കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി. കേസിലെ പ്രതികളായ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാറിനെയും മുന്‍ മാനേജര്‍ ബിജു കരീമിനെയും ഇഡി മാപ്പുസാക്ഷികളാക്കി. 55 പേരുടെ പ്രതിപ്പട്ടികയില്‍ 33, 34 പ്രതികളാണ് ഇവര്‍. ബാങ്കില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് വിശദമായി അറിയാവുന്ന രണ്ട് പേരെയാണ് ഇഡി മാപ്പുസാക്ഷികളാക്കിയത്. തങ്ങള്‍ സ്വമേധയാ മാപ്പുസാക്ഷിയാകാന്‍ തയാറാണെന്ന് കാട്ടി ഇരുവരും കൊച്ചി പിഎംഎല്‍എ കോടതിയില്‍ അപേക്ഷ നല്കി. കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കറിയാവുന്ന മുഴുവന്‍ വിവരങ്ങളും ചേര്‍ത്ത് ഇവര്‍ വിശദമായ സത്യവാംഗ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചു. അപേക്ഷ പരിശോധിച്ച ശേഷം ഇത് അംഗീകരിക്കണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. കരുവന്നൂര്‍ ബാങ്കില്‍നിന്ന് അനധികൃതമായി വായ്പ അനുവദിച്ചത് സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമാണെന്ന് നേരത്തേ സുനില്‍കുമാറും ബിജു കരീമുംമൊഴി നല്‍കിയിരുന്നു. ബിജു കരീം 12 കോടി രൂപ അനധികൃതമായി കൈക്കലാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളുടെ സ്വത്തുക്കള്‍…
Read MoreDay: December 16, 2023
രാമക്ഷേത്ര നിർമാണം; ചിത്രങ്ങൾ പുറത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ്
അയോധ്യ: രാമക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ നിർമാണം പുരോഗമിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ്. നിർമാണ പ്രവർത്തനങ്ങൾ കാണിക്കുന്ന നാല് ചിത്രങ്ങളാണ് ട്രസ്റ്റ് പങ്കിട്ടത്. രാമക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുന്നതിനാൽ അടുത്ത വർഷം ജനുവരി 22 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് എല്ലാ കണ്ണുകളുമെന്ന് ചിത്രങ്ങൾ പങ്കുവച്ച് ട്രസ്റ്റ് പ്രസ്താവിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിമാരുടെ ഒഴിവുകൾ രാം മന്ദിർ തീർഥക്ഷേത്ര ട്രസ്റ്റ് പരസ്യപ്പെടുത്തിയതിന് ശേഷം കുറഞ്ഞത് 3,000 ഉദ്യോഗാർഥികൾ അപേക്ഷിച്ചിരുന്നു. ഇവരിൽ നിന്ന് 200 പേരെ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിന് തിരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രസ്റ്റ് 20 പേരെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുകയും ആറ് മാസത്തെ റെസിഡൻഷ്യൽ പരിശീലനത്തിന് ശേഷം വിവിധ തസ്തികകളിൽ നിയോഗിക്കുകയും ചെയ്യും. അതിനിടെ, ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള 10 കോടിയിലധികം കുടുംബങ്ങളെ ക്ഷണിക്കുമെന്ന്…
Read Moreമുഖ്യമന്ത്രിയുടെ ബോഡിഗാര്‍ഡുകള്‍ ഗുണ്ടകള്‍; അക്രമത്തിന് നേതൃത്വം കൊടുത്തവര്‍ക്കെതിരേ തങ്ങള്‍ അതേ ഭാഷയില്‍ പ്രതികരിക്കുമെന്ന് സുധാകരന്
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ബോഡിഗാര്‍ഡുകള്‍ ഗുണ്ടകളും ക്രിമിനലുകളും. പിണറായിയുടെ നിര്‍ദേശപ്രകാരമാണ് അവര്‍ ആക്രമണം നടത്തുന്നത്. കടുത്ത ഭാഷയിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് വാഹനത്തിന് മുന്നില്‍ പ്രതിഷേധിക്കുന്നവരുടെ തല അടിച്ചുപൊട്ടിച്ചിട്ടാണോ രക്ഷിക്കുന്നതെന്ന് സുധാകരന് ചോദിച്ചു. ക്രിമിനലുകളെ ഇറക്കി ജനങ്ങളെ അടിച്ചൊതുക്കാമെന്ന് കരുതരുത്. കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ.ജോബിന്റെ വീട് അടിച്ച് തകര്‍ത്തതിന്റെ വീഡിയോ കണ്ട് ഞെട്ടിയെന്ന് സുധാകരന് പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് കിടന്ന അദ്ദേഹത്തിന്റെ ഭാര്യയെ വലിച്ച് താഴെയിട്ട് മര്‍ദിച്ചു. ഇതെല്ലാം കണ്ടിട്ട് തങ്ങള്‍ ക്ഷമിക്കണമെന്നാണോ പറയുന്നതെന്ന് സുധാകരന് ചോദിച്ചു. വീടുകള്‍ ഇവര്ക്കുമില്ലേയെന്നും അക്രമത്തിന് നേതൃത്വം കൊടുത്തവര്‍ക്കെതിരേ തങ്ങള്‍ അതേ ഭാഷയില്‍ പ്രതികരിക്കുമെന്നും സുധാകരൻ പറഞ്ഞു. തങ്ങൾ ഇനിയും കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
Read Moreഗരുഡൻ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ചെയ്യാത്ത കുറ്റത്തിനു ജയിൽ ശിക്ഷ; നിയമം പഠിച്ച് നിരപരാധിത്വം തെളിയിച്ച് യുവാവ്
ഉത്തര്‍പ്രദേശ്: ബാഗ്പത് ജില്ലയില്‍ കൊലക്കുറ്റത്തിന് ജയിലില്‍ കഴിയേണ്ടി വന്ന യുവാവ് ജാമ്യത്തിലിറങ്ങി നിയമം പഠിച്ച് തന്റെ നിരപരാധിത്വം തെളിയിച്ചു. 12 വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവ് തന്റെ നിരപരാധിത്വം തെളിയിച്ചത്. അമിത്തിന് 18 വയസുള്ളപ്പോൾ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുകയും അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിൽ അറസ്റ്റിലായ 17 പ്രതികളില്‍ ഒരാളായിരുന്നു അമിത്. ജയിലില്‍ പോകുന്ന സമയം നിയമ വിദ്യാര്‍ഥിയായിരുന്നു യുവാവ്. അങ്ങനെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമിത് ജാമ്യത്തില്‍ ഇറങ്ങുകയും നിയമം പഠിക്കുകയുമായിരുന്നു. എല്‍എല്‍ബിക്ക് ശേഷം എല്‍എല്‍എമ്മും പൂർത്തിയാക്കിയ അമിത് ബാര്‍ കൗണ്‍സില്‍ പരീക്ഷയിലും ഉന്നത വിജയം നേടി. തന്റെ നിയമ പഠനത്തിനു ശേഷം അമിത് താൻ കുറ്റക്കാരനല്ലെന്നു തെളിയിക്കുകയായിരുന്നു. വിശദമായ തുടർ അന്വേഷണത്തിനും പരിശോധനകള്‍ക്കും ശേഷം പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ അമിത് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. ചെയ്യാത്ത കുറ്റത്തിന് തന്നെപ്പോലെ ശിക്ഷിക്കപ്പെട്ട്…
Read Moreറിസോട്ടിൽ നിന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ചോദിച്ച് വാങ്ങിയത് 2000 രൂപ; ചെറായിലെ കേസിൽ നാലുപേർ അറസ്റ്റിൽ
ചെറായി: റിസോർട്ടിൽ എത്തിയ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിൽ മുനമ്പം പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. ചെറായി പട്ടത്താനത്ത് അപ്പൂസ് എന്ന് വിളിക്കുന്ന ശരൺ-29 , പറവൂർ പറയകാട് കല്ലു പുനത്ത് ജിത്ത് എന്ന് വിളിക്കുന്ന നിജിത്ത്-36, കൊടുങ്ങല്ലൂർ ഈശ്വരമംഗലത്ത് സ്മിതേഷ് -37, കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ചലശ്ശേരി വീട്ടിൽ അഭിനന്ദ് -23 , എന്നിവരാണ് അറസ്റ്റിലായത്. പറവൂർ കരുമാല്ലൂർ കുരീക്കശേരി സുജേഷ് -33, സുഹൃത്ത് സുധീഷ് – 29 എന്നിവരാണ് ആക്രമത്തിനും , തട്ടിക്കൊണ്ടു പോകലിനും ഇരയായത്. കഴിഞ്ഞ മാസം 23 ന് രാത്രി 7.30 ന് ചെറായി ബീച്ചിലെ ഗോൾഡൻ സാൻഡ് ബീച്ച് വില്ലേജ് റിസോർട്ടിൽ വച്ചായിരുന്നു സംഭവം. സുജേഷും സുധീഷും റിസോർട്ടിലെത്തിയതായിരുന്നു. ഈ സമയം പ്രതികളായ ശരണും നിജിത്തും സ്ഥലത്തെത്തി ഇവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്രേ. പിന്നീട്…
Read Moreവിശദമായി പഠിച്ചു ചെയ്ത സിനിമ
കഥയ്ക്ക് പ്രാധാന്യം നൽകി മുന്നേറുന്ന സിനിമയാണ് ‘നേര്’. ഏറ്റവും മനോഹരമായി, ആളുകളെ മടുപ്പിക്കാത്ത തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പേര് പോലെ തന്നെ സത്യം കണ്ടെത്തുക എന്നതാണ് സിനിമയുടെ ലക്ഷ്യം. കൂടാതെ ഇമോഷണലായ കോർട്ട് റൂം ഡ്രാമ കൂടിയാണ് ചിത്രം. ജീത്തു ചെയ്യുന്ന വ്യത്യസ്തമായ സിനിമയാണിത്. എങ്ങനെയാണ് ഒരു കോർട്ട് റൂം പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് സിനിമ എടുത്തത്. കോടതിയിൽ എങ്ങനെയാണു പെരുമാറേണ്ടത് എന്നതൊന്നും ഞങ്ങൾ ക്കൊന്നും അറിയില്ലായിരുന്നു. തിരക്കഥാകൃത്ത് ശാന്തി അഡ്വക്കേറ്റ് കൂടിയായതുകൊണ്ട് അതെല്ലാം അവർ വഴി ഞങ്ങൾ മനസിലാക്കി. വക്കീലന്മാരുടെ കോർട്ട് റൂമിലെ ബിഹേവിയറിനെക്കുറിച്ചും അറിയില്ലായിരുന്നു. കോടതിയിൽ കയറിട്ടുണ്ടെങ്കിലും അവിടുത്തെ പെരുമാറ്റ രീതികളെക്കുറിച്ചൊന്നും വിശദമായി അറിയില്ലായിരുന്നു. -മോഹൻലാൽ
Read Moreമഞ്ചേരി ചെട്ടിയങ്ങാടി വാഹനാപകടം; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
മഞ്ചേരി: മഞ്ചേരി ചെട്ടിയങ്ങാടിയില്‍ കര്‍ണാടകയില്‍നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ യാത്രക്കാരായ അഞ്ചു പേര് മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ ഇന്നു രാവിലെ റോഡ് ഉപരോധിച്ചു. ഇവിടെ ഇടയ്ക്കിടെ സംഭവിക്കുന്ന റോഡപകടങ്ങള്‍ക്ക് കാരണം അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് ആരോപിച്ചായിരുന്നു രാവിലെ ഏഴിന് ഉപരോധം നടത്തിയത്. തുടര്‍ന്ന് ഏറനാട് തഹസില്‍ദാര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്. ഒരു മണിക്കൂര്‍ നേരം ഉപരോധ സമരം നീണ്ടു നിന്നു. പ്രദേശത്ത് തുടരെ തുടരെ വാഹന അപകടങ്ങള്‍ ഉണ്ടായതോടെ വിഷയം നാട്ടുകാര്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കുറ്റിപ്പുറം കെഎസ്ടിപിയാണ് റോഡ് നിര്‍മാണ ചുമതല വഹിക്കുന്നത്. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി കെഎസ്ടിപിക്ക് കഴിഞ്ഞ മേയ് മാസത്തില്‍ നിര്‍ദേശം…
Read Moreട്രെയിനിൽ യാത്ര ചെയ്ത് മോഷണം നടത്തേണ്ട വീട് കണ്ടെത്തും; ആയുധങ്ങൾ കൊണ്ട് നടക്കാറില്ല; വഴിക്കടവിലെ അക്ബറിന്റെ മോഷണ രീതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
നിലമ്പൂര്‍: വീടുകള്‍ കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച നടത്തുന്ന പ്രതി നിലമ്പൂര്‍ പോലീസിന്റെ പിടിയിലായി. വഴിക്കടവ് പൂവത്തിപൊയില്‍ വാക്കയില്‍ അക്ബര്‍ (53) ആണ് പിടിയിലായത്. നവംബര്‍ 19 ന് നിലമ്പൂര്‍ വീട്ടിച്ചാല്‍ തേക്കുതോട്ടം പഠിപ്പുരക്കല്‍ വിലാസിനിയുടെ വീട് കുത്തിതുറന്ന് സ്വര്‍ണ കൈചെയിനും മോതിരവും 1000 രൂപയും മോഷ്ടിച്ച കേസിലാണ് ഇയാളെ നിലമ്പൂര്‍ സിഐ സുനില്‍ പുളിക്കല്‍ അറസ്റ്റ് ചെയ്തത്. രാത്രി ട്രെയിനില്‍ യാത്ര ചെയ്ത് ലൈറ്റുകള്‍ തെളിയാത്ത വീടുകള്‍ കണ്ടാല്‍ അത്തരം വീടുകളില്‍ മോഷണം നടത്തുകയാണ് ഇയാളുടെ രീതി. മോഷണം നടത്തുന്ന വീടിന്റെ പരിസരത്ത് നിന്നു ലഭിക്കുന്ന ആയുധങ്ങള്‍ കൊണ്ടാണ് വീട് കുത്തിതുറക്കാറ്. മോഷ്ടിച്ച സാധനങ്ങള്‍ വില്‍പ്പന നടത്തി ആര്‍ഭാട ജീവിതം നയിക്കുകയാണ് പതിവ്. വണ്ടൂര്‍, കരുവാരകുണ്ട് സ്റ്റേഷനുകളിലുള്‍പ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതിയായാണ് ഇയാള്‍. പ്രതിയെ മോഷണം നടത്തിയ വീട്ടിലെത്തിച്ച് സിഐയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി.…
Read Moreസ്റ്റൈലിഷ് ലുക്കിൽ സാമന്ത
തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭുവിന്റെ പുതിയ ലുക്ക് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. എംടിവിയുടെ ഒരു റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയപ്പോള്‍ സാമന്ത ധരിച്ച ഔട്ട്ഫിറ്റാണ് വൈറലാകുന്നത്. ജംപ്സ്യൂട്ട് സ്റ്റൈലിലുള്ള ഡെനിം ടോപ്പും പാന്റുമാണ് സാമന്ത ധരിച്ചത്. ഈ ഔട്ട്ഫിറ്റിലെ പാന്റിന്റെ ഡിസൈനാണ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. കീറിയ ഭാഗം സേഫ്റ്റി പിന്നുകള്‍ കൊണ്ട് കൂട്ടിച്ചേര്‍ക്കുന്നതു പോലെയുള്ള ഡിസൈനാണ് പാന്റില്‍ നല്‍കിയിരിക്കുന്നത് ഹാര്‍ട്ട് ഷേപ്പിലുള്ള സ്ലീവ്ലെസ് ടോപ്പാണ് ഇതിനൊപ്പം ധരിച്ചത്. സൈഡില്‍ കട്ടുള്ള ഈ ടോപ്പിന്റെ മുന്‍ഭാഗം പാന്റുമായി കൂടിച്ചേരുന്ന രീതിയിലാണുള്ളത്.ഇതിനൊപ്പം രണ്ട് ലെയറുകളോട് കൂടിയ സില്‍വര്‍ ചെയിനും ഹെവി വര്‍ക്കുള്ള വളകളും ചെയിൻ ബ്രേസ്ലെറ്റും അണിഞ്ഞു. ചെറിയ സ്റ്റഡും മോതിരവും താരം ധരിച്ചിരുന്നു. അഴിച്ചിട്ട രീതിയിലാണ് മുടി സ്റ്റൈല്‍ ചെയ്തത്. പിങ്ക് ഗ്ലോസി ലിപ്സിറ്റിക്കും സില്‍വര്‍ ഐ ഷാഡോയും കറുപ്പ് നെയിൽ പോളിഷും താരത്തിന് സ്റ്റൈലിഷ് ലുക്ക്…
Read Moreവീടുകളില്‍ കേക്ക് നിര്‍മിച്ച് വില്പന; ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധം
കോഴിക്കോട്: വീടുകള്‍ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും നിര്‍മിച്ച് വില്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം രജിസ്ട്രേഷന് നിര്‍ബന്ധമാണെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ എ. സക്കീര്‍ ഹുസൈന് അറിയിച്ചു. രജിസ്ട്രേഷന് ഇല്ലാതെ ഭക്ഷ്യ വസ്തുക്കള്‍ നിര്‍മിച്ച് വില്പന നടത്തുന്ന വര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്.നിയമവിരുദ്ധമായി ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കി വില്പന നടത്തുന്നത് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം സെക്ഷന്‍ 63 പ്രകാരം 10 ലക്ഷം രൂപ വരെ പിഴ ചുമത്തി ചുമത്താവുന്ന കുറ്റമാണ്. ചെറുകിട ഉല്പാദകര് സ്വമേധയാ രജിസ്ട്രേഷന് എടുത്ത് നിയമ നടപടിയില്‍ നിന്നും ഒഴിവാകാവുന്നതാണ്. 100 രൂപ മാത്രമാണ് ഒരു വര്‍ഷത്തെ രജിസ്ട്രേഷന് ഫീസ്. 500 രൂപ ഒരുമിച്ച് അടച്ച് 5 വര്‍ഷം കാലാവധി ഉളള രജിസ്ട്രേഷന് എടുക്കാവുന്നതാണ്. ആധാറും ഫോട്ടോയും മാത്രമാണ് രേഖയായി സമര്‍പ്പിക്കേണ്ടത്. പോര്‍ട്ടല്‍ വഴിയോ അക്ഷയ സെന്ററുകള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ…
Read More