കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എടക്കാട് സ്വദേശിയായ 26 കാരനെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ പരാതിയിലാണ് കണ്ണൂർ സിറ്റി പോലീസ് കേസെടുത്ത്. പെൺകുട്ടിയുടെയും യുവാവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. പെൺകുട്ടിക്ക് 18വയസ് ആയശേഷം വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിനിടെ പെൺകുട്ടിയെ ബന്ധുവീട്ടിൽ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചെന്നാണ് ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നത്.
Read MoreDay: November 24, 2023
മകൻ വിദേശത്ത് വാഹനാപകടത്തിൽ മരിച്ചു; വിഷമം താങ്ങാനാവാതെ ഡോക്ടറായ അമ്മ ജീവനൊടുക്കി
കായംകുളം: കാനഡയിൽ വാഹനാപകടത്തെ തുടർന്ന് മകൻ മരിച്ചതിന് പിന്നാലെ അമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നീസ(48)യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഹറുന്നീസയുടെ മകൻ ബിന്യാമിൻ കഴിഞ്ഞ ദിവസം കാനഡയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. എഞ്ചിനിയറിംഗ് വിദ്യാർഥിയായിരുന്നു ബിന്യാമിൻ. മകന്റെ മരണവിവരമറിഞ്ഞതിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു മെഹറുന്നീസ. ഇന്നു പുലർച്ചെ 7.30 ഓടെയാണ് മെഹറുന്നീസയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘മകന് പോയി, ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല’ എന്നു മെഹറുന്നീസ പറഞ്ഞിരുന്നതായി സുഹൃത്ത് അറിയിച്ചു. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഡോക്ടർ ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാര്‍ക്കു വിട്ടുനല്‍കും. അഭിഭാഷകനായ ഷെഫീഖ് റഹ്മാൻ ആണ് ഭർത്താവ്.
Read Moreരാജ്യത്തെ 98 ശതമാനം വീടുകളിലും കക്കുസുകള്‍ നിര്‍മ്മിച്ചു; മോഡി സര്‍ക്കാറിന്റെ പത്തു വര്‍ഷം വികസനത്തിന്റെ പൂക്കാലമെന്ന് സന്ദീപ് വചസ്പതി
കൊയിലാണ്ടി: മോഡി സര്‍ക്കാറിന്റെ 10 വര്‍ഷങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന്റെ പൂക്കാലമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ ദേശീയ ജനാധിപത്യ സഖ്യം സംഘടിപ്പിച്ച ജന പഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 98 ശതമാനം വീടുകളിലും കക്കുസുകള്‍ നിര്‍മ്മിച്ചു കൊടുക്കാന്‍ സാധിച്ചു. ഒരു ദിവസം 44 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിച്ചു കൊണ്ട് റോഡ് വികസനത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധിച്ചു. 20,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു കൊണ്ട് സമ്പൂര്‍ണ്ണ വൈദ്യുതി വല്‍ക്കരിച്ച രാജ്യമാക്കാന്‍ സാധിച്ചും , രാജ്യത്തിന്റെ അടിസ്ഥാന മേഖലകളില്‍ സമ്പൂര്‍ണ്ണമായി വികസനമെത്തിക്കാന്‍ സാധിച്ചു. രാജ്യത്തെ മൂന്നാമത്തെ സാമ്പത്തികശക്കിയാക്കി മാറ്റാന്‍ സാധിച്ചു. ലോകരാജ്യങ്ങള്‍ക്കിടയില്‍ നേതൃത്വം വഹിക്കാന്‍ സാധിക്കുന്ന രീതിയില്‍ ഭാരതം വളര്‍ന്നു കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ചെങ്കോട്ട്കാവ് പഞ്ചായത്ത് പ്രസിഡന്റ് പ്രിയ ഒരുവമ്മല്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്.…
Read Moreഅമ്മ ആശുപത്രിയിൽ; ബീഹാറുകാരി കുഞ്ഞിന് പാലൂട്ടിയ പോലീസുകാരി ആര്യയ്ക്ക് അഭിനന്ദന പ്രവാഹം
സ്വന്തം ലേഖിക കൊച്ചി: അമ്മ ആശുപത്രിയിലായ ബീഹാര്‍ സ്വദേശിയ നാലു മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്കിയ എറണാകുളം വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.എ. ആര്യയ്ക്ക് അഭിനന്ദന പ്രവാഹം. സംഭവം വൈറലായതോടെ ആര്യയെ നേരിട്ടും ഫോണിലൂടെയും അഭിനന്ദിച്ചവര്‍ ഏറെയാണ്. ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ. അക്ബര്‍, ഡിസിപി കെ.എസ്.സുദര്ശന്, എസി സി.ജയകുമാര്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപ്പേരാണാ ആര്യയെ അഭിനന്ദനം അറിയിച്ചത്. പോലീസ് സേനയില്‍നിന്ന് അനുമോദനം നല്‍കുന്നതിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. വനിതാ പോലീസ് സ്റ്റേഷനില്‍ ആര്യയെ നേരിട്ടു കണ്ട് അഭിനന്ദിക്കാനും പലരും എത്തുന്നുണ്ട്. ഇന്ന് രാവിലെ മുതല്‍ വനിതാ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ള ആര്യ പറയുന്നത് വിശന്നു തളര്‍ന്നു ഉറങ്ങുന്ന ആ കുഞ്ഞിനെ കണ്ടപ്പോള്‍ ഒമ്പതുമാസം പ്രായമുള്ള തന്റെ മകള്‍ ശിവതീര്ഥയെയാണ് ഓര്മ…
Read Moreഅധിക്ഷേപ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം വാഴ നട്ടു; പരാതിയുമായി കീഴ്മാട് പഞ്ചായത്ത് സെക്രട്ടറി
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിൽ പ്രതിപക്ഷം വാഴവച്ചതിനെ തുടർന്ന് പരാതിയുമായി സെക്രട്ടറി പോലീസിനെ സമീപിച്ചു. ഓഫീസ് കൈയേറിയെന്ന പേരിൽ സെക്രട്ടറി സ്മിതാറാണിയാണ് എടത്തല പോലീസിൽ പരാതി നൽകിയത്. പ്രസിഡന്റിന്റെ മുറിയിൽ അതിക്രമിച്ച് കയറി യൂത്ത് കോൺഗ്രസുകാർ വാഴനടുകയും അധിക്ഷേപ മുദ്രാവാക്യം വിളിച്ചെന്നുമാണ് പരാതി. 51 ശതമാനം പേരുടെ ഹാജർ നിലയില്ലാതെ ക്വാറം തികയാതെ വന്നതിനാൽ വരണാധികാരി യോഗം പിരിച്ചുവിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാതെ വിട്ടുനിന്ന ഭരണപക്ഷ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. തുടർന്ന് പ്രതിപക്ഷം പഞ്ചായത്തിന് മുമ്പിൽ ജനകീയ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഇതിനിടയിലാണ് പഞ്ചായത്ത് ഓഫീസിനകത്ത് പ്രസിഡന്റിന്റെ കസേരയിൽ യൂത്ത് കോൺഗ്രസ് വാഴനട്ടത്. പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നിലയുറപ്പിച്ചിരുന്ന പോലീസിനെ വെട്ടിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴ വച്ചത്.പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ഒരാളുടെ ഭൂരിപക്ഷത്തിൽ പാസാകുമെന്നുറപ്പായതോടെ യോഗത്തിൽനിന്ന് ഭരണപക്ഷം തന്ത്രപരമായി…
Read Moreതോരാതെ പെയ്ത മഴയില്‍ തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി; നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
മെഡിക്കല്‍ കോളജ്: തോരാതെ പെയ്ത മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ ഏറെയും വെളളത്തിനടിയിലായി. ആമയിഴഞ്ചാന്‍ തോടിന്റെ കൈവഴി കരകവിഞ്ഞ് തേക്കുംമൂട് ബണ്ട് കോളനിയിലെ നിരവധി വീടുകളില്‍ വെളളം കയറി. കുമാരപുരം, തേക്കുംമൂട്, ഗൗരീശപട്ടം ഭാഗങ്ങളിലായി 250ഓളം വീടുകളില്‍ വെളളം കയറി. കണ്ണമ്മൂല പുത്തന്‍പാലം ഭാഗത്ത് പാര്‍വതി പുത്തനാര്‍ കരകവിഞ്ഞൊഴികിയതിനെത്തുടര്ന്ന് നൂറോളം പേരെ വിവിധ സ്ഥലങ്ങളിലായി മാറ്റി പാര്‍പ്പിച്ചു. കണ്ണമ്മൂല, വഞ്ചിയൂര്‍, പാറ്റൂര്‍, പുത്തന്‍പാലം, കുമാരപുരം, പോങ്ങുംമൂട് (അര്‍ച്ചന നഗര്‍), ഉളളൂര്‍ (കൃഷ്ണ നഗര്‍), ഗൗരീശപട്ടം ഭാഗങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ 2.15 മുതല്‍ തന്നെ ചാക്ക ഫയര്‍ ഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ ഭാഗങ്ങളില്‍ അപകടകരമായ തരത്തില്‍ വീടുകളില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് കിടപ്പുരോഗികള്‍ ഉള്‍പ്പെടെ നിരവധി പേരെ ബന്ധു വീടുകളിലേയ്ക്കും ക്യാംപുകളിലേയ്ക്കും മാറ്റി. കണ്ണമ്മൂല പുത്തന്‍പാലം സ്വാതിനഗറില്‍ കിടപ്പുരോഗിയായ ലീലാംബികയെയും ഗീത, പൊടിച്ചി, രാധ, തങ്കം,…
Read Moreമനസുകളിൽ മായാതെ ഉണ്ണി നമ്പൂതിരി; നടൻ രവിമേനോൻ വിട വാങ്ങിയിട്ട് 16 വർഷം
പാപ്പനംകോട് രാജൻയുവത്വത്തിന്റെ പ്രണയഭാവങ്ങൾ പ്രകടമാക്കി ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലെ സുന്ദരി നീ… എന്ന് തുടങ്ങുന്ന ഗാനരംഗത്തിലൂടെ മലയാള സിനിമ പ്രേമികളെ ആകർഷിച്ച നടനായിരുന്നു രവിമേനോൻ . രവിമേനോൻ വിടപറഞ്ഞിട്ട് ഇന്ന് 16 വർഷം തികയുന്നു. എം.ടി.വാസുദേവൻ നായരുടെ നിർമാല്യത്തിലെ ഉണ്ണി നമ്പൂതിരിയിലൂടെ മലയാള സിനിമാ ലോകത്ത് കഴിവ് തെളിയിച്ച പാലക്കാട് സ്വദേശിയാണ് രവിന്ദ്രനാഥ മേനോൻ എന്ന രവിമേനോൻ . പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ് അഭിനയം പഠിച്ചത്. ആദ്യ അഭിനയം ബോളിവുഡിലായിരുന്നു. ബോളിവുഡിലെ മണി കൗൾ എന്ന സംവിധായകൻ ഫിലിം ഇൻസ്റ്റിറ്റൂട്ട് തയാറാക്കിയ ഡിപ്ലോമ ചിത്രത്തിലെ അഭിനയം കണ്ട് രവി മേനോനെ ബോളിവുഡിലേക്ക് ക്ഷണിക്കുകയായിരുന്നു. മ നസിൽ ഒടുങ്ങാത്ത സിനിമ അഭിനയപ്രേമം കൊണ്ട് നടന്ന രവി മേനോൻ അങ്ങനെ മണി കൗളിന്റെ ദുവിധ എന്ന സിനിമയിലുടെ വെള്ളിത്തിരയിൽ എത്തിയത്. ദുവിധ എന്ന സിനിമയിലെ ഇരട്ടവേഷം…
Read Moreതെറ്റിദ്ധരിക്കപ്പെടുന്ന പല്ലുവേദനകൾ!
ട്രെജെമിനൽ ന്യൂറാൾജിയ ട്രെജെമിനൽ ന്യൂറാൾജിയ എന്ന പ്രശ്നത്തിനും മുഖത്തിന്റെ ഏതുഭാഗത്തും വേദന ഉണ്ടാകാം. പല്ലുസംബന്ധമായ വേദനയായി തോന്നുന്ന ഇത്തരത്തിലുള്ള വേദന ഞരന്പുകളുടെ പ്രശ്നമാണ്. സൂയിസൈഡ് ഡിസീസ് എന്നാണ് ഈ രോഗാവസ്ഥയ്ക്കു പറയുന്നത്. വേദന സഹിക്കാൻ കഴിയാതെ പരിഹാരമില്ല എന്നു തോന്നുന്ന സമയത്ത് ആത്മഹത്യാചിന്തയിലേക്കു വരെ പോകാം. ചികിത്സകൾ നടത്തി ഇതിന്റെ വേദന പരിഹരിക്കാവുന്നതാണ്. സിറോസ്റ്റോമിയ ഉമിനീരിന്റെ കുറവു കാരണം ഉണ്ടാകുന്ന സിറോസ്റ്റോമിയ എന്ന രോഗാവസ്ഥ ദന്ത, മോണജന്യ രോഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഈ സമയത്ത് വായ്ക്കുള്ളിൽ പുകച്ചിൽ അനുഭവപ്പെടും. വായ്ക്കുള്ളിലെ ഉമിനീരിനുള്ള പ്രാധാന്യം അത് കുറയുന്പോൾ മാത്രമേ നമുക്കു മനസിലാകൂ. ഉമിനീരു കുറയുന്നതിനു പിന്നിൽ ഇതിന് പല കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാനപ്പെട്ട ചിലത്: 1. ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനശേഷിക്കുറവ്.2. ഉമിനീർഗ്രന്ഥിയിലെ ട്യൂബിനുള്ളിലെ തടസം3. ഉമിനീർ ഗ്രന്ഥിയിലെ ട്യൂമർ, കാൻസർ.4 റേഡിയേഷൻ മൂലം.5. വെള്ളം കുടിക്കുന്നതിന്റെ കുറവുമൂലം.6. പ്രമേഹം ഉള്ളപ്പോൾ.7.…
Read Moreമീൻ കച്ചവടം എതിർത്തു; ഷാപ്പിൽ ഗുണ്ടാത്തലവന്റെ തല്ലുമാല
ഏറ്റുമാനൂർ: കള്ളുഷാപ്പിനു മുന്നിൽ മീൻ കച്ചവടം അനുവദിക്കാത്തതിനെത്തുടർന്ന് ഗുണ്ടാത്തലവനും സംഘവും ജീവനക്കാരെ മർദിക്കുകയും ഷാപ്പ് അടിച്ചുതകർക്കുകയും ചെയ്തു. സംഭവത്തിൽ അതിരമ്പുഴ മമ്മിളിത്തൊടിയിൽ വിഷ്ണു വിശ്വനാഥിനെ (27) ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞശേഷം അടുത്തിടെയാണു പുറത്തിറങ്ങിയത്. കോട്ടമുറി ടിഎസ് ആറാം നമ്പർ ഷാപ്പിൽ ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു തല്ലുമാല അരങ്ങേറിയത്. ഷാപ്പിന് മുന്പിൽ തട്ടിട്ട് മീൻകച്ചവടം നടത്താൻ അനുമതി നൽകണമെന്ന് വിഷ്ണുവിന്റെ സുഹൃത്ത് നേരത്തെ ഷാപ്പ് മാനേജരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉടമയോടുകൂടി ആലോചിച്ച് വിവരം പറയാമെന്നായിരുന്നു മാനേജരുടെ മറുപടി. ഇതിന്റെ വിരോധത്തിലാണ് ആക്രമണം നടത്തിയതെന്നു പറയുന്നു. കള്ള് തരാൻ വൈകി എന്നു പറഞ്ഞു ജീവനക്കാരനെ അസഭ്യം പറയുകയും തുടർന്നു കള്ളുകുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനു ശേഷം ഷാപ്പിലെ അലമാരയും കുപ്പികളും അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു.…
Read Moreവൈക്കത്തഷ്ടമിക്ക് കൊടിയേറി; ഡിസംബർ അഞ്ചിനാണു ചരിത്രപ്രസിദ്ധമായ അഷ്ടമി
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറി. പഞ്ചാക്ഷരി മന്ത്രങ്ങളാൽ മുഖരിതമായ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നു രാവിലെ 8.45 നും 9.5 നും മധ്യേ തന്ത്രിമാരായ മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റിയത്. കൊടിയേറ്റ് ദർശന സായൂജ്യം നേടാൻ ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്. കൊടിക്കീഴിൽ തിരുവതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്. പ്രകാശ് ഭദ്രദീപം കൊളുത്തി. കലാമണ്ഡപത്തിൽ ചലച്ചിത്ര താരം രമ്യാ നമ്പീശൻ ദീപപ്രകാശനം നടത്തി. ഇനിയുള്ള 13 ദിനരാത്രങ്ങൾ ക്ഷേത്ര നഗരി ഉത്സവസാന്ദ്രമാകും. ഡിസംബർ അഞ്ചിനാണു ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ആറാട്ട് ദിനത്തിൽ ഉദയനാപുരം ക്ഷേത്രത്തിൽ കൂടി പൂജയും വിളക്കും നടത്തും.
Read More