കോഴിക്കോട് വെള്ളിമാടുകുന്ന് പോക്സോ കേസ് അതിജീവിതകളെ പാര്‍പ്പിക്കുന്ന എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് നഗരത്തില്‍ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആണ് പെണ്‍കുട്ടികളെ എന്‍ട്രി ഹോമില്‍നിന്ന് കാണാതായത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വക്കേറ്റ് പി അബ്ദുല്‍ നാസര്‍ പറഞ്ഞിരുന്നു. സാമൂഹ്യനീതി കോംപ്ലക്സിലെ സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ കളക്ടറോട് ഈയടുത്ത ദിവസം പോലും സംസാരിച്ചിരുന്നെന്നും സി ഡബ്ള്യു സി ചെയര്മാന് മാധ്യമങ്ങളോട് പറഞ്ഞു. എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ രണ്ടു പെണ്‍കുട്ടികളും കോഴിക്കോട് സ്വദേശികളാണെന്ന് മെഡിക്കല്‍ കോളജ് പോലീസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ…
Read MoreDay: August 4, 2022
മത്സ്യഫെഡിൽ വൻതുക തിരിമറി നടത്തിയ കേസ്: ഒളിവിലായിരുന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ; അന്തിപച്ച വരുമാനത്തിൽ നിന്ന് തട്ടിയത് 94 ലക്ഷം രൂപ
കൊല്ലം :മത്സ്യഫെഡിന്റെ അന്തിപച്ചയിൽ നിന്നു ലഭിച്ചിരുന്ന വരുമാനത്തിൽ നിന്ന് 94 ലക്ഷം രൂപാ തിരിമറി നടത്തിയ കേസിൽ ഒളിവിൽപോയ ഉദ്യോഗസ്ഥൻ പിടിയിൽ. മത്സ്യഫെഡ് ജൂനിയർ അസിസ്റ്റന്റ് കരുനാഗപ്പള്ളി ആദിനാട് തെക്ക് കരിച്ചാഴി ചിറയിൽ വീട്ടിൽ അനിമോൻ(46) ആണ് പോലീസ് പിടിയിലായത്. ശക്തികുളങ്ങരയിലെ പ്രീ പ്രോസസിങ് സെന്ററിൽ ജൂനിയർ അസിസ്റ്റന്റായി ജോലി നോക്കി വരുകയായിരുന്നു പ്രതി. കഴിഞ്ഞ വർഷം ജനുവരി മാസം മുതൽ സെപ്റ്റംബർ മാസം വരെ ഫിഷറീസ് വകുപ്പിന്റെ അന്തിപച്ച വാഹനത്തിൽ നിന്നും ലഭിച്ച വിറ്റുവരവ് തുക കുറച്ചു കാണിച്ചാണ് ഇയാളും സഹായിയായ ഒന്നാം പ്രതി മഹേഷും 94 ലക്ഷം രൂപ തിരിമറി നടത്തിയത്. ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് ഭീമമായ തുക തട്ടിപ്പ് നടത്തിയതായി മനസിലാകുന്നത്.ശക്തികുളങ്ങര പ്രീ പ്രോസസിങ് സെന്റർ മാനേജർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്ട്രർ ചെയ്തറിഞ്ഞ് പ്രതികൾ രണ്ടു പേരും ഒളിവിൽ പോകുകയായിരുന്നു. പിന്നീട്…
Read Moreനടിയെ ആക്രമിച്ച കേസ്; കോടതി മാറ്റത്തിനെതിരേ അതിജീവിത ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിലവിൽ സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിചാരണ നടത്തിയാൽ നീതി കിട്ടില്ലെന്നും അതിജീവിത. കേസിന്റെ വിചാരണ നടപടികൾ പ്രത്യേക സിബിഐ കോടതിയിൽനിന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നാണ് അതിജീവിതയുടെ ആവശ്യം. ഇതുസംബന്ധിച്ച് അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകി.സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിയെക്കൊണ്ടോ വിചാരണ നടത്തണമെന്നാണ് അതിജീവിതയുടെ അപേക്ഷയിലുള്ളത്. ജഡ്ജി ഹണി എം. വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് കേസിന്റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം. വർഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി…
Read Moreപിങ്ക് പോലീസ് അപമാനിച്ച സംഭവം; സർക്കാരിന്റെ അപ്പീൽ വീണ്ടും കോടതിയിൽ
കൊച്ചി: ആറ്റിങ്ങലിൽ എട്ട് വയസുകാരിയെയും പിതാവിനെയും പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പിങ്ക് പോലീസ് ഉദ്യോഗസ്ഥയിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കി പെണ്‍കുട്ടിക്ക് നൽകാൻ ആഭ്യന്തര വകുപ്പ് രണ്ടാഴ്ച മുൻപ് ഉത്തരവിറക്കിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.പോലീസ് ഉദ്യോഗസ്ഥയായ രജിതയിൽനിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25,000 രൂപയും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സർക്കാരിന് ബാധ്യതയേൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ. പരാതിക്കാരിയായ കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.
Read Moreകിഫ്ബി മസാലബോണ്ട് കേസ്; തോമസ് ഐസക് 11-ന് ഹാജരാകണം; വീണ്ടും ഇഡിയുടെ നോട്ടീസ്
കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇഡി) ന്റെ നോട്ടീസ്. 11-ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായാണ് രണ്ടാം തവണയും ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലൈ 19-ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അദേഹം ഹാജരായില്ല. തപാലിൽ അയച്ച നോട്ടീസ് കിട്ടിയില്ലെന്നു പറഞ്ഞതിനെത്തുടർന്ന് ഇ-മെയിൽ മുഖാന്തരം ഇഡി നോട്ടീസ് നൽകി. മറ്റു ചില പരിപാടികൾ ഉള്ളതിനാൽ ഹാജരാകാനാവില്ലെന്നു തോമസ് ഐസക് മറുപടിയും നൽകിയിരുന്നു. കിഫ്ബി സിഇഒ, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എന്നിവർക്ക് രണ്ടു തവണ നോട്ടീസ് അയച്ചെങ്കിലും അവരും ഹാജരായില്ല. പിന്നീട് ഇഡി അതീവ രഹസ്യമായി ഇവരിൽ നിന്ന് മൊഴിയെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് തോമസ് ഐസക്കിനെയും വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
Read Moreവെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ… കന്നിയുത്തരവ് കുട്ടികൾക്കായി; കൈയടി നേടി ആലപ്പുഴ കളക്ടറുടെ പോസ്റ്റ്
ആലപ്പുഴ: ചുമതലയേറ്റ ശേഷം ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയുടെ ആദ്യ ഉത്തരവ് കുട്ടികൾക്കുവേണ്ടി! കനത്ത മഴയെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവാണ് ജില്ലാ കളക്ടർ ആദ്യം ഇറക്കിയത്. ഇതിനൊപ്പം കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട കുറിപ്പും ഇപ്പോൾ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. കളക്ടർ സ്നേഹത്തോടെ കുട്ടികൾക്കായി എഴുതിയ കുറിപ്പ് ലൈക്കും കമന്റും ഷെയറും ചെയ്ത് ആഘോഷമാക്കിയിരിക്കുകയാണ് ആലപ്പുഴക്കാർ. എഫ്ബി പോസ്റ്റിന്റെ പൂർണരൂപമിങ്ങനെ: പ്രിയ കുട്ടികളെ, ഞാൻ ആലപ്പുഴ ജില്ലയിൽ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞുകാണുമല്ലോ. എന്റെ ആദ്യ ഉത്തരവുതന്നെ നിങ്ങൾക്കു വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്. നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നു കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയിൽ നല്ല മഴയാണ്. എല്ലാവരും വീട്ടിൽതന്നെ ഇരിക്കണം. അച്ഛനമ്മമാർ ജോലിക്കു പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും…
Read Moreമഴ ശക്തമായി തുടരുന്നു; അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്; ഏഴു വരെ വ്യാപക മഴ; മലയോര മേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 8 ജില്ലകളിൽ ഇന്ന് റെഡ് അവർട്ട്; മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. തൃശൂരിൽ അതി തീവ്രമഴയ്ക്ക് സാധ്യത. മുന്നറിയിപ്പ് നൽകി കളക്ടർ കേരളത്തിനു മുകളിലെ അന്തരീക്ഷചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതാണ് സംസ്ഥാനത്ത് മഴ തുടരുന്നതിന്റെ കാരണം. ഈ മാസം ഏഴുവരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.അതേസമയം, ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ആളിയാര്‍ ഡാം തുറന്നു. ജലനിരപ്പ് 1047 അടി പിന്നിട്ടതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നത്. ഡാമില്‍ നിന്ന് 1170 ഘനയടി വെള്ളം പുറത്തേക്കൊഴുക്കും. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോര മേഖലകളില്‍ അതീവ…
Read Moreസെലിബ്രിറ്റി സ്റ്റാറ്റസുകള്‍ ഇത്രക്കും മനുഷ്യത്വമില്ലാതെ കാണിക്കുന്നതിനോട് വിയോജിപ്പ് തന്നെയാണ് ! ദുല്‍ഖറിനെതിരേ ദിയ സന…
മലയാളത്തിലെ യുവനടന്മാരില് പ്രമുഖനാണ് ദുല്‍ഖര്‍ സല്മാന്. മമ്മൂട്ടിയുടെ മകന് എന്ന ലേബല്‍ ആവശ്യമില്ലാതെ സ്വന്തം കഠിനാധ്വാനത്തിലൂടെ തിളങ്ങുന്ന താരമാണ് ഇദ്ദേഹം. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ബോളിവുഡിലും ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടന് ദുല്‍ഖര്‍ സല്‍മാനെ വിമര്‍ശിച്ച് രംഗത്തെയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം ദിയ സന. ദിയ സനയുടെ തുറന്നു പറച്ചിലുകളും അഭിപ്രായപ്രകടനങ്ങളും പലപ്പോഴും വിവാദമാകാറുണ്ടെന്നത് വസ്തുതയാണെന്നിരിക്കെ ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനെതിരേ രംഗത്തെത്തിയിരിക്കുകയാണ് താരം. വലിയൊരു ആള്‍ക്കൂട്ടത്തിനിടെ നടന് ദുല്‍ഖറിനൊപ്പം ഒരു ആരാധകന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതും മറ്റൊരാള്‍ വന്ന് തള്ളുന്നതുമായ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇയാള്‍ സെല്‍ഫിയെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതോടെ ദുല്‍ഖര്‍ പെട്ടെന്ന് തന്നെ മൊബൈലിനു മുന്നില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ അതിനിടെ മറ്റൊരാള്‍ വന്ന് ഫോട്ടോ എടുക്കാന്‍ വന്ന ആളിനെ നെഞ്ചത്ത് പിടിച്ച് ഉന്തുന്നുന്നത് വീഡിയോയില്‍ കാണാം. ”ഇത് കണ്ട് ദുല്‍ഖര്‍ ഉള്‍പ്പെടെ ഒരുപാട് മനുഷ്യര്‍ അവിടെ…
Read Moreശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്; കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന് ഒരു ന്യായവുമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത് ജനവികാരം കണക്കിലെടുത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കില്‍ അതില്‍ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എല്‍ഡിഎഫ് സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ അസഹിഷ്ണുതയില്ല. പത്രപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ നിയമം നിര്‍ബന്ധിച്ചതിനാലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. പിന്നീട് സര്‍വീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ കലക്ടറാക്കി. ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഎമ്മിനകത്തും എൽഡിഎഫിനകത്തും നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് ആ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ നിർബന്ധിതമായത്. എന്നാല്‍ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരകോലാഹലങ്ങള്‍ക്കു മുന്നില്‍ ഈ സര്‍ക്കാര്‍ മുട്ടുമടക്കുകയുമില്ല. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍…
Read Moreഅയാള്‍ ‘ആറാടുകയായിരുന്നു’ ! അയാളുടെ ശല്യം കാരണം 30 നമ്പറുകള്‍ വരെ ബ്ലോക്കാക്കിയെന്ന് നിത്യാ മേനന്…
തന്നെ നിരന്തരം ശല്യം ചെയ്തിരുന്ന യുവാവിന്റെ ശല്യം സഹിക്ക വയ്യാതെ 30 നമ്പരുകള്‍ വരെ ബ്ലോക്കാക്കിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നിത്യ മേനന്. സിനിമാ നിരൂപണം പറഞ്ഞ് സൈബര്‍ ഇടങ്ങളില്‍ വൈറലായ യുവാവാണ് തന്നെ ഏറെ കഷ്ടപ്പെടുത്തിയത് എന്നാണ് നിത്യ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. യുവാവിന്റെ ഭാഗത്ത് നിന്ന് സഹിക്കാന്‍ കഴിയാത്ത വിധം ശല്യമാണ് തനിക്കും മാതാപിതാക്കള്‍ക്കും ഉണ്ടായതെന്ന് നിത്യ തുറന്നു പറയുന്നു. 19(1) (എ) സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നല്കിയ വീഡിയോ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് നിത്യ ഇക്കാര്യം വെളിപ്പെടുത്തിയത്. നിത്യയുടെ വാക്കുകള്‍ ഇങ്ങനെ…പുള്ളി പറയുന്നത് വിശ്വസിക്കുന്നവരാണ് മണ്ടന്മാര്. കുറേ വര്‍ഷങ്ങളായി അയാള്‍ എന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പിന്നെ വൈറലായപ്പോള്‍ പബ്ലിക്കായി പറയാന്‍ തുടങ്ങി. ആറുവര്‍ഷത്തിന് മുകളിലായി ഇത്തരത്തില്‍ തുടരെ തുടരെ കഷ്ടപ്പെടുത്തുന്നു. ഞാന്‍ ആയതു കൊണ്ട് ക്ഷമിച്ചതാണ്. എല്ലാവരും…
Read More