സ്വന്തം ലേഖകന്‍കോഴിക്കോട്: വ്ളോഗറും ആല്‍ബം നടിയുമായ കോഴിക്കോട് കാക്കൂരിലെ റിഫ മെഹ്നു ദുബായിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പോക്സോ കേസില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍. പതിനേഴ്് വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച് പീഡിപ്പിച്ചതിനാണ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കാക്കൂര്‍ സിഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാസര്‍ഗോഡു നിന്നാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. പിതാവ് പാവണ്ടൂര്‍ ഈന്താട് അമ്പലപ്പറമ്പില്‍ റാഷിദ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ജനുവരി അവസാനമാണ് റിഫ നാട്ടില്‍നിന്ന് ദുബായിലേക്ക് പോയത്. ദുബായ് കാരാമയില്‍ ഒരു പര്‍ദ ഷോപ്പിലായിരുന്നു ജോലി. തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ദിവസം റിഫ നാട്ടിലേക്ക് വിളിച്ച് രണ്ടര വയസുള്ള മകനുമായും…
Read MoreDay: August 4, 2022
കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടി; ആശങ്ക ഒഴിയാതെ പടിഞ്ഞാറൻ മേഖല; വൈക്കത്ത് 500 കുടുംബങ്ങൾ വെള്ളക്കെട്ടിൽ
കുമരകം: മഴ ശമിച്ചിട്ടും ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉയർത്തുന്നു.ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽനിന്ന് ഇറങ്ങിത്തുടങ്ങിയ വെള്ളം പടിഞ്ഞാറൻ മേഖലയിലേക്ക് ഒഴുകിയെത്തുകയാണ്. ഡാമുകളുടെ ഷട്ടറുകൾ അടയ്ക്കാത്തതിനാൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തിയായി തുടരുന്നു. പടിഞ്ഞാറൻ മേഖലയിൽ പെയ്ത്തുവെള്ളം ഒഴുകിയെത്തി വീടുകളിൽ വെള്ളം കയറിത്തുടങ്ങിയതിനാൽ ദുരിതാശ്വാസ ക്യാന്പുകളും സജ്ജമായിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. വലിയ കൃഷിനാശവും വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.നെൽകൃഷി ചെയ്ത കർഷകരാണ് ഭീതിയിൽ കഴിയുന്നത്. മുൻ വർഷങ്ങളിലെ പ്രളയം പ്രതിസന്ധി സൃഷ്ടിച്ച കർഷകർ ഏറെ പ്രതീക്ഷയോടെയാണ് ഇത്തണ വിരിപ്പുകൃഷി ഇറക്കിയിരിക്കുന്നത്. പടിഞ്ഞാറൻ മേഖലകളിൽ പ്രധാന നിരത്തുകളിലും ഗ്രാമ പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. കോട്ടയം – കുമരകം റോഡിലും തിരുവാർപ്പ് റോഡിലും വെള്ളം കയറി. മഴ കുറഞ്ഞെങ്കിലും ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ജലനിരപ്പ് താഴുന്പോൾ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പുയരുന്നതാണ് മുൻകാലങ്ങളിലെ…
Read Moreയുവതിയെ തട്ടിക്കൊണ്ടു പോയി പതിനഞ്ചംഗ സംഘം ! കുടുംബാംഗങ്ങളെ കത്തികാട്ടി ഭീഷണിപ്പെടുത്തി; ഒടുവില്‍ സംഭവിച്ചത്…
യുവതിയെ തട്ടിക്കൊണ്ടുപോയ 15 അംഗ സംഘം പിടിയില്‍. തമിഴ്നാട്ടിലെ മയിലാടും തുറെയില് ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. യുവതിയുടെ വീട്ടില്‍ നിന്നുമാണ് പ്രതികള്‍ ഇവരെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 15 പേര് യുവതിയുടെ വീടിന്റെ മുന്‍ വശത്തെ ഗേറ്റ് തകര്‍ത്ത് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. സംഭവം നടന്ന രാത്രി തന്നെ പോലീസ് പ്രതികളെ പിടികൂടുകയും യുവതിയെ രക്ഷപെടുത്തുകയും ചെയ്തു. പ്രതികളിലൊരാളായ വിഘ്നേശ്വരന് യുവതിയുമായി സൗഹൃദ്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിഘ്നേശ്വരന് തന്നെ ശല്യം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തെ മൈലാഡുംതുറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വിഘ്നേശ്വരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി താക്കീത് നല്കി വിട്ടയച്ചു. ജൂലൈ 12-ാം തീയതിയും ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം…
Read Moreനിറയുന്ന ആശങ്ക… ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 134.90 അടി
തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവലായ 2375.53 അടിയിലെത്തിയതിനെ തുടർന്നാണ് നടപടി. ഇതോടൊപ്പം ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിൽ കെഎസ്ഇബിയുടെ കണ്ട്രോൾ റൂമും തുറന്നു. ജലനിരപ്പ് 2381.53 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും 2382.53 അടിയിലെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 2376 അടിയാണ്. സംഭരണ ശേഷിയുടെ 69.56 ശതമാനമാണിത്. പദ്ധതി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മുല്ലപ്പെരിയാറിൽജലനിരപ്പ് 134.90 അടിതൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.90 അടിയിലെത്തി. മുല്ലപ്പെരിയാറിൽ നിന്നു കൊണ്ടുപോകുന്ന വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 70 അടിക്ക് മുകളിലെത്തിയതോടെ ഷട്ടറുകൾ തുറന്നു. ഏഴു ഷട്ടറുകൾ തുറന്ന് സെക്കന്റിൽ 1190 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്.
Read Moreമാന്യമായവസ്ത്രധാരണവും കൂടെ സ്ത്രീയുമുണ്ടെങ്കിൽ പിന്നെ എല്ലാം സുരക്ഷിതമാണ് സാറേ; സ്ത്രീകളെ മറയാക്കി ലഹരിക്കടത്ത്: ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി നാലുപേർ പിടിയിൽ
തൃശൂർ: മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഒരു കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടു സ്ത്രീകളുൾപ്പെടെ നാലു പേർ തൃശൂരിൽ അറസ്റ്റിൽ. അകലാട് കൊട്ടിലിൽ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടിൽ സഫീന (32), പട്ടാന്പി തേലോത്ത് വീട്ടിൽ മുഹമ്മദ് (69), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40) എന്നിവരെയാണു തൃശൂർ സിറ്റി പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും ടൗണ്‍ ഈസ്റ്റ് പോലീസും ചേർന്ന് അറസ്റ്റ്ചെയ്തത്. ആന്ധ്രപ്രദേശിൽനിന്നു കടത്തിക്കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി തെക്കേ ഗോപുരനടയിലാണ് ഇവർ പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് അറസ്റ്റ്. പരിശോധനയിൽ ഒരു കിലോഗ്രാം ഹാഷിഷ് ഓയിൽ ഇവരിൽനിന്നു കണ്ടെടുത്തു. സംഘത്തിലെ അഷ്റഫ് ആണു പ്രധാനിയെന്നു പോലീസ് പറഞ്ഞു. ഇവർ നേരത്തെയും പലതവണ ഹാഷിഷ് ഓയിലും കഞ്ചാവും ആന്ധ്രയിൽ നിന്നെത്തിച്ച് ചാവക്കാട്, വടക്കേക്കാട് പ്രദേശങ്ങളിലും എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും വില്പന…
Read Moreസൗജന്യങ്ങൾക്ക് പിടിവീഴുന്നു; തെരഞ്ഞെടുപ്പുകാല സൗജന്യങ്ങൾ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നു സുപ്രീംകോടതി
സെബി മാത്യുന്യൂഡൽഹി: തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാർട്ടികൾ വോട്ടർമാർക്ക് യുക്തിരഹിതമായ സൗജന്യങ്ങൾ നൽകുന്നത് ഗുരുതര സാന്പത്തിക പ്രശ്നമാണെന്നും ഇത് പരിശോധിക്കാൻ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി. നീതി ആയോഗ്, ധനകാര്യ കമ്മീഷൻ, ലോ കമ്മീഷൻ, റിസർവ് ബാങ്ക്, ഭരണ-പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ഉന്നത സമിതി രൂപീകരിക്കണമെന്നും നിർദേശിച്ചു. സമിതിയുടെ രൂപീകരണം സംബന്ധിച്ചു പരാതിക്കാരനും കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും ഏഴു ദിവസത്തിനുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കണം. തെരഞ്ഞെടുപ്പു കാലത്തെ സൗജന്യങ്ങൾ നിർത്തലാക്കുന്നതു സംബന്ധിച്ച് പാർലമെന്റിൽ ഫലപ്രദമായ ചർച്ച നടക്കുമെന്ന കാര്യത്തിൽ സംശയമുണ്ട്. ഒറ്റ രാഷ്ട്രീയ പാർട്ടി പോലും ഈ സൗജന്യങ്ങൾ നിർത്തലാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് എൻ.വി. രമണ വാക്കാൽ നിരീക്ഷിച്ചു. തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാർട്ടികൾ വോട്ടർമാർക്കു നൽകുന്ന സൗജന്യങ്ങൾ വലിയ സാന്പത്തിക ദുരന്തത്തിനു വഴിയൊരുക്കുമെന്നാണ് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച കോടതിയിൽ വ്യക്തമാക്കിയത്. സൗജന്യങ്ങൾ നൽകുന്നത് വോട്ടർമാരുടെ തീരുമാനത്തെ…
Read Moreബിരിയാണി പരിപാടി വേണ്ട..! സ്കൂളിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ വിലക്ക്; ക്ലാസ് സമയത്തു കുട്ടികളെ മറ്റു പരിപാടികൾക്കു കൊണ്ടുപോകരുത്
തിരുവനന്തപുരം: സ്കൂൾ കാന്പസിലും ക്ലാസ് റൂമുകളിലും കുട്ടികൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കൊറോണാ വ്യാപനത്തിനുശേഷം സ്കൂളുകൾ നേരിട്ട് അധ്യയനം നടത്തുന്നതിനാൽ മൊബൈൽ ഫോണുകൾ സ്കൂളുകളിലേക്ക് കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ല. അതുകൊണ്ടാണ് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. സ്കൂളിലേക്കു വരുന്പോൾ മൊബൈൽ ഫോണ്‍ കൊണ്ടുവരരുതെന്ന സർക്കുലർ നിലവിലുണ്ട്. ഈ സർക്കുലർ നിലനിൽക്കും. ക്ലാസ് സമയത്ത് സ്കൂൾ വിദ്യാർഥികളെ മറ്റു പരിപാടികൾക്ക് കൊണ്ടുപോകുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തി. കുട്ടികളെ കാണികളാക്കി മാറ്റിക്കൊണ്ട് പല ചടങ്ങുകളും സ്കൂളിനകത്തും പുറത്തും സംഘടിപ്പിക്കപ്പെടുന്നുണ്ട്. വിവിധ സർക്കാർ ഏജൻസികൾ എൻജിഒകൾ തുടങ്ങിയവ സംഘടിപ്പിക്കുന്ന പല ചടങ്ങുകളും കുട്ടികളുടെ അധ്യയനസമയത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളും നിലവിലുണ്ട്. പഠന, പഠനാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മറ്റൊരു പരിപാടികൾക്കും കുട്ടികളുടെ അധ്യയന സമയം കവർന്നെടുക്കുന്ന വിധത്തിൽ അനുമതി നൽകില്ലെന്നു മന്ത്രി ശിവൻകുട്ടി പറഞ്ഞു.
Read MoreOnline dating services to Meet Latina Singles
Trying to find a web dating internet site to meet Latina singles can be overwhelming. You can choose from a number of sites, based on a features. Many offer a free membership, while others require you to spend on their offerings. You should consider your personal preferences before choosing a person. You should also remember that online dating can be not like real world dating. While it can be fun, this may also take a lot of time to get to know a person. You may even find that you’re…
Read More