തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അത്തരത്തിൽ പൊളിറ്റിക്കൽ ടാർഗറ്റിംഗിന് രാഹുലിനെ വിട്ടുതരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ തിരിച്ചറിയൽ രേഖയുമായി ബന്ധപ്പെട്ട് താൻ ഒന്നും ചെയ്തിട്ടില്ലെന്നാണ് രാഹുൽ വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തെ അവിശ്വസിക്കേണ്ട ആവശ്യമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും തെളിവുണ്ടായിരുന്നെങ്കിലും അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസുകാരെ കോടതി ജാമ്യത്തിൽ വിടുമായിരുന്നോ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.
Read MoreDay: November 25, 2023
വേലായി സ്വാമിയുടെ പ്യാർ; അയ്യപ്പനു കാണിക്കയായി ജമ്നാപ്യാരി
പത്തനംതിട്ട: മണ്ഡല കാലത്തിൽ ശരണ മന്ത്രങ്ങളാൽ സന്നിധാനം മുഖരിതമാകുമ്പോൾ അയ്യനെ കാണാൻ ഭക്ത ജനങ്ങളുടെ തിരക്കാണ്. അയ്യനു നേദിക്കാൻ വഴിപാടുകളുമായി വിവിധ സ്ഥലങ്ങളിൽ നിന്നാണ് അയ്യപ്പ ഭക്തർമാർ എത്തുന്നത്. വ്യത്യസ്തമായ കാണിക്ക അർപ്പിച്ച കൊടുങ്ങല്ലൂർ സ്വദേശി വേലായി സ്വാമിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അയ്യപ്പന് കാണിക്കയായി ജമ്നാപ്യാരി വർഗ്ഗത്തിൽപ്പെട്ട ആടിനെയാണ് അദ്ദേഹം നൽകിയത്. പതിനെട്ടാം പടിക്ക് താഴെ ആടിനെ കെട്ടി വേലായി സ്വാമി അയ്യപ്പ ദർശനത്തിനായി പോയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആടിനെ നോക്കിയത്. ഗോ ശാലയിൽ നിന്ന് ചുമതലക്കാരെത്തി വേലായി സ്വാമി അയ്യപ്പന് കാണിക്കയായി സമർപ്പിച്ച ആടിനെ കൂട്ടികൊണ്ട് പോയി. എല്ലാവരോടും നന്നായി ഇണങ്ങുന്ന പ്രകൃതക്കാരി ജമ്നാപ്യാരിയാണ് സോഷ്യൽ മീഡിയയിൽ താരം.
Read Moreതുമ്പുകിട്ടാൻ പഴുതില്ലെങ്കിൽ കേസൊതുക്കി പോലീസ്; സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെടാതെ ആയിരക്കണക്കിനു കേസുകൾ
തൃശൂർ: സംസ്ഥാനത്തെ സിറ്റി, റൂറൽ പോലീസ് സ്റ്റേഷൻ പരിധികളിലെ മോഷണം, ക്രിമിനൽ, സൈബർ കേസുകൾ മുഴുവൻ രജിസ്റ്റർ ചെയ്യാതെ പോലീസിന്റെ നല്ലമേനി നടിപ്പ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളിൽ തുന്പുകൾ കിട്ടാത്ത കേസുകൾ രജിസ്റ്റർ ചെയ്യാതെ തത്കാലത്തേക്ക് ഒഴിവാക്കുകയാണ്. രേഖകളിൽ പെന്റിംഗ് കേസുകൾ ഇല്ലെന്നു കാണിച്ചു മുഖം മിനുക്കാനാണു പോലീസ് ശ്രമം. പ്രതികളെ പിടികൂടാൻ സാധിക്കുന്ന കേസുകൾമാത്രം രജിസ്റ്റർ ചെയ്താൽ മതിയെന്നാണു മേലധികാരികളുടെ വാമൊഴി ഉത്തരവ്.ഇത്തരത്തിലുള്ള ആയിരക്കണക്കിനു ക്രിമിനൽകേസ് പരാതികളാണു ദിനംതോറും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെടാതിരിക്കുന്നത്. പരാതികൾ സ്വീകരിക്കാത്തതിനെതിരെ ചിലരെങ്കിലും ഉന്നത പോലീസ് മേധാവികളെ സമീപിക്കുന്നുണ്ടെങ്കിലും അവിടെയും വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണ്. സംസ്ഥാനം കുറ്റവിമുക്ത മേഖലയാണെന്നു വരുത്തിത്തീർക്കുകയാണു ലക്ഷ്യം. ഉന്നതാധികാരികളുടെ മോശപ്പെട്ട പ്രവണതയിൽ പോലീസുകാർക്കുതന്നെ ആക്ഷേപമുണ്ട്. ഗുണ്ടാവിളയാട്ടം, കവർച്ചകൾ, വിവിധ സൈബർ കുറ്റകൃത്യങ്ങൾ, പീഡനങ്ങൾ, ലഹരിമാഫിയകളുടെ അക്രമം തുടങ്ങിയ…
Read Moreഈ കൂടിക്കാഴ്ച സൗഹ്യദം പുതുക്കാൻ; ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയെ സന്ദർശിച്ച് സുരേഷ് ഗോപി
കൊച്ചി: യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുമായി സഭാ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കുര്യോക്കോസ് മാർ തെയോഫിലോസ്, യാക്കോബായ മെത്രാപൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവരും ബാവക്കൊപ്പം ഉണ്ടായിരുന്നു എറണാകുളം പുത്തൻകുരിശ് പാത്രിക സെന്ററിൽ എത്തിയാണ് സുരേഷ് ഗോപി ബാവയെ സന്ദർശിച്ചത്. സഭ തർക്കത്തിൽ കൂടുതൽ പ്രതികരണമില്ലെന്നും തോമസ് പ്രഥമൻ ബാവയുമായുള്ള ദീർഘനാളത്തെ സൗഹൃദം പുതുക്കാനാണ് വന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. യാക്കോബായ, ഓർത്തഡോക്സ് സഭാതർക്കത്തിൽ സമവായ നീക്കങ്ങൾ തുടരുന്നുവെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Read Moreവനിതാ പാർട്ണർക്ക് ഹോട്ടൽ ജീവനക്കാരനുമായി സൗഹൃദം; ഹോട്ടൽ ഉടമയെ കൊല്ലാൻ യുവതിയും ഭർത്താവും സുഹൃത്തിനെ പ്രേരിപ്പിച്ചു; കറുകച്ചാലിലെ കൊലയ്ക്ക് പിന്നിലെ കഥകൾ ഇങ്ങനെ…
കറുകച്ചാല്‍: ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടുപേര്‍ റിമാന്‍ഡില്‍. കറുകച്ചാലില്‍ ചട്ടിയും തവിയും എന്ന ഹോട്ടല്‍ നടത്തിയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ എറവുങ്കര നയനത്തില്‍ രഞ്ജിത്ത് കുമാര്‍ (റെജി, 43), ഇയാളുടെ ഭാര്യ സോണിയ തോമസ് (38) എന്നിവരെയാണു തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ 15ന് കറുകച്ചാലില്‍ പ്രവര്‍ത്തിച്ചിരുന്ന ചട്ടിയും തവിയും ഹോട്ടലില്‍ രഞ്ജിത്തിനെ ജീവനക്കാരനായ ജോസ് കെ. തോമസ് കത്തികൊണ്ട് ആക്രമിക്കുകയും തുടര്‍ന്ന് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ രഞ്ജിത്ത് മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ ഹോട്ടല്‍ ജീവനക്കാരനായ ജോസ് കെ. തോമസിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണ് രഞ്ജിത് കുമാറിനെയും ഭാര്യ സോണിയ തോമസിനെയും പ്രേരണാ കുറ്റത്തിനു പോലീസ് അറസ്റ്റ് ചെയ്തത്. സോണിയ മരണപ്പെട്ട രഞ്ജിത്തുമായി ചേര്‍ന്നു ഹോട്ടല്‍ നടത്തിവരികയായിരുന്നു. ഇതിനിടയില്‍ സോണിയ ഹോട്ടല്‍ ജീവനക്കാരനായ ജോസ്…
Read Moreസിപിഎം പ്രവർത്തകന്റെ വീട്ടിൽ റീത്ത് വച്ച കേസിൽ സിപിഎമ്മുകാർ അറസ്റ്റിൽ
ചക്കരക്കൽ: സിപിഎം പ്രവർത്തകന്റെ വീട്ടിലെ വരാന്തയിൽ റീത്ത് വച്ച സംഭവത്തിൽ പോലീസ് പിടിയിലായത് സിപിഎം പ്രവർത്തകർ. ചക്കരക്കൽ പ്രസ്ഫോറം ഭാരവാഹിയും ഗ്രാന്മ ന്യൂസ് പ്രതിനിധിയുമായ കണയന്നൂരിലെ എ.സി. ഷൈജുവിന്റെ വീട്ടിൽ റീത്ത് വച്ച കേസിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ കണയന്നൂരിലെ ഷെരീഫ്, ഇയാളുടെ സുഹൃത്തും സിപിഎം പ്രവർത്തകനുമായ ഷിജിൽ എന്നിവരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുന്‍പായിരുന്നു വീട്ടുവരാന്തയിൽ റീത്ത് വച്ചത്. ഷിജിലിന് വീട് നിർമാണവുമായി ബന്ധപ്പെട്ട വ്യക്തിവിരോധമുണ്ടായിരുന്നുവത്രെ. ഇതാണ് റീത്ത് വയ്ക്കലിന് കാരണമായതെന്നു കണ്ടെത്തിയാണ് പോലീസ് കഴിഞ്ഞദിവസം ഇവരെ അറസ്റ്റ് ചെയ്തത്.
Read Moreവിദേശത്തു ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ
പള്ളിക്കത്തോട്: മകള്‍ക്കു വിദേശത്തു ജോലി നല്‍കാമെന്നു പറഞ്ഞ് വീട്ടമ്മയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആനയടി പള്ളിക്കല്‍ പുത്തന്‍വീട്ടില്‍ വടക്കേതില്‍ സെബാസ്റ്റ്യന്‍ സിബിച്ചനെ (ചാക്കോച്ചി, 40)യാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. മകള്‍ക്ക് ഓസ്ട്രേലിയയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പള്ളിക്കത്തോട് സ്വദേശിനിയായ വീട്ടമ്മയില്‍നിന്ന് ഇയാൾ മേയ്, ജൂണിൽ 5,90,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ജോലി നല്‍കാതെയും പണം തിരികെ നല്‍കാതെയും കബളിപ്പിച്ചതിനത്തുടര്ന്ന് വീട്ടമ്മ പോലീസില്‍ നൽകിയ പരാതിയിലാണ് ഇയാളെ പിടികൂടിയത്. എറണാകുളം രാമമംഗലം കുന്നക്കാട്ട് വാടകയ്ക്കു താമസിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.
Read Moreബൈക്കിൽ പിൻതുടർന്ന് യുഡിഎഫ് മണ്ഡലം ചെയര്‍മാന്റെ കാര്‍ തല്ലിത്തകര്‍ത്തു
വടകര: കോണ്‍ഗ്രസ് നേതാവും യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയര്‍മാനുമായ കോട്ടയില്‍ രാധാകൃഷ്ണനു നേരെ കൈയേറ്റം. ഇദ്ദേഹം സഞ്ചരിച്ച കാര്‍ വടകര ദേശീയപാതയില്‍ ബൈക്കിലില് എത്തിയസംഘം തകര്‍ത്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നവകേരള സദസിനു മുന്‍കരുതലായി പോലീസ് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി വടകര പോലീസ് സ്റ്റേഷനില്‍ നിന്നു കാറില്‍ മടങ്ങുമ്പോഴാണ് അക്രമമുണ്ടായത്. ബൈക്കില്‍ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം ഗ്ലാസ് തകര്‍ന്നു. ഇതിനു പിന്നില്‍ സിപിഎമ്മാണെന്നാണ് ആരോപണം. അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്-ആര്‍എംപിഐ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വടകര എസ്പി ഓഫീസ് മാര്‍ച്ച് നടത്തി. തുടര്‍ന്ന് എസ്പി ഓഫീസിനു സമീപം പ്രതിഷേധസംഗമം നടത്തി. അക്രമം അപലപനീയം: പാറക്കല്വടകര: കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മണ്ഡലം ചെയര്‍മാനുമായ കോട്ടയില്‍ രാധാകൃഷ്ണന് നേരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയും നടന്ന അക്രമത്തെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല…
Read Moreബസുകള്‍ കൂട്ടത്തോടെ നവകേരള സദസിന്; യാത്ര ദുഷ്കരം
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് ബസുകള്‍ കൂട്ടത്തോടെ പോകുന്നു. കോഴിക്കോട് ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലെ പരിപാടികള്‍ക്ക് ബസുകള്‍ ബുക്ക് ചെയ്തിനാല് റോഡില്‍ ബസുകളുടെ എണ്ണം കുറഞ്ഞു. ഇരുന്നൂറിലധികം ബസുകള്‍ നവകേരള സദസിന് ബുക്ക് ചെയ്തതായി ബസുടമകള്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഒത്താശയോടെയാണ് യാത്രക്കാരെ വഴിയാധാരമാക്കുന്ന നടപടി. കൊയിലാണ്ടി മണ്ഡലത്തിലെ നവകേരള സദസ് രാവിലെ 11 മണിക്ക് കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് നടന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പരിപാടിക്ക് എത്തിച്ചേരാന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളെയാണ് ഉപയോഗപ്പെടുത്തിയത്. രാവിലെ മുതല്‍ സര്‍വീസ് മുടക്കി കൊയിലാണ്ടി മേഖലയിലെ ബസുകള്‍ മിക്കതും സദസിന് ആളെ കൊണ്ടുവരാനുള്ള തിരക്കിലായിരുന്നു. സ്ഥിരമായി യാത്ര ചെയ്യുന്നവരും കുട്ടികളുമെല്ലാം ഓഫീസുകളില്‍ പോകേണ്ടവരുമെല്ലാം ബുദ്ധിമുട്ടി. ബാലുശ്ശേരി മണ്ഡലത്തിലെ നവ കേരള സദസ് വൈകിട്ട് മൂന്നിന് ബാലുള്ളേരി ഗവ. ബോയസ് ഹൈസ്കൂള്‍ ഗ്രൗണ്ടിലും…
Read Moreവാഹനവില്പനയുടെ പേരിൽ പണം തട്ടിയ യുവാവ് പിടിയിൽ
കടുത്തുരുത്തി: സമൂഹമാധ്യമത്തിലൂടെ വാഹനം വില്പനയ്ക്ക് എന്ന വ്യാജ പരസ്യം നല്കി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം കല്ലൂര്‍ക്കളം വടക്കേട്ട് അമല്‍ ചന്ദ്രനെ (23) യാണു കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തായ സുധിന്‍ സുരേഷും ചേര്‍ന്ന് 2022ല്‍ ഫേസ്ബുക്കിലൂടെ മാര്‍ക്കറ്റ്പ്ലേസ് എന്ന ഓണ്‍ലൈന്‍ വാഹന വില്പന സൈറ്റില്‍ തന്റെ ഓട്ടോറിക്ഷ വില്പനയ്ക്ക് എന്ന പേരില്‍ വ്യാജ പരസ്യം നല്കി എറണാകുളം ചിറ്റൂര്‍ സ്വദേശിയായ യുവാവില്‍നിന്ന് 2,11,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പരസ്യം കണ്ട് ചിറ്റൂര്‍ സ്വദേശിയായ യുവാവ് സുധിന്‍ സുരേഷിനെ ബന്ധപ്പെടുകയും പണവുമായി യുവാവിനോട് കടുത്തുരുത്തിയില്‍ എത്താന്‍ ഇയാള്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവാവ് പണവുമായി കടത്തുരുത്തിയില് എത്തിയ സമയം സുധിനു പകരം അമല്‍ ചന്ദ്രന് എത്തി വാഹനം നല്കി ആര്‍സി ലെറ്റര്‍ രണ്ട് ദിവസത്തിനുള്ളില്‍ മാറ്റിത്തരാമെന്ന് പറഞ്ഞ് പണവുമായി…
Read More