പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവന്റെയൊരു പവറുണ്ട്..? ഓടിയടുത്തെത്തി പീലി വിരിച്ചൊരു നില്‍പ്പും കറക്കവുമാണ്. വന്നയാളുടെ കൈയില്‍ മൊബൈല്‍ ഫോണോ കാമറയോ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. അവനങ്ങ്ട് നിറഞ്ഞാടും..!!! ഫോട്ടോജനിക് മാത്രമല്ല ഇത്തിരി ഫോട്ടോഭ്രാന്തും കക്ഷിയ്ക്കുണ്ട്. അട്ടപ്പാടി മുള്ളി ഊരിലെത്താറുള്ള മയിലാണ് നമ്മുടെ കഥാനായകൻ. കോട്ടത്തറ- മുള്ളി റൂട്ടിൽ ചന്തക്കട എന്നൊരു പ്രദേശമുണ്ട്. മയിലൂരെന്നും ഇവിടം അറിയപ്പെടാറുണ്ട്. പേരിനെ അന്വർഥമാക്കുന്ന രീതിയിൽ മയിലുകളുടെ ബാഹുല്യമാണിവിടെ. മറ്റു മയിലുകളെ പോലെയൊന്നുമല്ല നമ്മുടെ കഥാനായകൻ. കക്ഷിയ്ക്കു മനുഷ്യരോടാണ് ഇഷ്ടക്കൂടുതൽ. ആറുമാസക്കാലമായി ഊരിലെ ഒരു വീട്ടിലെ നിത്യസന്ദർശകനായിരുന്നു ഇവൻ. രാവിലെ എട്ടിനെത്തും. വൈകുന്നേരം ആറിനു മടങ്ങുന്നതിനിടെ വീട്ടുകാർക്കൊപ്പം ഉണ്ണും, ഉറങ്ങും.! പീലിവിടർത്തി ആടിയാടി എല്ലാവരെയും സന്തോഷിപ്പിക്കും. ഇടയ്ക്കൊരു കറക്കവുണ്ട്. വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്കിറങ്ങി പീലിവിരിച്ചൊരു നിൽപ്പാണ്. പലരും വാഹനങ്ങൾ നിർത്തി ഫോട്ടോയെടുക്കും.പീലിവിരിച്ചു നിൽക്കുന്ന ഇവനോടൊപ്പം സെൽഫി-…
Read MoreDay: November 23, 2023
നവകേരള സദസിന് ഫണ്ടനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന പറവൂർ നഗരസഭ; വി.ഡി. സതീശന് സ്വന്തം മണ്ഡലത്തിൽ സ്വന്തം പാർട്ടിയിൽനിന്ന് തിരിച്ചടി
പറവൂർ: നവകേരള സദസിനെതിരെ കടുത്ത വിമർശനങ്ങളുയർത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സ്വന്തം മണ്ഡലത്തിൽ സ്വന്തം പാർട്ടിയിൽനിന്ന് തിരിച്ചടി. കോൺഗ്രസ് നേതൃത്വത്തിലുള്ള പറവൂർ നഗരസഭ, നവകേരള സദസിന്റെ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ അനുവദിച്ചതാണ് സതീശനെ വെട്ടിലാക്കിയത്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ നവകേരള സദസിന് പണം അനുവദിക്കേണ്ടെന്ന പാർട്ടി തീരുമാനത്തിനു വിരുദ്ധമാണു നഗരസഭയുടെ നടപടി. ഭരണസമിതിയുടെ തീരുമാനം അക്ഷരാർത്ഥത്തിൽ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. നവകേരള സദസുമായി സഹകരിക്കേണ്ടെന്ന യുഡിഎഫ് തീരുമാനം ഉള്ളതിനാലാണ് യുഡിഎഫ് നേതൃത്വത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ നിർദേശ പ്രകാരമുള്ള തുക നൽകേണ്ടെന്ന് തീരുമാനിച്ചത്. ജില്ലയിൽ യുഡിഎഫ് ഭരണത്തിലുള്ള അങ്കമാലി ഉൾപ്പെടെയുള്ള നഗരസഭകൾ നവകേരള സദസിനായി പണം അനുവദിച്ചിട്ടുണ്ട്. എന്നാലിതെല്ലാം കൗൺസിൽ തീരുമാനമല്ലാതെ സെക്രട്ടറിയുടെ അധികാരം ഉപയോഗിച്ചാണ് നൽകിയത്. എന്നാൽ പറവൂരിൽ 13ന് ചേർന്ന കൗൺസിൽ യോഗമാണ് ഐകകണ്ഠ്യേന തുക നൽകാൻ തീരുമാനമെടുത്തത്. ഇതാണ്…
Read Moreഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
ഭരണങ്ങാനം: ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഹെലൻ അലക്സിയുടെ മൃതദേഹം കണ്ടെത്തി. 25 കിലോമീറ്ററുകൾക്ക് അപ്പുറം മീനച്ചിലാറ്റിൽ ഏറ്റുമാനൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിന്റെ മകളാണ് ഹെലൻ. പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം. പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നാണ് ഹെലന്റെ മൃതദേഹം കണ്ടെടുത്തത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോഴാണ് പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് ഹെലൻ വീണത്. ഹെലനോടൊപ്പമുണ്ടായിരുന്ന നിവേദ്യ എന്ന കുട്ടിയെ രക്ഷപെടുത്തിയിരുന്നു. മഴയെ തുടർന്ന് അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. രാത്രി ഏറെ വൈകിയും ഹെലനെ കണ്ടെത്താനായി തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഫലം ഉണ്ടായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ മുതൽ മീനച്ചിലാറിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താൻ നേവിയുടെ സഹായം തേടാനിരിക്കുകയാണ് 25 കിലോമീറ്റർ മാറി കുട്ടിയുടെ…
Read Moreവ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; കണ്ണൂരിൽ രാഹുലും സുധാകരനും കൂടിക്കാഴ്ച നടത്തി
കണ്ണൂർ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാക്കൂട്ടത്തിൽ കെപിസിസി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെ കണ്ണൂരിൽ എത്തിച്ചേർന്ന രാഹുൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ വീട്ടിൽവച്ചാണ് കൂടിക്കാഴ്ച നടത്തിയത്.വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതികളുടെ കൈവശമുള്ള ലാപ്ടോപ്പിൽ നിന്നും ഫോണുകളിൽ നിന്നും വ്യാജ കാർഡിന്റെ കോപ്പികൾ ഉൾപ്പെടെ ലഭിച്ചിരുന്നു. സംശയമുള്ള പലരും ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാക്കൂട്ടത്തിനെ ചോദ്യംചെയ്യുവാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിന് ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്റെ പ്രതികരണവും ഇതുവരെയുണ്ടായിട്ടില്ല. ഇതിനിടയിലാണ് ഇന്നു രാവിലെ രാഹുൽ മാക്കൂട്ടത്തിൽ കെ. സുധാകരനുമായി…
Read Moreലോകകപ്പ് നേടാൻ കഴിയാതിരുന്നത് കാവി ചായം പൂശാൻ ശ്രമിച്ചതിനാൽ; കേന്ദ്രത്തെ വിമർശിച്ച് മമത ബാനർജി
ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം തോറ്റതിൽ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി നേതൃത്വത്തെ കുറ്റപ്പെടുത്തിയാണ് മമതയുടെ വിമർശനം. ബിജെപി രാജ്യത്തെ മുഴുവൻ കാവി ചായം പൂശാൻ ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. കാവി പ്രാക്ടീസ് ജേഴ്സി അവതരിപ്പിച്ച് ടീമിനെ കാവിവൽക്കരിക്കാൻ ബിജെപി ശ്രമിച്ചു. പക്ഷേ ടീം എതിർത്തതിനാൽ മത്സരങ്ങളിൽ അവർക്ക് കാവി ധരിക്കേണ്ടി വന്നില്ല. ഫെെനൽ മത്സരം കൊൽക്കത്തയിലോ വാങ്കഡെയിലോ നടന്നിരുന്നെങ്കിൽ നമ്മൾ ഉറപ്പായും ലോകകപ്പ് നേടുമായിരുന്നു. പാപികൾ എവിടെ പോയാലും പാപങ്ങൾ അവരുടെ കൂടെ കൊണ്ടുപോകും. ഇന്ത്യൻ ടീം വളരെ നന്നായി കളിച്ചു. പാപികൾ പങ്കെടുത്ത മത്സരം ഒഴികെ ലോകകപ്പിലെ എല്ലാ മത്സരങ്ങളും അവർ വിജയിച്ചു എന്ന് മമത പറഞ്ഞു.
Read Moreഇന്ത്യ ലോകകപ്പ് തോൽക്കാൻ കാരണം ഗാന്ധി കുടുംബമെന്ന് അസം മുഖ്യമന്ത്രി
ഡിസ്പുർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനമായതിനാലാണ് ഓസ്ട്രേലിയയ്ക്കെതിരായ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതെന്ന് അസം മുഖ്യമന്ത്രിയായ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ. “ഇന്ത്യ എല്ലാ ഗെയിമുകളിലും വിജയിക്കുകയും ഫൈനൽ തോൽക്കുകയും ചെയ്തു. എന്തുകൊണ്ടാണ് മത്സരം തോറ്റതെന്ന് ഞാൻ അന്വേഷിച്ചു, ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിലാണ് ലോകകപ്പ് ഫൈനൽ കളിച്ചതെന്നാണ് കണ്ടെത്തിയത്’ -ഹിമന്ത ബിശ്വ ശർമ പറഞ്ഞു. “എനിക്ക് ബിസിസിഐയോട് ഒരു അഭ്യർഥനയുണ്ട്. ഗാന്ധി കുടുംബാംഗങ്ങളുടെ ജന്മദിനമായ ദിവസം ഇന്ത്യ കളിക്കരുത്. ലോകകപ്പ് ഫൈനലിൽനിന്ന് അത് ഞാൻ പഠിച്ചു’ ഗാന്ധി കുടുംബത്തെ പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ലോകകപ്പിൽ ഇന്ത്യ തോറ്റതിനെതിരേ വേറെയും നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. മോദിയുടെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം മത്സരത്തിൽ ഇന്ത്യ തോൽക്കുന്നതിന് കാരണമായെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആക്ഷേപം. മോദിയെ “ശകുനം’ എന്ന് വിശേഷിപ്പിച്ചാണ് രാഹുൽ ഈ ആക്ഷേപം ഉന്നയിച്ചത്. രാഹുൽ…
Read Moreറോൾസ് റോയ്സ് ഇവി സ്വന്തമാക്കാൻ സിംപിളായി എത്തി ഉടമ; ചിത്രങ്ങൾ വൈറൽ
ചെന്നൈ ആസ്ഥാനമായുള്ള ഒരു ബിൽഡർ ഇന്ത്യയിലെ ആദ്യത്തെ റോൾസ് റോയ്സ് സ്പെക്ടർ ഇവി വാങ്ങാനെത്തിയത് കാഷ്വൽ വസ്ത്രങ്ങളും ചെരുപ്പുകളും ധരിച്ചാണ്. തുടർന്ന് കാറിന് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തും തന്റെ ലാളിത്യം കൊണ്ട് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ വാഹനം ഇതുവരെ പുറത്തിറക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലോഞ്ചിന് മുമ്പ് തന്നെ വാഹനത്തിന്റെ ആദ്യ ഉടമയായി ഭാഷ്യം യുവരാജ് മാറി.റോൾസ് റോയ്സ് നിർമ്മിച്ച ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന് മുന്നിൽ അദ്ദേഹം ഒരു ഡൗൺ ടു എർത്ത് ആംഗ്യത്തിൽ പോസ് ചെയ്തു. റോൾസ് റോയ്സ് സ്പെക്ടർ ഇവി പുറത്തിറങ്ങിക്കഴിഞ്ഞാൽ ഏകദേശം 10.5 കോടി രൂപയാണ് ഓൺറോഡ് വില. 2024 ആദ്യത്തോടെ വാഹനം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ ബാറ്ററി പായ്ക്ക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, വിവിധ കസ്റ്റമൈസേഷൻ ഓപ്ഷനുകൾക്കൊപ്പം…
Read Moreമോചിപ്പിക്കുന്ന ബന്ധികളുടെ വിവരങ്ങൾ ഇതുവരെയും ഹമാസ് കെെമാറിയില്ല; ഗാസയിൽ വെടി നിർത്തൽ നാളെ സാധ്യമാകുകയുള്ളു; ഇസ്രയേൽ
ഗാസയിൽ താത്കാലിക വെടിനിർത്തൽ നാളെ സാധ്യമാകു എന്ന് ഇസ്രയേൽ. മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇതുവരെ കൈമാറാതിരുന്നതിനാലാണ് വെടിനിർത്തൽ വെെകുന്നത്. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. നുസ്രറത്തിലേയും ജബാലിയയിലുമുള്ള അഭയാർത്ഥി ക്യാമ്പുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ വെടിനിർത്തൽ നീണ്ടുപോയത് ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങൾ അതൃപ്തി രേഖപ്പെടുത്തി. ഇന്നു രാവിലെ മുതൽ ഹമാസ് ബന്ദികളാക്കിയ 50 പേരെയും, ഇസ്രയേൽ ജയിലിലുള്ള 150 പാലസ്തീൻകാരെയും മോചിപ്പിക്കുമെന്നായിരുന്നു ഹമാസും ഇസ്രയേലും അറിയിച്ചിരുന്നത്. എന്നാൽ 300-ഓളം പാലസ്തീൻ തടവുകാരുടെ പട്ടിക പുറത്തുവിട്ടിരുന്നു.പക്ഷേ കെെമാറ്റം ചെയ്യപ്പെടുന്ന 50 ബന്ദികളുടെ പട്ടിക ഹമാസ് ഇതുവരെ പുറത്തുവിട്ടില്ല. അതിനാലാണ് വെടിനിർത്തൽ വെെകുന്നത്.
Read Moreതമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; കുപ്രസിദ്ധ ഗുണ്ടയെ പട്ടാപ്പകൽ പോലീസ് വെടിവച്ചുകൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം അരങ്ങേറി. കുപ്രസിദ്ധ ഗുണ്ട കൊമ്പൻ ജഗനെ പട്ടാപ്പകൽ പോലീസ് വെടിവച്ചുകൊന്നു. തിരുച്ചിറപ്പള്ളിയിൽ സനമംഗലം വനത്തോട് ചേര്‍ന്ന പ്രദേശത്താണ് സംഭവം. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ് കൊമ്പൻ ജഗൻ എന്ന തിരുച്ചി ജഗൻ. ജഗൻ ഒളിവിൽ കഴിയുന്നതായി അറിഞ്ഞെത്തിയ പോലീസ് സംഘത്തിനുനേരേ പെട്രോൾ ബോംബേറുണ്ടായെന്നും പ്രാണരക്ഷാര്‍ഥം എഎസ്ഐക്ക് വെടിയുതിര്‍ക്കേണ്ടി വന്നുവെന്നുമാണ് ഔദ്യോഗിക ഭാഷ്യം. ജഗന്റെ വെട്ടേറ്റ് കൈക്ക് പരിക്കേറ്റ എസ്ഐ വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തെറ്റ് ചെയ്യുന്നവരല്ല, തെറ്റ് തിരുത്തുന്നവരാണ് എന്ന അവകാശവാദവുമായി സാമൂഹിക മാധ്യമങ്ങളിൽ ജഗൻ റീൽസിട്ടിരുന്നു. ചെന്നൈയിൽ രണ്ടു ഗുണ്ടകള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിൽ മദ്രാസ് ഹൈക്കോടതി സിബിസിഐഡി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഗന്റെ കൊല. നാലു മാസത്തിനിടെ അഞ്ച് പേരാണ് സംസ്ഥാനത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
Read Moreകണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ചത് 1216 ഗ്രാം സ്വർണം; വിപണിയിൽ 66 ലക്ഷം രൂപയുടെ സ്വർണ്ണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. 66.77 ലക്ഷം രൂപ വരുന്ന 1095.5 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. മസ്ക്കറ്റിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ചപ്പാരപ്പടവ് കൂവേരി സ്വദേശി ഹമീദ് മുഹമ്മദിൽ (21) നിന്നാണ് കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്വർണം പിടികൂടിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. സ്വർണ മിശ്രിതം നാല് ക്യാപ്സ്യൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ചാണു കടത്താൻ ശ്രമിച്ചത്. പിടികൂടുമ്പോൾ 1216 ഗ്രാം സ്വർണമുണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1095 ഗ്രാമാണ് ലഭിച്ചത്. കസ്റ്റംസ് അസി. കമ്മിഷണർ ഇ. വികാസ്,സൂപ്രണ്ടുമാരായ എൻ.സി. പ്രശാന്ത്, പി.കെ.ഹരിദാസൻ, ഇൻസ്പെക്ടർ രാജൻ റായി,ഹെഡ് ഹവൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ സജിത്ത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തി സ്വർണം കണ്ടെത്തിയത്.
Read More