ഭരണങ്ങാനം: ഓർമകൾ ഒഴുകിയെത്തിയപ്പോൾ ഹെലന്റെ ചേതനയറ്റ ശരീരത്തിലേക്കു നോക്കാനാവാതെ കൂട്ടുകാരും അധ്യാപകരും സങ്കടത്തിന്റെ നിലയില്ലാക്കയത്തിലായി. ഒഴുക്കിൽപ്പെട്ട് മരിച്ച ഹെലൻ അലക്സി (13)ന്റെ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് സ്കൂൾ സാക്ഷിയായത്. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിന്റെ (സിബിച്ചൻ) മകളാണ് ഹെലൻ. എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഹെലൻ ബുധനാഴ്ച സ്കൂളിൽനിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ ചിറ്റാനപ്പാറയ്ക്കു സമീപം തോട്ടിലേക്കു കാൽ വഴുതിവീഴുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് 23 കിലോമീറ്ററോളം അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട് മൂന്നിന് ഏറ്റുമാനൂർ പേരൂരിലെ വേണാട്ടുമാലി പഞ്ചായത്തുകടവിൽനിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ആറ്റിലൂടെ ഒഴുകിവരികയായിരുന്നു. ഹെലന്റെ ഒപ്പമുണ്ടായിരുന്ന നി വേദ്യ എന്ന കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ബുധനാഴ്ച രാത്രി വരെ നീണ്ട തെരച്ചിലിൽ ഹെലനെ കണ്ടെത്താനായില്ല. ഇന്നലെയും തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം പേരൂരിൽ കണ്ടെത്തിയത്. വൈകിട്ട് മൂന്നിന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന…
Read MoreDay: November 24, 2023
കാലാവസ്ഥാ ഉച്ചകോടിക്ക് മാർപാപ്പയെത്തും
ദുബായ്: യുഎഇയിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ഡിസംബർ ഒന്നിന് ദുബായിലെത്തും. കാലാവസ്ഥ ചർച്ചകൾക്കായി മൂന്നു ദിവസം ദുബായിൽ തങ്ങുന്ന അദ്ദേഹം ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തും. ചാൾസ് രാജാവ് ഉൾപ്പെടെ നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ആദ്യമായാണ് ഐക്യരാഷ്ട്രസഭ നടത്തുന്ന ഒരു ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ മതനേതാക്കൾക്കും സംസാരിക്കാൻ അവസരം നൽകുന്ന ഫെയ്ത്ത് പവലിയന്റെ ഉദ്ഘാടനച്ചടങ്ങിലും മാർപാപ്പ പങ്കെടുക്കും.
Read Moreറോഡിൽവച്ച് യുവതിയെ കയറിപ്പിടിച്ചു; യുവാവ് അറസ്റ്റിൽ
കണ്ണൂർ: പുതിയ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി യദുൽ കൃഷ്ണദാസ്(24) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് സ്വദേശിനിയായ യുവതി പുതിയ ബസ് സ്റ്റാൻഡിലേക്ക് ബസ് കയറാനായി പോയപ്പോൾ പുറകിൽ നിന്ന് എത്തിയ യുവാവ് കയറിപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ആളുകൾ കൂടുകയും വനിതപോലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read Moreഇനി ഓടണ്ട… റോബിന് ബസ് പിടിച്ചെടുത്തു, പെര്‍മിറ്റ് റദ്ദാക്കിയേക്കും; ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും നീക്കം
പത്തനംതിട്ട: കോടതി സംരക്ഷണമുണ്ടെന്ന പേരില്‍ യാത്ര നടത്തിവന്ന റോബിന് ബസ്, തുടർച്ചയായ പിഴയടയ്ക്കലിനു പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. ഇന്നു പുലര്‍ച്ചെ പത്തനംതിട്ട എആര്‍ ക്യാമ്പിനു മുമ്പിൽനിന്നാണു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വന്‍ പോലീസ് സന്നാഹത്തോടെ ബസ് പിടിച്ചെടുത്തത്. തുടര്‍ന്ന് എആര്‍ ക്യാമ്പിലേക്ക് ബസ് മാറ്റി. ബസിലെ മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കും മോട്ടോര്‍ വാഹനവകുപ്പ് കടക്കുമെന്നാണ് സൂചന. പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും ഉണ്ടായേക്കും. മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുമായി പോകാനുള്ള താത്കാലിക അനുമതിയാണ് കോടതി റോബിന് ബസുടമയ്ക്ക് നല്‍കിയിരുന്നതെന്നും ഇതു തുടർച്ചയായി ലംഘിക്കുന്നതിനാലാണു പിടിച്ചെടുത്തതെന്നുമാണു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. യാത്രക്കാരുടെ സുരക്ഷയെ അടക്കം ബാധിക്കുന്ന തരത്തില്‍ യാത്ര നടത്തിയെന്നു കണ്ടാണ് നടപടിയെടുത്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം ആറിന് കോയമ്പത്തൂരില്‍നിന്നു പുറപ്പെട്ട ബസ് ഇന്നു പുലര്‍ച്ചെ 1.30 ഓടെയാണു പത്തനംതിട്ടയിലെത്തിയത്. ജില്ലാ…
Read Moreതുലാവര്‍ഷം: മഴയുടെ അളവില്‍ 17 ശതമാനം വര്‍ധന
കോഴിക്കോട്: തുലാവര്‍ഷം പെയ്തിറങ്ങിയപ്പോള്‍ സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് കൂടുതല്‍ മഴ. 17 ശതമാനം അധിക മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 813.9 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. ഏറ്റവും കുറവ് വയനാട്ടിലാണ്. 261 മില്ലി മീറ്റര്‍. 14 ശതമാനത്തിന്റെ കുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ തേജ് ചുഴലി കാറ്റും അടിക്കടിയുണ്ടായ ചക്രവാതച്ചുഴികളും മഴ കൂടാന്‍ കാരണമായി. ചക്രവാതച്ചുഴികള്‍ ശക്തി പ്രാപിച്ചു കിഴക്കന്‍ കാറ്റിന്റെ ശക്തി വര്‍ധിപ്പിച്ചതാണ് മഴ കൂടാന്‍ പ്രധാന കാരണമായത്. മുന്‍ വര്‍ഷങ്ങളിലും മഴയുടെ അളവ് ഏറിയും കുറഞ്ഞും തന്നെയായിരുന്നു. 2022-ല്‍ മൂന്ന് ശതമാനം കുറഞ്ഞപ്പോള്‍ 2021ല്‍ 109 ശതമാനം അധികമഴയാണ് തുലാ വര്‍ഷത്തില്‍ ലഭിച്ചത്. എന്നാല്‍ 2020- ല്‍ 26 ശതമാനം കുറവ് രേഖപ്പെടുത്തി. 2019ല്‍ 27 ശതമാനം കൂടിയിരുന്നു.
Read Moreആളുകള്‍ ഇപ്പോഴും കളിയാക്കാറുണ്ട്, അതൊക്കെ കേട്ട് ചിരിക്കാറാണ് പതിവ്
നായികാ നായകന്റെ ഓഡീഷന് കിട്ടിക്കഴിഞ്ഞപ്പോഴാണ് എനിക്ക് കരിയറില്‍ ഇനിയെന്ത് എന്നതിന്റെ ഉത്തരം കിട്ടിയത്. എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്നു ബ്രേക്കെടുത്തായിരുന്നു റിയാലിറ്റി ഷോയിലേക്ക് വന്നത്. ഇനി ഇതുവഴി തന്നെ പോവാമെന്ന് തീരുമാനിക്കുകയായിരുന്നു. കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നു എയര്‍ഹോസ്റ്റസാവുകയെന്നത്. അതെനിക്ക് ഇപ്പോഴും മിസാവുന്നുണ്ട്. മോഡലിംഗ് ചെയ്യുന്നവര്‍ നടക്കുന്നതുപോലെയൊക്കെ നടന്ന് നോക്കാറുണ്ട്. കണ്ണാടിക്ക് മുന്നില്‍ അഭിനയിക്കാറുമുണ്ട്. അതിനിടയിലായിരിക്കും ആരെങ്കിലും കയറിവരുന്നത്. മെലിഞ്ഞതിന്റെ പേരില്‍ ആളുകള്‍ ഇപ്പോഴും കളിയാക്കാറുണ്ട്. പൊരിച്ച മത്തി എന്നൊക്കെ പറയാറുണ്ട്. അതൊക്കെ കേട്ട് ചിരിക്കാറാണ് പതിവ്. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. എന്നെ ഞാനായിട്ട് തന്നെ സ്വീകരിച്ച ആളാണ് ഞാന്‍. മെലിഞ്ഞിരിക്കുകയാണെന്നോ പൊക്കം കുറവാണെന്നോ ഉള്ള കമന്റുകളൊന്നും ബാധിക്കാറില്ല.
Read Moreമായമ്മയ്ക്ക് തുടക്കമായി
നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സര്‍പ്പക്കാവുകളിലും പുള്ളുവന്‍ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെണ്‍കുട്ടിയുടെ ജീവിതയാതനകളുടെയും തുടര്‍പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം മായമ്മ തുടങ്ങി. ചിത്രത്തില്‍ നായകനും നായികയുമാകുന്നത് പുതുമുഖങ്ങളായ അരുണും അങ്കിത വിനോദുമാണ്. കൂടാതെ ജയന് ചേര്‍ത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണന്, പി.ജെ. രാധാകൃഷ്ണന്, ബിജു കലാവേദി, ഇന്ദുലേഖ, കെപിഎസി ലീലാമണി, ആതിര സന്തോഷ്, രാഖി മനോജ് എന്നിവരും കഥാപാത്രങ്ങളാകുന്നു. കഥ, തിരക്കഥ, സംഭാഷണം-രമേശ്കുമാര്‍ കോറമംഗലം, നിര്‍മാണം-പുണര്‍തം ആര്‍ട്ട്സ് ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് ഇന്‍ അസോസിയേഷന് വിത്ത് യോഗീശ്വരാ ഫിലിംസ് (പ്രൈവറ്റ് ലിമിറ്റഡ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -രാജശേഖരന് നായര്‍ ജെ, ശബരീനാഥ്, ഗണേഷ് പ്രസാദ്, ഗിരീശന്, വിഷ്ണു, ഛായാഗ്രഹണം-നവീന്‍ കെ സാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-അനില്‍ കഴകൂട്ടം, കല- അജി പായ്ച്ചിറ, ചമയം-ഉദയന്‍ നേമം, കോസ്റ്റ്യും-ബിജു മങ്ങാട്ട്കോണം, പ്രൊഡക്ഷന്‍ കണ്ട്രോളര്-അജയ്ഘോഷ് പരവൂര്‍,…
Read Moreകൃഷ്ണകുമാറിന്റെ പ്രണയത്തിന് ഞാനും സഹായിച്ചു
കൃഷ്ണ കുമാറിന്റെയും ഭാര്യ സിന്ധു കൃഷ്ണയുടെയും പ്രണയത്തിന് ഞാനും സഹായിച്ചിട്ടുണ്ട്. കൃഷ്ണ കുമാർ സിനിമയിലേക്ക് വരുന്നതിന് മുമ്പേ ഞാനുമായി സൗഹൃദത്തിലാണ്. എന്റെ കസിന്റെ അയൽവാസിയായിരുന്നു. ഞാനവിടെ പോകുമ്പോൾ മുതലുള്ള സൗഹൃദമാണ്. കുറച്ചുനാൾ ഞാനും കൃഷ്ണ കുമാറും ഒന്നിച്ചൊരു വീട്ടിൽ താമസിച്ചിരുന്നു. ഒരാളെ കണ്ടു, എനിക്ക് ഭയങ്കര ഇഷ്ടമായെന്ന് ഇടയ്ക്കിടെ എന്നോട് പറയും. ഒരു ദിവസം പുള്ളിക്കാരി എന്റെ കടയിൽ വന്നു. അന്ന് കൃഷ്ണകുമാറും അവിടെയുണ്ടായിരുന്നു. ഈ കുട്ടിയാണതെന്ന് കൃഷ്ണകുമാർ. അങ്ങനെ ഞാൻ ആ കുട്ടിയോട് പറഞ്ഞു. അങ്ങനെയാണ് കല്യാണത്തിലേക്ക് എത്തുന്നത്. കൃഷ്ണകുമാറിന്റെ മക്കൾ നാലു പേരും എന്നെ ഹാജ മാമൻ എന്നാണ് വിളിക്കുന്നത്. അത് കേൾക്കുമ്പോൾതന്നെ സുഖമാണ്. മനസറിഞ്ഞ് വിളിക്കുന്നതാണത്. അപ്പ ഹാജ
Read Moreജൂഹിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു
ഇന്ത്യ മുഴുവൻ ഏറെ ആരാധകരുള്ള താരമാണ് മാധവൻ. ഇപ്പോഴിതാ ദ റെയില്‍വേ മെന്‍ എന്ന പുതിയ വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ തനിക്ക് ഒരു നടിയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നതായി മാധവൻ തുറന്നു പറഞ്ഞത്. ജൂഹി ചൗള ആണ് ആ നടി. ജൂഹി ചൗളയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി ആണ് മാധവന് പറയുന്നത്. ജൂഹിയെ വിവാഹം ചെയ്യുന്നതിനെക്കുറിച്ച് തന്റെ അമ്മയോട് സംസാരിച്ചിരുന്നു എന്നും മാധവന് പറയുന്നു. ജൂഹിയും മാധവനും ഒന്നിച്ച് അഭിനയിക്കുന്ന നെറ്റ്ഫ്ളിക്സില്‍ റിലീസിനൊരുങ്ങുന്ന സീരിസ് ആണ് ദ റെയില്‍വേ മെന്‍. താന്‍ ഈ സീരിസില്‍ ജോയിന്‍ ചെയ്യാനുള്ള കാരണങ്ങള്‍ പറഞ്ഞു കൊണ്ടാണ് ജൂഹി ചൗള സംസാരിച്ചത്. പിന്നാലെ നിങ്ങള്‍ ഇതില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയത് എന്റെ ഭാഗ്യംകൊണ്ടാണെന്ന് മാധവന് പറഞ്ഞു. എല്ലാവരുടെയും മുന്നില്‍ വച്ച് ഒരു കാര്യം തുറന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.…
Read Moreലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവതിയടക്കം 4 പേർ പിടിയിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുമായി യുവതിയടക്കം നാലുപേർ പിടിയിൽ. പുതിയതെരു സ്വദേശി സി. റിസ്വാൻ (22), മൈതാനപള്ളി സ്വദേശി ടി.പി. ദിൽഷിദ് (33), റിസ്വാന്റെ സഹോദരൻ മുഹമ്മദ് യാസർ (26), മരക്കാർകണ്ടി സ്വദേശിനി അപർണ അനീഷ് (19) എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. രണ്ടിടങ്ങളിൽനിന്നായാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ ഒരു ലോഡ്ജിൽ പരിശോധന നടത്തിയപ്പോഴാണ് യാസറും അപർണയും ലഹരിമരുന്ന് ഉപയോഗത്തിനിടെ പിടിയിലായത്. ഇവരുടെ കൈയിൽനിന്നു 1.4 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് സംഘത്തെകുറിച്ച് വിവരം ലഭിച്ചത്. ഇവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തളാപ്പ് ജോൺമില്ലിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നു റിസ്വാനെയും ദിൽഷിദിനെയും പിടികൂടി. ഇരുവരുടെയും കൈയിൽനിന്നു 156.61 ഗ്രാം എംഡിഎംഎയും 111.72 ഗ്രാം ഹാഷിഷ് ഓയിലും മൂന്ന് മൊബൈൽ ഫോണും ഹാഷിഷ് ഓയിൽ ഒഴിക്കാനായി…
Read More