ഇഷ്ടപെടാത്ത ആളാണ് ഞാന്‍. എന്നാല്‍ കുറേക്കാലമായി എന്നെ തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണ്. ഒരു ആണിന്റെ കൂടെ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാല്‍ ഞാന്‍ പിന്നെ അയാളുടെ കൂടെയാണെന്നും അയാളെ കല്ല്യാണം കഴിക്കാന്‍ പോവുകയാണെന്നും പറയുന്നു. സ്വന്തം ചേച്ചിയെപോലെ…
Read Moreമമ്മൂട്ടിയെ കാണാന്‍ വേണ്ടി തടിച്ചുകൂടി! ഈ റോഡ് നമ്മള് കാരണം ബ്ലോക്കാണ്, എത്രയും പെട്ടന്ന് പരിപാടി തീർക്കണം! മമ്മൂട്ടി
മമ്മൂട്ടിയെ കാണാന്‍ വേണ്ടി തടിച്ചുകൂടിയ ജനസാഗരത്തെയാണ് ഞായറാഴ്ച ഹരിപ്പാട് കണ്ടത്. ഹരിപ്പാട് പുതിയതായി ആരംഭിക്കുന്ന വസ്ത്രസ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ താരത്തെ കാണാനായി നൂറുകണക്കിനാളുകളാണ് ഒരുമിച്ച് കൂടിയത്. സ്ഥാപനപരിസരവും റോഡും ജനസാഗരമായതോടെ ഗതാഗതം സ്തംഭിച്ചു. ഒടുവില്‍ ആളുകളെ നിയന്ത്രിക്കാന്‍ മമ്മൂട്ടി തന്നെ ഇടപെട്ടതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം. മമ്മൂട്ടിയുടെ വാക്കുകള്‍. മമ്മൂട്ടിയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തല, ആലപ്പുഴ എംപി എ.എം.ആരിഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Read Moreപോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം, ഓണ്‍ലൈൻ തട്ടിപ്പ്! യുവാവ് പോലീസ് പിടിയിൽ
കോട്ടയം: പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. കൂത്താട്ടുകുളം മണ്ണത്തൂർ പെരിങ്ങാട്ടുപറന്പിൽ നിമിൻ ജോർജ് സന്തോഷി (22)നെ യാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരുടെ പേരും പദവിയും ഉപയോഗിച്ച് ഫ്ലിപ്കാർട്ട് വഴി തട്ടിപ്പ് നടത്തിയത്. ഇയാൾ വ്യാജ പേരിൽ ആരക്കുന്നത്തുള്ള ആശുപത്രിയുടെ വിലാസത്തിൽ ഫ്ലിപ്കാർട്ടിൽ നിന്ന് 1,84,000 രൂപ വിലമതിക്കുന്ന കാമറ ഓർഡർ ചെയ്തു വാങ്ങിയശേഷം സിഐ ഓഫ് പോലീസ് മണർകാട് എന്ന വ്യാജ പേര് ഉപയോഗിച്ച് ഓർഡർ കാൻസൽ ചെയ്യുകയും തുടർന്ന് ഡെലിവറി റിട്ടേണ്‍ എടുക്കാൻ വന്ന സമയത്ത് ഇയാൾ വാങ്ങിയ കാമറക്ക് പകരം വിലകുറഞ്ഞ ഉപയോഗശൂന്യമായ സമാന രീതിയിലുള്ള കാമറ തിരികെ നൽകുകയുമായിരുന്നു. ഇതിനെ തുടർന്ന് ഡെലിവറി ഏജന്റിന് സംശയം തോന്നുകയും പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.…
Read Moreഐശ്വര്യം വരാന്‍ വീട്ടില്‍ കഞ്ചാവ് ചെടി നട്ട ഗായകന് കുടുങ്ങി ! പാലക്കാട് നടന്ന സംഭവം ഇങ്ങനെ…
മന്ത്രവാദിയുടെ വാക്കുകേട്ട് വീട്ടില്‍ ഐശ്വര്യം വരാന്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗായകന് കുടുങ്ങി. അഗളി സ്വദേശിയും തമിഴ് പിന്നണി ഗായകനുമായ രാധാകൃഷ്ണനെയാണ് പാലക്കാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. അട്ടപ്പാടിയിലെ വീടിന് പിന്നിലായി ഗ്രോബാഗില്‍ തഴച്ചുവളരുകയായിരുന്ന 20 കഞ്ചാവ് ചെടികളും കണ്ടെടുത്തു. മൂന്ന് തമിഴ്സിനിമകളില്‍ പിന്നണി പാടിയ ആളാണ് രാധാകൃഷ്ണന്. നന്നായി കവിതയെഴുതുകയും ഈണത്തില്‍ ചൊല്ലുകയും ചെയ്യുന്ന രാധാകൃഷ്ണന്റെ വ്യക്തിജീവിതത്തില്‍ അടുത്തിടെ അല്‍പ്പം അസ്വാരസ്യമുണ്ടായി. ഇതിന് പരിഹാരമായാണ് തമിഴ്നാട്ടിലെ സിദ്ധന് കഞ്ചാവ് ചെടി വളര്‍ത്താന്‍ ഉപദേശിച്ചത്. ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് പ്രശ്നപരിഹാരമുണ്ടാകുന്നതിനൊപ്പം ഐശ്വര്യം നാള്‍ക്കുനാള്‍ കൂടുമെന്നും മന്ത്രവാദി വിശ്വസിപ്പിച്ചു. ഉപദേശം അതേമട്ടില്‍ ഏറ്റെടുത്ത രാധാകൃഷ്ണന് പച്ചക്കറിക്ക് പകരം ഗ്രോബാഗില്‍ കഞ്ചാവ് വിത്ത് പാകി. വളക്കൂറുള്ള മണ്ണില്‍ മുളപൊട്ടിയതോടെ ചെടികള്‍ വേരുറപ്പിച്ച് നന്നായി തഴച്ചു വളര്‍ന്നു. ഐശ്യര്യം തിരികെക്കിട്ടുന്നതിന്റെ ചില ലക്ഷണങ്ങളൊക്കെ ജീവിതത്തിലുണ്ടായി. എന്നാല്‍ ഇക്കാര്യം ആരോ…
Read More