കോളിച്ചാലിൽ യുവാവിനെ കാട്ടാന എടുത്തെറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർഗോഡ്: പറമ്പിലേക്ക് വെള്ളമെത്തുന്ന പൈപ്പ് ശരിയാക്കാൻ പോയ യുവാവിനെ കാട്ടാന എടുത്തെറിഞ്ഞു. പനത്തടി പഞ്ചായത്തിൽ കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ദേവരോലിക്കൽ ബേബിയുടെ മകൻ ഉണ്ണി (31) യെയാണ് കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സകൾക്കുശേഷം പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. വനാതിർത്തിക്കു സമീപമാണ് പൈപ്പ് സ്ഥാപിച്ചിരുന്നത്. തൊട്ടടുത്ത റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തുകയായിരുന്ന സുകു എന്ന യുവാവാണ് പരിക്കേറ്റു കിടന്ന ഉണ്ണിയെ കണ്ടത്. തുടർന്ന് കൂടുതൽ ആളുകളെ വിളിച്ചുകൂട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിനും കർണാടക വനാതിർത്തിക്കും അടുത്തു കിടക്കുന്ന ഈ പ്രദേശത്ത് നാളുകളായി കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജനവാസകേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിച്ച സംഭവങ്ങൾ വ്യാപകമാണെങ്കിലും മനുഷ്യർക്കുനേരെ നേരിട്ട് ആക്രമണമുണ്ടാകുന്നത് ആദ്യമായിട്ടാണ്.  

Read More

സുരേഷ് ഗോപിയുടേത് നടക്കാത്ത ആഗ്രഹം; തൃശൂരെടുക്കാൻ പോകുന്നത് കെ. മുരളീധരനെന്ന് ചാണ്ടി ഉമ്മൻ

തൃശൂർ: ഇത്തവണ തൃശൂരെടുക്കാൻ പോകുന്നത് കെ. മുരളീധരനാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. തൃശൂർ എടുക്കുമെന്ന സുരേഷ്ഗോപിയുടെ പ്രഖ്യാപനം നടക്കാത്ത ആഗ്രഹമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഓരോ ആളുകൾക്കും ആഗ്രഹങ്ങൾ കാണും. എന്നാൽ, അതെല്ലാം നടപ്പാകണമെന്നില്ലെന്നു ചാണ്ടി ഉമ്മൻ പരിഹസിച്ചു. തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും കെ. മുരളീധരൻ ജയിക്കാൻ പോവുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അനിൽ കെ. ആന്‍റണിക്കും, പത്മജ വേണുഗോപാലിനും പിന്നാലെ ചാണ്ടി ഉമ്മനും ബിജെപിയിൽ പോകുമെന്ന പ്രചാരണത്തോടും അദ്ദേ ഹം പ്രതികരിച്ചു. താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നവർ അതിൽ ആനന്ദം കണ്ടെത്തട്ടെയെന്നും ജീവനുള്ളിടത്തോളം കാലം കോണ്‍ഗ്രസുകാരനായി തുടരുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പിതാവ് കാണിച്ചുതന്ന പാതയിലൂടെ ആയിരിക്കും താൻ സഞ്ചരിക്കുക എന്നുംഅദ്ദേഹം വ്യക്തമാക്കി. വിവാദ സിനിമയായ കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇടുക്കി രൂപതയ്ക്കുണ്ടെന്നും ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

Read More

രാഹുല്‍ഗാന്ധിയുടെ റോഡ് ഷോക്കിടെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടോ…സംഭവിച്ചതെന്ത്‍?

കോഴിക്കോട്: വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ പത്രികാ സമര്‍പ്പണത്തോടനുബന്ധിച്ച് നടന്ന റോഡ് ഷോയുമായി ബന്ധപ്പെട്ട വിവാദം തീരുന്നില്ല. മുസ്‌ലിം ലീഗ് പതാക റോഡ് ഷോയില്‍ ഒഴിവാക്കിയത് ഏറ്റുപിടിച്ച് സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ റോഡ് ഷോക്കിടെ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനത്തില്‍നിന്ന് ഇറക്കിവിട്ടെന്ന രീതിയില്‍ സൈബര്‍ ലോകത്ത് ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചത്. പ്രചാരണം ശക്തമായതോടെ കോഴിക്കോട് മുക്കം പോലീസില്‍ പരാതി നല്‍കിയിരിക്കുയാണ് യൂത്ത് ലീഗ്. പരാതി ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ മൂന്നിന് രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ റോഡ് ഷോയ്ക്കിടെ വാഹനത്തിലുണ്ടായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് ദേഹാസ്വസ്ഥ്യം കാരണം പാതി വഴിയില്‍ ഇറങ്ങേണ്ടി വന്നിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സഹായത്തോടെ കുഞ്ഞാലിക്കുട്ടിയെ വാഹനത്തിന് താഴെയിറക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍…

Read More

ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ചതിൽ മുൻ മാലിദ്വീപ് മന്ത്രി മാപ്പു പറഞ്ഞു

മാലി: ഇന്ത്യൻ ദേശീയപതാകയെ അനാദരിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെച്ചൊല്ലിയുള്ള വിവാദത്തെത്തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മാലിദ്വീപ് മന്ത്രി മറിയം ഷിയൂന ക്ഷമാപണം നടത്തി. മാലദ്വീപിലെ പ്രതിപക്ഷ പാർട്ടിയായ എംഡിപിയോടുള്ള എന്‍റെ പ്രതികരണത്തിന്‍റെ ഭാഗമായി ഉപയോഗിച്ച ചിത്രം ഇന്ത്യൻ പതാകയുമായി സാമ്യമുള്ളതാണെന്നു ശ്രദ്ധയിൽപ്പെട്ടു. ഇത് മനഃപൂർവമായിരുന്നില്ല. ഇതുമൂലമുണ്ടായ തെറ്റിദ്ധാരണയിൽ ആത്മാർഥമായി ഖേദിക്കുന്നു- അവർ എക്സിൽ കുറിച്ചു. ഇന്ത്യയുമായുള്ള ബന്ധത്തെ മാലിദ്വീപ് ആഴത്തിൽ വിലമതിക്കുന്നതായും രാജ്യത്തെ ബഹുമാനിക്കുന്നതായും ഷിയൂന കൂട്ടിച്ചേർത്തു. മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്‍റെ ഭരണകക്ഷിയിൽ പെട്ടയാളാണു മറിയം ഷിയൂന.

Read More

പെരുമാറ്റച്ചട്ടത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: വിഷു, റംസാന്‍ ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില കുതിക്കുന്ന സാഹചര്യത്തില്‍ വിഷു, റംസാൻ ചന്തകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വങ്ങളില്‍നിന്നും ഒളിച്ചോടുന്ന സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥ ഇപ്പോഴും തുടരുന്നു. പെരുമാറ്റച്ചട്ടത്തിന്‍റെ പേരില്‍ വിപുലമായ ഉത്സവകാല ചന്തകള്‍ ഒഴിവാക്കാനാണ് സപ്ലൈകോയും ശ്രമിച്ചത്. സപ്ലൈകോ ആരംഭിച്ച വിഷു, റംസാന്‍ ചന്തകളുടെ പ്രവര്‍ത്തനവും പേരിന് മാത്രമാണ്. നികുതി ഭീകരതയിലും വിലക്കയറ്റത്തിലും നട്ടംതിരിയുന്ന പാവങ്ങളെ സഹായിക്കാനോ ചേര്‍ത്ത് പിടിക്കാനോ തിരഞ്ഞെടുപ്പ് കാലത്ത് പോലും ഈ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍…

Read More

തിരുവനന്തപുരത്ത് പോലീസുകാരനെ ലഹരിമാഫിയ ആക്രമിച്ചു ; ഹെൽമറ്റ് കൊണ്ട് മുഖത്തടിച്ചു

തിരുവനന്തപുരം: ചാലയിൽ പോലീസുകാരനുനേരേ ആക്രമണം. ഫോർട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സിജുതോമസിനാണ് മർദനമേറ്റത്. ലഹരിമാഫിയ സംഘമാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തു മണിയോടെ ചാല മരക്കട റോഡിന് സമീപമായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ച പോലീസുകാരന്‍റെ കാലിൽ അക്രമിസംഘം സഞ്ചരിച്ച ഓട്ടോറിക്ഷയിടിച്ചു. ഇതേച്ചൊല്ലി വാക്കേറ്റം ഉണ്ടാകുകയും പിന്നീട് ഇവർ മടങ്ങിപ്പോവുകയും ചെയ്തു. കുറച്ച് സമയത്തിനുശേഷം സിജുതോമസ് സഞ്ചരിച്ചിരുന്ന ബൈക്കിനെ പിന്തുടർന്ന് ഓട്ടോറിക്ഷയിലും മറ്റ് വാഹനത്തിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡ്യൂട്ടിക്കായി പോകുന്ന സമയത്താണ് സിജുവിനെ മര്‍ദിച്ചത്. സംഭവ സമയം സിജു സിവില്‍ ഡ്രസിലായിരുന്നു. അക്രമി സംഘം ഹെല്‍മെറ്റ് കൊണ്ട് സിജുവിന്‍റെ മുഖത്തടിച്ചു. ഫോർട്ട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടു. മർദനത്തിൽ പരിക്കേറ്റ സിജു തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും…

Read More

വൈറലാകാൻ എന്തും ചെയ്യുന്ന കാലം; ചിപ്സ് പാക്കറ്റ് കൊണ്ട് അലങ്കരിച്ച കാറില്‍ എത്തുന്ന വരന്‍; കൗതുകം

വിവാഹം എന്നത് വ്യത്യസ്തമാക്കി ശ്രദ്ധനേടാന്‍ ശ്രമിക്കുന്ന ഒരു കാലമാണല്ലൊ ഇത്. പലരും ഇത്തരം വേറിട്ട എന്‍ട്രികളും നൃത്തങ്ങളും പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാകാറുണ്ട്. പിന്നീട് അവരില്‍ ചിലര്‍ ട്രോളുകള്‍ക്ക് പാത്രമാകാറുമുണ്ട്. ഇപ്പോഴിതാ ഒരു വരന്‍റെ “വിവാഹവേദി എന്‍ട്രി’യിയും തുടര്‍ന്നുള്ള പുലിവാലും സമൂഹ മാധ്യമങ്ങളില്‍ കൗതുകം പടര്‍ത്തുന്നു. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളില്‍ ഇദ്ദേഹം താന്‍ സഞ്ചരിച്ച കാര്‍ മൊത്തം ചിപ്സ് പാക്കറ്റ് കൊണ്ട് അലങ്കരിച്ചു. കാറിന്‍റെ മുന്നിലും പിന്നിലും ഇത്തരത്തില്‍ അലങ്കരിച്ചിട്ടുണ്ട്. വരനെ കാത്തുനിന്നവരില്‍ ഒക്കെ ഇത് വലിയ കൗതുകം ജനിപ്പിച്ചു. സത്പാല്‍ യാദവ് എന്ന ഉപയോക്താവ് പങ്കിട്ട വീഡിയോ 77 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടു. നിരവധി അഭിപ്രായങ്ങളും ഈ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. “വിവാഹം ഗൗരവകരമാകണം. ഇത്തരം കാര്യങ്ങള്‍ പ്രഹസനം’ എന്നാണൊരാള്‍ വിമര്‍ശിച്ചത്. “വേറിട്ട അലങ്കാരം; വിവാഹ ജീവിതവും വേറിട്ടതാകാട്ടെ. വിജയാശംസകള്‍’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.    …

Read More

വ്യത്യസ്തനാമൊരു പെയിന്‍ററാം മുരുകൻ; ഒറ്റയ്ക്ക് പണിയെടുത്ത് ഇതുവരെ വെളുപ്പിച്ചത് ആയിരത്തോളം വീടുകൾ

വീടുകൾ പെയിന്‍റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാലും ഒറ്റയ്ക്ക് പെയിന്‍റ് ചെയ്ത് സുന്ദരമാക്കി നൽകുന്നത് വള്ളികുന്നം ദീപാലയത്തിൽ മുരുകനു ഒരു ഹരമാണ്. 1996 ൽ ബാംഗ്ലൂരിൽ ജോലി തേടി പോയപ്പോഴാണ് പെയിന്‍റിംഗ് ജോലിയിൽ എത്തപ്പെട്ടത്. പിന്നീട് 1999 മുതൽ സ്വന്തമായി ജോലി എടുത്തു ചെയ്തു തുടങ്ങി. ഇതുവരെ വിവിധ ജില്ലകളിലായി ആയിരത്തോളം വീടുകൾ ഒറ്റക്ക് പെയിന്‍റ് ചെയ്തുനൽകി. വീടുകൾ മാത്രമല്ല നിരവധി ക്ഷേത്രങ്ങളുടെ ജോലിയും വിജയകരമായി മുരുകൻ പൂർത്തീകരിച്ചു. കോവിഡും ലോക്ഡൗണുമെല്ലാമായി നാട് നിശ്ചലമായ നാളുകളിൽ പോലും മുരുകൻ വെറുതെയിരുന്നില്ല. ഭിത്തികളിൽ പൂട്ടിയിട്ട് പേപ്പർ പിടിച്ചാണ് പെയിന്‍റ് ചെയ്യുന്നത്. 2,000 സ്ക്വയർ ഫീറ്റ് വീട് പെയിന്‍റ് ചെയ്യാൻ ഒന്നരമാസം വരെ വേണ്ടിവരും. എന്നാൽ സാധാരണ വീടിന്‍റെ പണി 30 ദിവസം കൊണ്ട് പൂർത്തീകരിക്കാൻ കഴിയും. വീട്ടുകാരുടെ ആവശ്യപ്രകാരം ഫർണീച്ചറുകളും…

Read More

“ഏറെ കൗതുകകരം, അദ്ഭുതാവഹം; വ്യത്യസ്തരാണ് ഗ്രീസിലെ എവ്‌സോണുകള്‍; മാര്‍ച്ച് വൈറല്‍

ഓരോരോ രാജ്യത്തിനും അവരുടെ പട്ടാളത്തിന് വേഷവിധാനങ്ങളും മറ്റ് രീതികളുമൊക്കെ ഒന്നില്‍നിന്നും ഒന്ന് വ്യത്യസ്തമായിരിക്കും.   സമൂഹ മാധ്യമങ്ങളില്‍ പല രാജ്യങ്ങളുടെയും മാര്‍ച്ചും മറ്റും ഹിറ്റായി മാറാറുണ്ട്. അത്തരം കാഴ്ചകള്‍ നെറ്റിസനില്‍ കൗതുകം ഉളവാക്കാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ഏറെ നേടിയിരിക്കുകയാണ് ഗ്രീസിന്‍റെ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ്സായ എവ്‌സോണുകള്‍. സമ്പന്നമായ ചരിത്രമുള്ള ഗ്രീസിലെ എലൈറ്റ് സൈനികരാണ് എവ്‌സോണുകള്‍. യഥാര്‍ഥത്തില്‍, അവര്‍ ഗ്രീക്ക് ആര്‍മിയിലെ ലൈറ്റ് ഇന്‍ഫന്‍ട്രിയും പര്‍വത യൂണിറ്റുകളുമായിരുന്നു. ഇന്ന്, ഈ പദം പ്രത്യേകിച്ച് പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിലെ അംഗങ്ങളെ സൂചിപ്പിക്കുന്നു. ഇന്ന് ഈ എവ്‌സോണുകളെല്ലാം ഹെല്ലനിക് ആര്‍മിയുടെ ഇന്‍ഫന്‍ട്രി കോര്‍പ്‌സില്‍ നിന്ന് സൂക്ഷ്മമായി തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരാണ്. ഇവരുടെ യൂണിഫോമും വ്യത്യസ്തമാണ്. ഓട്ടോമന്‍ അധിനിവേശത്തിനെതിരേ പോരാടിയ ഗ്രീക്ക് പ്രതിരോധ പോരാളികളായ ക്ലെഫ്റ്റുകള്‍ ധരിച്ച വസ്ത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എവ്‌സോണുകള്‍ക്ക് വസ്ത്രങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ഈ വേറിട്ട വസ്ത്രധാരണം എവ്സോണുകളെ അന്താരാഷ്ട്ര പ്രേക്ഷകര്‍ക്കിടയില്‍…

Read More

കരടി വസ്ത്രം കൊള്ളാം, പക്ഷേ ആർക്കും വേണ്ട!

ഒരാളുടെ വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പു മറ്റൊരാൾക്ക് ഇഷ്ടമാകണമെന്നില്ല. ഒരേ വസ്ത്രധാരണം വ്യത്യസ്ത ആളുകൾ വ്യത്യസ്ത രീതിയിലായിരിക്കും കാണുക. മഹാരാഷ്ട്രയിലെ ഭയന്ദർ വെസ്റ്റിലെ തെരുവിലൂടെ ഫാഷൻ റാംപുകളിൽപോലും കാണാൻ കഴിയാത്ത അപൂർവ വസ്ത്രം ധരിച്ചെത്തിയ യുവാവ്‌ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. “ടെഡി ഹൂഡി’ എന്നു വിളിക്കുന്ന വസ്ത്രമാണു യുവാവ് ധരിച്ചത്. സാധാരണ ഹൂഡിയിൽ നിറയെ ചെറിയ ടെഡികൾ തുന്നിപ്പിടിച്ചിരിക്കുന്നു എന്നതാണ് ഈ വസ്ത്രത്തിന്‍റെ പ്രത്യേകത. യുവാവ് “ടെഡി ഹൂഡി’ ധരിച്ചു തെരുവിലൂടെ നടക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പതിനായിരക്കണക്കിനാളുകളാണു വീഡിയോ കണ്ടത്. ഇതിനെ പുകഴ്ത്തിയും ഇകഴ്ത്തിയും ധാരാളം പ്രതികരണങ്ങളും ലഭിച്ചു. എന്നാൽ, ഈ വിചിത്ര വസ്ത്രം വാങ്ങാൻ താത്പര്യം കാണിച്ചവർ തുലോം കുറവായിരുന്നു.

Read More